Asianet News MalayalamAsianet News Malayalam

കരമന കൊലപാതകം: അനന്തു രക്തം വാര്‍ന്ന് പിടയുന്നത് പകര്‍ത്തിയെന്ന് വെളിപ്പെടുത്തല്‍

അനന്തു വധക്കേസിൽ പിടിയിലായ അഞ്ച് പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. 12 പ്രതികളെ അറസ്റ്റില്‍ ചെയ്തു. ഇനി ഒരു പ്രതിയെ കൂടി പിടികൂടാനുണ്ട്.

Karamana Murder five held on remand
Author
Thiruvananthapuram, First Published Mar 15, 2019, 4:07 PM IST

തിരുവനന്തപുരം: കരമന അനന്തു വധക്കേസിൽ പിടിയിലായ അഞ്ച് പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സംഭവത്തില്‍ ഇന്ന് ഒരാൾ കൂടി അറസ്റ്റിലായിരുന്നു. ചെന്നൈയിൽ നിന്നാണ് ശരതിനെ അറസ്റ്റ് ചെയ്തത്. കേസിലെ 13 പ്രതികളിൽ 12 പേരും ഇതോടെ പൊലീസ് പിടിയിലായി. ഉമേഷ് എന്ന പ്രതിയെയാണ് ഇനി പിടികൂടാനുള്ളത്. കൊലപാതകത്തിൽ നേരിട്ട് പങ്കാളിയായവരാണ് പിടിയിലായത്. 

ആറ് പേരെ പൂവാറിലെ ഒളിസങ്കേതത്തിൽ നിന്നാണ് ഇന്നലെ പിടികൂടിയത്. ചെന്നൈയിലും തലസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുമായി പൊലീസ് അന്വേഷണം തുടരുകയാണ്. ഇന്നലെ അറസ്റ്റിലായ ആറ് പ്രതികളിൽ നിന്നും തലസ്ഥാനത്തെ ലഹരി റാക്കറ്റിനെ കുറിച്ചുള്ള വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ മുഴുവന്‍ പ്രതികളെയും കോടതിയിൽ ഹാജരാക്കി. മുഴുവൻ പ്രതികളെയും ഉടൻ പിടികൂടുമെന്നും ഒളിവില്‍ പോയവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് കമ്മീഷണര്‍ അറിയിച്ചു. 

കൊലപാതകത്തിന്‍റെ കാരണം അടക്കം വിശദമായ അന്വേഷണം കേസിൽ ഉണ്ടാകുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. പ്രതികളെല്ലാം ക്രിമിനൽ പശ്ചാത്തലമുള്ളവരും ലഹരിക്കടിമകളാണെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. ഉത്സവത്തോട് അനുബന്ധിച്ച അടിപിടിക്കേസ് മാത്രമല്ല സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. സംഭവത്തിൽ ഉൾപ്പെട്ടവര്‍ മയക്ക് മരുന്ന് റാക്കറ്റിലെ കണ്ണികളാണെന്നത് അടക്കം പല നിര്‍ണ്ണായക വിവരങ്ങളും പൊലീസിന് കിട്ടിയിട്ടുണ്ട്.

കൊലപാതകം നടന്ന ദിവസം പ്രതികളിൽ ഒരാളുടെ പിറന്നാൾ ആഘോഷം രഹസ്യ കേന്ദ്രത്തിൽ വച്ച് നടന്നിരുന്നു. ഈ ആഘോഷത്തിലും മദ്യവും മയക്കുമരുന്നും വിതരണം ചെയ്തിരുന്നു. പിറന്നാൾ ആഘോഷത്തിനിടയ്ക്കാണ് തൊട്ട് മുൻപത്തെ ദിവസം നടന്ന അടിപിടി കേസിൽ പ്രതികാരം ചെയ്യാൻ പ്രതികൾ തീരുമാനിച്ചതെന്നാണ് പൊലീസ് പറയുന്നത്.

Karamana Murder five held on remand

ഇതിന് ശേഷമാണ് അനന്തുവിനെ തട്ടിക്കൊണ്ട് വരുന്നതും അതിക്രൂരമായി കൊല ചെയ്യുന്നതും എന്നും പൊലീസ് പറയുന്നു. കേസ് അന്വേഷണത്തില്‍  പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നും കമ്മീഷണർ വാർത്താ സമ്മേളനത്തില്‍ വിശദീകരിച്ചു. യുവാവിനെ പ്രതികൾ തട്ടിക്കൊണ്ട് പോയിട്ടും കൊലപ്പെടുത്തും മുൻപ് കണ്ടെത്താൻ കഴിയാത്തത് പൊലീസിന്‍റെ വീഴ്ചയാണെന്ന് വലിയ വിമര്‍ശനം ഉണ്ടായിരുന്നു.

മാര്‍ച്ച് 11 ന് വൈകിട്ട് നാലരയ്ക്കാണ് കരമന അരശുമൂട് നിന്ന് അനന്തു ഗിരീഷിനെ പ്രതികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കൊച്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

കരിക്ക്, കല്ല്, കമ്പ് എന്നിവ മര്‍ദ്ദനത്തിന് ഉപയോഗിച്ചതായാണ് കണ്ടെത്തല്‍. നടന്നത് ക്രൂരമായ കൊലപാതകമെന്ന് പൊലീസ് പറയുന്നു. അനന്തുവിന്‍റെ കൈകാലുകളിലെ ഞരമ്പ‌ു സഹിതം മാംസം മൃഗീയമായി അറുത്തെടുത്തെന്ന് സംഘം പൊലീസിനോട് വെളിപ്പെടുത്തി.   പ്രാവച്ചമ്പലം സ്വദേശിയായ വിഷ‌്ണുവാണ് കത്തി ഉപയോഗിച്ചു മാംസം അറുത്തെടുത്തത‌െന്നു പിടിയിലായവർ പൊലീസിന‌് മൊഴി നൽകി.
 

Follow Us:
Download App:
  • android
  • ios