മൂന്നാം ദിനം ഇംഗ്ലണ്ട് ബാറ്റ് ചെയ്യുന്നതിനിടെ മത്സരത്തിന്റെ വേഗത കൂട്ടാന്‍ പറയുകയാണ് രോഹിത്. തമാശയോടെയാണ് രോഹിത് കാര്യം അവതരിപ്പിക്കുന്നത്.

രാജ്‌കോട്ട്: മത്സരത്തിനിടെ പലപ്പോഴും കര്‍ക്കശക്കാരനായ ക്യാപ്റ്റനാവാറുണ്ട് രോഹിത് ശര്‍മ. മിസ് ഫീല്‍ഡ് ആവുമ്പോള്‍ സഹതാരങ്ങളോട് ദേഷ്യപ്പെടുന്നത് പലപ്പോഴും കാണാറുണ്ട്. എന്നാല്‍ പലപ്പോഴും രസികന്‍ കൂടിയാണ് രോഹിത്. അതുപോലൊരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡീയയില്‍ വൈറലായിരിക്കുന്നത്. രാജ്‌കോട്ട്, സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തി ഇന്ത്യ - ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിനിടെയാണ് സംഭവം.

മൂന്നാം ദിനം ഇംഗ്ലണ്ട് ബാറ്റ് ചെയ്യുന്നതിനിടെ മത്സരത്തിന്റെ വേഗത കൂട്ടാന്‍ പറയുകയാണ് രോഹിത്. തമാശയോടെയാണ് രോഹിത് കാര്യം അവതരിപ്പിക്കുന്നത്. അദ്ദേഹം പറയുന്നതിങ്ങനെ.. ''വേഗത്തില്‍ പന്ത് കൈമാറൂ, നമ്മള്‍ മൂന്ന് ഓവറുകള്‍ പിന്നിലാണ്. ഇംഗ്ലണ്ട് ഇപ്പോള്‍ ഓള്‍ഔട്ടായാല്‍ നമുക്കെല്ലാവര്‍ക്കും കുറഞ്ഞ ഓവര്‍ റേറ്റിന് പിഴ ശിക്ഷവിധിക്കും.'' രോഹിത് പറഞ്ഞു. രോഹിത് പറയുന്നത് കൃത്യമായി സ്റ്റംപ് മൈക്കിലൂടെ കേള്‍ക്കുകയായിരുന്നു. വീഡിയോ കാണാം... 

Scroll to load tweet…

അതേസമയം, ഇന്ത്യ കൂറ്റന്‍ ലീഡിലേക്കാണ് നീങ്ങുന്നത്. ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്. യശസ്വി ജയ്സ്വാളിന്റെ (104 റിട്ടയേര്‍ഡ് ഹര്‍ട്ട്) സെഞ്ചുറി കരുത്തില്‍ മൂന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 196 റണ്‍സെടുത്തിട്ടുണ്ട് ഇന്ത്യ. ശുഭ്മാന്‍ ഗില്‍ (65), കുല്‍ദീപ് യാദവ് (3) എന്നിവരാണ് ക്രീസില്‍. ഇപ്പോള്‍ 322 റണ്‍സിന്റെ ലീഡായി ഇന്ത്യക്ക്. രോഹിത് ശര്‍മ (19), രജത് പടിദാര്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ജോ റൂട്ട്, ടോം ഹാര്‍ട്ലി എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 445നെതിരെ ഇംഗ്ലണ്ട് 319ന് പുറത്താവുകയായിരുന്നു. 126 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഇന്ത്യ നേടിയത്.

ടി20യാണെന്ന് വിചാരിച്ച് എറിയൂ! രണ്ട് നോബോളുകളെറിഞ്ഞ ജഡേജയ്ക്ക് രോഹിത്തിന്റെ നിര്‍ദേശം - രസകരമായ വീഡിയോ

കരിയറിലെ മൂന്നാമത്തേയും പരമ്പരയിലെ രണ്ടാം സെഞ്ചുറിയുമാണ് ജയ്സ്വാള്‍ നേടിയത്. ഏകദിന ശൈലിയിലാണ് ജയ്സ്വാള്‍ ബാറ്റ് വീശിയത്. 133 പന്തുകള്‍ നേരിട്ട താരം അഞ്ച് സിക്സും എട്ട് ഫോറും നേടിയിട്ടുണ്ട്. വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റില്‍ താരം ഇരട്ട സെഞ്ചുറി നേടിയിരുന്നു. ഇതിനിടെ ഗില്ലും അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. രണ്ട് സിക്സും ആറ് ഫോറും നേടിയിട്ടുണ്ട്. നേരത്തെ, നാല് വിക്കറ്റെടുത്ത മുഹമ്മദ് സിറാജാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. കുല്‍ദീപ് യാദവ്, ആര്‍ അശ്വിന്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. ബെന്‍ ഡക്കറ്റ് 153 റണ്‍സെടുത്ത് പുറത്തായി. മറ്റാര്‍ക്കും അര്‍ധസെഞ്ചുറി പോലും നേടാന്‍ സാധിച്ചില്ല. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സില്‍ രോഹിത് ശര്‍മ (131), രവീന്ദ്ര ജഡേജ (112) എന്നിവരുടെ സെഞ്ചുറികളാണ് തുണയായത്.