Asianet News MalayalamAsianet News Malayalam

പെരിയ ഇരട്ടക്കൊലപാതകക്കേസ്; ഒരാൾ കൂടി കസ്റ്റഡിയിൽ

പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് മുരളിയാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. കേസിലെ ഏഴാം പ്രതിയായ ഗിജിന്‍റെ അച്ഛൻ ശാസ്ത ഗംഗാധരന്‍റെ ഡ്രൈവറായ മുരളി കൊല നടത്തിയ ശേഷം പ്രതികളെ വാഹനത്തിൽ രക്ഷപ്പെടുത്തുകയായിരുന്നുവെന്നാണ് നിഗമനം. 

 

another person in custody in periya murder case
Author
Kasaragod, First Published Mar 13, 2019, 5:21 PM IST

കാസ‌ർകോട്‌ പെരിയ ഇരട്ടക്കൊലപാതകക്കേസിൽ ഒരാളെ കൂടി കസ്റ്റഡിയിലെടുത്തു. കാസ‌ർകോട് എച്ചിലടുക്കം സ്വദേശി മുരളിയാണ് കസ്റ്റഡിയിലായത്. കേസിൽ ആരോപണ വിധേയനായ ശാസ്ത ഗംഗാധരന്റെ ഡ്രൈവ‌‌‌ർ ആണ് മുരളി. ഇയാളുടെ അറസ്റ്റ് നാളെ രേഖപ്പെടുത്താനാണ് സാധ്യത. 

പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് മുരളിയാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. കേസിലെ ഏഴാം പ്രതിയായ ഗിജിന്‍റെ അച്ഛൻ ശാസ്ത ഗംഗാധരന്‍റെ ഡ്രൈവറായ മുരളി കൊല നടത്തിയ ശേഷം പ്രതികളെ വാഹനത്തിൽ രക്ഷപ്പെടുത്തുകയായിരുന്നുവെന്നാണ് നിഗമനം. 

ഫെബ്രുവരി പതിനേഴിന് രാത്രി എട്ട് മണിയോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. 
നേരത്തെ കേസിൽ ഏഴ് പേ‌ർ അറസ്റ്റിലായിരുന്നു. സിപിഎം മുൻ ലോക്കൽ കമ്മിറ്റിയംഗം എ പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. കേസന്വേഷണം സിബിഐക്ക് കൈമാറണമെന്ന ആവശ്യം നിലനിൽക്കെയാണ് ഒരാൾ കൂടി കസ്റ്റഡിയിലാകുന്നത്. 

Follow Us:
Download App:
  • android
  • ios