വിമാനത്തിലെ ഭക്ഷണത്തിൽ പാതി വെന്ത പാമ്പിൻ തല, ദുരൂഹത, അന്വേഷണം
പാമ്പിനെ എവിടെ കണ്ടാലും പേടിയും അറപ്പുമുളളവരുണ്ട്. അത്, കഴിക്കുന്ന ഭക്ഷണത്തിലാണെങ്കിലോ? അങ്ങനൊരു സംഭവം തുർക്കിയിൽ നിന്ന് ജർമനിയിലേക്കുളള വിമാനത്തിലുണ്ടായി
തുര്‍ക്കി: പാമ്പിനെ എവിടെ കണ്ടാലും പേടിയും അറപ്പുമുളളവരുണ്ട്. അത്, കഴിക്കുന്ന ഭക്ഷണത്തിലാണെങ്കിലോ? അങ്ങനൊരു സംഭവം തുർക്കിയിൽ നിന്ന് ജർമനിയിലേക്കുളള വിമാനത്തിലുണ്ടായി. പച്ചക്കറികൾക്കിടയിൽ അധികം വേവാത്തൊരു പാന്പിൻ തല. അതാണ് ദൃശ്യങ്ങളിൽ. ഈ മാസം 21ന് അങ്കാറയിൽ നിന്ന് ഡസൽഡോഫിലേക്ക് പറന്ന സൺ എക്സ്പ്രസ് വിമാനത്തിലെ ജീവനക്കാരന്‍റേതാണ് പരാതി.
വിമാനക്കമ്പനി അന്വേഷണം തുടങ്ങി. വിമാനത്തിൽ ഭക്ഷണം വിളമ്പാൻ ഏൽപ്പിച്ച സ്ഥാപനത്തെ ഒഴിവാക്കി. സംഭവത്തിൽ ദുരൂഹത ആരോപിക്കുകയാണ് കാറ്ററിങ് കമ്പനി. 280 ഡിഗ്രി സെൽഷ്യസിലാണ് വിമാനത്തിലേക്കുളള ഭക്ഷണം പാകം ചെയ്യുന്നത്. ദൃശ്യങ്ങളിൽ പാതിവെന്ത നിലയിലാണ് പാന്പിന്‍റെ തല. ഇത് പിന്നീട് ചേർത്ത് പ്രചരിപ്പിച്ചതാകാമെന്ന് കമ്പനി പറയുന്നു.
അന്വേഷണത്തിൽ എല്ലാം വ്യക്തമാകുമെന്നും. ജീവനുളളതോ ഇല്ലാത്തതോ, വിമാനത്തിൽ പാമ്പിനെ കണ്ടെത്തുന്നത് ഇതാദ്യമായല്ല. ഫെബ്രുവരിയിൽ ക്വാലാലംപൂരിൽ നിന്നുള്ള എയർഏഷ്യ വിമാനം പാമ്പ് കയറിയതിനെ തുടർന്ന് അടിയന്തര ലാൻഡിങ് നടത്തിയിരുന്നു.
Read more: അവധിക്ക് ശേഷം ജോലി സ്ഥലത്തേക്ക് മടങ്ങുന്നതിനിടെ അപകടം; സൈനികന് ദാരുണാന്ത്യം, തേങ്ങലോടെ നാട്
റിസോര്‍ട്ട് കേന്ദ്രീകരിച്ച് കാട്ടുമാംസ വില്‍പ്പന; വയനാട്ടില്‍ മാനിറച്ചിയുമായി നാലംഗ സംഘം പിടിയില്‍
മാനന്തവാടി: റിസോര്‍ട്ട് കേന്ദ്രീകരിച്ച് വില്‍പ്പന നടത്താനായി ശേഖരിച്ച കാട്ടുമാംസവുമായി വയനാട്ടില്‍ നാലംഗ വേട്ടസംഘം വനംവകുപ്പിന്റെ പിടിയിലായി. എടമന സ്വദേശികളായ മേച്ചേരി സുരേഷ് (42), ആലക്കണ്ടി പുത്തന്‍മുറ്റം മഹേഷ് (29), കൈതക്കാട്ടില്‍ മനു (21), വാഴപറമ്പില്‍ റിന്റോ (32) എന്നിവരാണ് മലമാനിന്റെ ഇറച്ചിയുമായി വനപാലകരുടെ പിടിയിലായത്.
ചൊവ്വാഴ്ച പുലര്‍ച്ചെ വരയാല്‍ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകര്‍ നടത്തിയ രാത്രികാല പരിശോധനയിലാണ് വേട്ട സംഘം പിടിയിലായത്. 30 കിലോ ഇറച്ചി, നാടന്‍ തോക്ക്, സംഘം യാത്രക്ക് ഉപയോഗിച്ച മാരുതി കാര്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
റിസോര്‍ട്ട് കേന്ദ്രീകരിച്ച് വന്യമൃഗങ്ങളെ വേട്ടയാടുകയും ഇറച്ചി വില്‍പ്പന നടത്തുകയും ചെയ്യുന്ന പ്രതികകളാണിവരെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ പ്രതികളെ പിടികൂടാനുണ്ടെന്നും പേര്യ റെയ്ഞ്ച് ഓഫീസര്‍ എം.പി.സജീവ് അറിയിച്ചു. വനപാലകരായ എ. അനീഷ്, സി. അരുണ്‍, എസ്. ശരത്ചന്ദ്, കെ.വി. ആനന്ദന്‍, വി. സുനില്‍കുമാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.