മധ്യപ്രദേശില്‍ പതിനാലുകാരി കൂട്ടബലാത്സംഗത്തിനിരയായി
സംഭവത്തിൽ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെല്ലാം പതിനാറും പതിനേഴും വയസ്സുള്ളവരാണ്.
ഭോപ്പാല്‍: മധ്യപ്രദേശിൽ 14 കാരിയെ കൂട്ടബലാത്സംഗം ചെയ്തു. സിദ്ദി ജില്ലയിലെ ജമോദിയിലാണ് സംഭവം. സംഭവത്തിൽ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെല്ലാം പതിനാറും പതിനേഴും വയസ്സുള്ളവരാണ്. ഒരാള്‍ക്കു വേണ്ടി പൊലീസ് തെരച്ചില്‍ തുടരുന്നു.
ഞായറാഴ്ച ചന്തയിൽ നിന്ന് വീട്ടിലേക്ക് ഓട്ടോറിക്ഷയിൽ പോവുകയായിരുന്ന ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ പ്രതികള്‍ ഓട്ടോയിൽ നിന്ന് വലിച്ചിറക്കി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന്‍റെ ദൃശ്യങ്ങൾ പകർത്തിയ പ്രതികൾ, പരാതിപ്പെട്ടാൽ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് പെൺകുട്ടിയെ ഭീക്ഷണിപ്പെടുത്തുകയും ചെയ്തു.