പൊലീസ് പരാതി ഒത്തുതീർപ്പാക്കുന്നതിനായി വിളിച്ച ചർച്ചയ്ക്കിടയിലാണ് സോനയെ മഹേഷ് കുത്തിയത്. സോനയുടെ അച്ഛനും ബന്ധുക്കളും നോക്കിനിൽക്കുമ്പോഴായിരുന്നു ആക്രമണം

തൃശ്ശൂർ: വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അച്ഛനും ബന്ധുക്കളും നോക്കിനിൽക്കെ ക്ലിനിക്കിന് അകത്ത് വച്ചായിരുന്നു ആക്രമണം. കൊല്ലപ്പെട്ട ഡോക്ടർ സോനയും പ്രതിയായ മഹേഷും ഒരുമിച്ച് നടത്തിവന്നതായിരുന്നു ക്ലിനിക്ക്. ലാഭവിഹിതം മുഴുവൻ മഹേഷ് കൊണ്ടുപോകുന്നുവെന്ന് കാട്ടി സോന പൊലീസിൽ പരാതി നൽകിയിരുന്നു. പങ്കാളിത്തം ഒഴിവാക്കണമെന്നായിരുന്നു ആവശ്യം. 

Add Asianetnews as a Preferred SourcegooglePreferred

Read more at: തൃശ്ശൂരില്‍ ദന്തഡോക്ടറായ യുവതിയെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി ...

പൊലീസ് പരാതി ഒത്തുതീർപ്പാക്കുന്നതിനായി വിളിച്ച ചർച്ചയ്ക്കിടയിലാണ് സോനയെ മഹേഷ് കുത്തിയത്. സോനയുടെ അച്ഛനും ബന്ധുക്കളും നോക്കിനിൽക്കുമ്പോഴായിരുന്നു ആക്രമണം. ഇതിന് ശേഷം ക്ലിനിക്കിൽ നിന്ന് പുറത്ത് കടന്ന മഹേഷ് കാറിൽ ഇവിടെ നിന്നും രക്ഷപ്പെട്ടു. ഇയാൾക്കായി തിരച്ചിൽ നടക്കുന്നുണ്ട്. സെപ്തംബർ 28 ന് കുട്ടനല്ലൂരിലുള്ള ക്ലിനിക്കിൽ വച്ചായിരുന്നു ആക്രമണം. സോനയും മഹേഷും ഒരുമിച്ചാണ് താമസിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.

"