നാല് മാസം പ്രായമുള്ള ആണ്‍കുഞ്ഞിന്‍റെ മരണം; മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യും
കൂവപ്പള്ളി കളപ്പുരയ്ക്കല്‍ റിജോ - സൂസന്‍ ദമ്പതികളുടെ മകന്‍ ഇഹാനെയാണ് കസിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്.
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നാലു മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവികത ഉണ്ടെന്നു പോലീസ്. കുഞ്ഞു ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു. രക്ഷിതാക്കളെ നാളെ ചോദ്യം ചെയ്യും.
കൂവപ്പള്ളി കളപ്പുരയ്ക്കല്‍ റിജോ - സൂസന്‍ ദമ്പതികളുടെ മകന്‍ ഇഹാനെയാണ് കസിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ വായിൽ നിന്ന് നുര പുറത്തു വന്ന നിലയിൽ ആയിരുന്നു. ഈ സമയം കുട്ടിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടിയുടെ അമ്മ സൂസനാണ് ഓട്ടോ ഡ്രൈവറായ റിജോയെ ഫോണില്‍ വിളിച്ച് കുട്ടിക്ക് അനക്കമില്ലന്നറിയിച്ചത്.
സ്വകാര്യ ആശുപതിയില്‍ എത്തിച്ചപ്പോള്‍ കുട്ടി മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. ശ്വാസം മുട്ടിയാണ് കുഞ്ഞു മരിച്ചതെന്ന് വ്യക്തമായതായി കാഞ്ഞിരപ്പള്ളി പോലീസ് അറിയിച്ചു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് നാളെയെ ലഭ്യമാവൂ. ഇതിന്റെ അടിസ്ഥാനത്തിൽ രക്ഷിതാക്കളെ നാളെ ചോദ്യം ചെയ്യും. നേരത്തെ കുഞ്ഞിന്റെ അമ്മക്ക് മാനസിക ആസ്വാസ്ഥ്യം ഉണ്ടെന്നു ബന്ധുക്കൾ വ്യക്തമാക്കിയിരുന്നു.