Asianet News MalayalamAsianet News Malayalam

ഓടിളക്കി വീട്ടില്‍ കയറി, പെട്രോളും ലൈറ്ററും കൈവശം കരുതി; കൊല്ലം തീകൊളുത്തല്‍ സംഭവത്തില്‍ പ്രതിയെത്തിയത് പെണ്‍കുട്ടിയെ കൊല്ലാനുറച്ച്

ഷിനു പോയെന്ന് കരുതി മുറിയുടെ വാതില്‍ തുറന്ന പെണ്‍കുട്ടിക്ക് നേരെ ഇയാള്‍ പെട്രോള്‍ ഒഴിച്ചു. എന്നാല്‍ കൊലപാതക ശ്രമത്തെ ചെറുത്ത പെണ്‍കുട്ടി നിലവിളിച്ചുകൊണ്ട് വീടിന് പുറത്തേക്ക് ഓടി രക്ഷപെടുകയായിരുന്നു. 

man arrested for attempt to burn woman who refused marriage proposal
Author
Kollam, First Published Jun 19, 2019, 10:00 AM IST

കൊട്ടിയം(കൊല്ലം ): കൊല്ലത്ത് വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ പ്രതി കൊലപ്പെടുത്തിയത് മുന്‍കൂട്ടി നിശ്ചയിച്ച പദ്ധതി പ്രകാരം. കൊലപാതകം ലക്ഷ്യമിട്ട് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി പെട്രോളും ലൈറ്ററും കൈയ്യില്‍ കരുതിയിരുന്നു. പെട്രോള്‍ ഒഴിച്ച് കത്തിക്കാനുള്ള പ്രതിയുടെ ശ്രമം ചെറുത്ത പെണ്‍കുട്ടി ഓടി രക്ഷപെടുകയായിരുന്നു. 

ചൊവ്വാഴ്ച വൈകിട്ടാണ് പ്രതിയായ ഷിനു കൊലപാതകം ലക്ഷ്യമിട്ട് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയത്. ഷിനു വരുന്നത് കണ്ട പെണ്‍കുട്ടി വീടിനകത്ത് കയറി വാതിലടച്ച ശേഷം ബന്ധുവിനെ വിവരം അറിയിച്ചു.  വീടിന്‍റെ ഓടിളക്കി അകത്ത് കയറിയ പ്രതി മുറിയുടെ വാതില്‍ തുറക്കാന്‍ ശ്രമം നടത്തി. അത് വിജയിക്കാതെ വന്നതോടെ ശബ്ദമുണ്ടാക്കാതെ മറഞ്ഞിരുന്നു. ഷിനു പോയെന്ന് കരുതി മുറിയുടെ വാതില്‍ തുറന്ന പെണ്‍കുട്ടിക്ക് നേരെ ഇയാള്‍ പെട്രോള്‍ ഒഴിച്ചു. എന്നാല്‍ കൊലപാതക ശ്രമത്തെ ചെറുത്ത പെണ്‍കുട്ടി നിലവിളിച്ചുകൊണ്ട് വീടിന് പുറത്തേക്ക് ഓടി രക്ഷപെടുകയായിരുന്നു. വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചതിന് ഇന്നലെയാണ് വര്‍ക്കല ചെറുന്നിയൂര്‍ സ്വദേശിയായ ഷിനു ഇരവിപുരം പൊലീസിന്‍റെ പിടിയിലായത്. 

പെണ്‍കുട്ടി ചാത്തന്നൂര്‍ കോളേജില്‍ പഠിക്കുമ്പോഴാണ് ഇരുപത്തിയഞ്ചുകാരനായ പ്രതിയുമായി പരിചയത്തിലാകുന്നത്. പെണ്‍കുട്ടിയോട് പ്രണയം തോന്നിയ ഇയാള്‍ വിവാഹം കഴിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തി. എന്നാല്‍ ജാതകം ചേരില്ലെന്ന് പറഞ്ഞ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹത്തിന് താത്പര്യം ഇല്ലെന്ന് പറഞ്ഞ് ഷിനുവിനെ തിരികെ അയച്ചു. ഇതോടെയാണ് ഷിനു പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയത്. 

ചൊവ്വാഴ്ച വൈകിട്ടാണ് ഷിനു കൊലപാതകം ലക്ഷ്യമിട്ട് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയത്. ഷിനു വരുന്നത് കണ്ട പെണ്‍കുട്ടി വീടിനകത്ത് കയറി വാതിലടച്ച ശേഷം ബന്ധുവിനെ വിവരം അറിയിച്ചു.  വീടിന്‍റെ ഓടിളക്കി അകത്ത് കയറിയ പ്രതി മുറിയുടെ വാതില്‍ തുറക്കാന്‍ ശ്രമം നടത്തി. അത് വിജയിക്കാതെ വന്നതോടെ ശബ്ദമുണ്ടാക്കാതെ മറഞ്ഞിരുന്നു. ഷിനു പോയെന്ന് കരുതി മുറിയുടെ വാതില്‍ തുറന്ന പെണ്‍കുട്ടിക്ക് നേരെ ഇയാള്‍ പെട്രോള്‍ ഒഴിച്ചു. എന്നാല്‍ കൊലപാതക ശ്രമത്തെ ചെറുത്ത പെണ്‍കുട്ടി നിലവിളിച്ചുകൊണ്ട് വീടിന് പുറത്തേക്ക് ഓടി രക്ഷപെടുകയായിരുന്നു. 

വിരമറിഞ്ഞെത്തിയ അയല്‍വീസികളും ബന്ധുവും ചേര്‍ന്നാണ് പ്രതിയെ കീഴ്‍പ്പെടുത്തി പൊലീസില്‍ ഏല്‍പ്പിച്ചത്. കൊലപാതകം ലക്ഷ്യമിട്ട് കൊണ്ടുവന്ന ലൈറ്ററും ഇയാളുടെ പക്കല്‍ നിന്നും പൊലീസ് പിടിച്ചെടുത്തിരുന്നു. 

Follow Us:
Download App:
  • android
  • ios