സിടി സ്കാൻ പരിശോധനയ്ക്കിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; 24കാരൻ അറസ്റ്റിൽ
സ്കാൻ ചെയ്യുന്നതിനിടെ ജെംയിസ് യുവതിയെ മോശമായ രീതിയിൽ സ്പർശിക്കുകയും യുവതിയുടെ നഗ്നചിത്രങ്ങൾ മൊബൈലിൽ പകർത്തുകയുമായിരുന്നു.
മുംബൈ: സിടി സ്കാൻ എടുക്കുന്നതിനിടെ നാൽപ്പതുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ഉല്ലാസ്‌നഗറിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയിലെ ടെക്‌നീഷ്യനായ ജെയിംസ് തോമസിനെ (24)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പരിശോധനയ്ക്കെത്തിയ സ്ത്രീയുടെ നഗ്ന ചിത്രങ്ങൾ മൊബൈലിൽ പകർത്തിയതിനെതിരെയും ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
തിങ്കളാഴ്ചയാണ് യുവതി സിടി സ്കാൻ എടുക്കുന്നതിനായി ആശുപത്രിയിലെത്തിയത്. സ്കാൻ ചെയ്യുന്നതിനിടെ ജെംയിസ് യുവതിയെ മോശമായ രീതിയിൽ സ്പർശിക്കുകയും യുവതിയുടെ നഗ്നചിത്രങ്ങൾ മൊബൈലിൽ പകർത്തുകയുമായിരുന്നു. യുവാവിന്റെ പെരുമാറ്റത്തിൽ അസ്വസ്ഥത തോന്നിയതോടെ യുവതി ആശുപത്രി അധികൃതരെ വിവരമറിയിച്ചു.
പിന്നാലെ പൊലീസിലും പരാതി നൽകുകയായിരുന്നുവെന്ന് ഹിൽ ലൈൻ പൊലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത പ്രതിയുടെ ഫോൺ പരിശോധിച്ച് വരുകയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഈ മാസം 27 വരെ റിമാന്‍ഡ് ചെയ്തു.