Asianet News MalayalamAsianet News Malayalam

വീണ്ടും കൂട്ടബലാത്സംഗം; 20കാരിയെ പീഡിപ്പിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊല്ലാനും ശ്രമം

  • സാലേവാര പൊലീസ് സ്റ്റേഷൻ പരിധിയിലെ രാജ്നന്ദ്ഗാവിൽ ഡിസംബര്‍ രണ്ടിന് രാത്രിയാണ് സംഭവം
  • അമ്മാവന്റെ വീട്ടിൽ നിന്നും മാലിന്യം കളയാൻ പുറത്തേക്ക് പോയ പെൺകുട്ടിയെ നാല് പേരും ചേര്‍ന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു
Chhattisgarh 4 held for gang-raping 20 year old woman in Rajnandgaon
Author
Rajnandgaon, First Published Dec 10, 2019, 8:26 AM IST

റായ്‌പൂര്‍: ഛത്തീസ്ഗഡിൽ ഇരുപതുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. പീഡിപ്പിച്ച ശേഷം യുവതിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും പ്രതികൾ ശ്രമിച്ചു. സാലേവാര പൊലീസ് സ്റ്റേഷൻ പരിധിയിലെ രാജ്നന്ദ്ഗാവിൽ ഡിസംബര്‍ രണ്ടിന് രാത്രിയാണ് സംഭവം.

സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തക്ചേന്ദ് ധ്രുവ്, സീതാറാം പട്ടേൽ, മായാറാം, ആനന്ദ് പട്ടേൽ എന്നിവരാണ് പിടിയിലായത്. എല്ലാവ‍ര്‍ക്കും 19 നും 20നുമിടയിലാണ് പ്രായം. 

അമ്മാവന്റെ വീട്ടിൽ നിന്നും മാലിന്യം കളയാൻ പുറത്തേക്ക് പോയ പെൺകുട്ടിയെ നാല് പേരും ചേര്‍ന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. കൂട്ടബലാത്സംഗത്തിന് ശേഷം പ്രതികൾ യുവതിയെ ഉപേക്ഷിച്ച് ഇവിടെ നിന്നും രക്ഷപ്പെട്ടു. എന്നാൽ ഇന്നലെയാണ് യുവതി സംഭവം പുറത്തുപറഞ്ഞത്. ആക്രമണത്തിന്റെ ഞെട്ടലിൽ നിന്ന് യുവതി ഇനിയും മുക്തമായിട്ടില്ല.

സംഭവത്തിന് പിന്നാലെ മധ്യപ്രദേശിൽ നിന്നും രാജ്നന്ദ്ഗാവിൽ നിന്നുമായാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടുപോകലിനും കൂട്ടബലാത്സംഗത്തിനുമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.

Follow Us:
Download App:
  • android
  • ios