കിടക്കയിൽ മൂത്രമൊഴിച്ചതിന് വാർഡൻ ക്രൂരമായി മർദ്ദിച്ചു; നാലാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
രണ്ടാഴ്ച മുമ്പാണ് കിടക്കയില്‍ മൂത്രമൊഴിച്ചുവെന്ന കാരണത്താല്‍ ഹോസ്റ്റല്‍ വാര്ഡന് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ചത്. വയറ്റിൽ മർദ്ദനമേറ്റ കുട്ടി വാണി വിലാസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ബംഗളൂരു: കിടക്കയില്‍ മൂത്രമൊഴിച്ചതിന് ഹോസ്റ്റല്‍ വാര്ഡന് ക്രൂരമായി മര്‍ദ്ദിച്ച നാലാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ബംഗളൂരുവിലെ ഹാവേരിയിലാണ് സംഭവം.വിജയ മൃത്യുഞ്ജയ ഹിരേമത എന്ന കുട്ടിയാണ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്.
രണ്ടാഴ്ച മുമ്പാണ് കിടക്കയില്‍ മൂത്രമൊഴിച്ചുവെന്ന കാരണത്താല്‍ ഹോസ്റ്റല്‍ വാര്ഡന് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചത്. വയറ്റിൽ മർദ്ദനമേറ്റ കുട്ടി വാണി വിലാസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം നില വഷളായതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ അധികൃതര്‍ കുട്ടിയെ വിദഗ്ധ ചികിത്സക്കായി ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ച രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഹോസ്റ്റർ വാർഡനെതിരെ ഹാവേരി പൊലീസ് കേസെടുത്തു.