ലോക്കറിലെ സ്വര്‍ണം മോഷ്ടിച്ച് ഇയാള്‍ വ്യാജപേരില്‍ സ്വര്‍ണം പണയം വെച്ചിരുന്നതായും ഉപഭോക്താക്കള്‍ നിക്ഷേപിക്കാന്‍ നല്‍കുന്ന പണം മോഷ്ടിച്ചിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞെന്ന് പൊലീസ് അറിയിച്ചു.

കൃഷ്ണ(ആന്ധ്രപ്രദേശ്): മാനേജറുടെ താക്കോല്‍ കൈക്കലാക്കി ബാങ്ക് ലോക്കറില്‍നിന്ന് 20 ലക്ഷം രൂപയും 2.2 കിലോ സ്വര്‍ണവും കവര്‍ന്ന എസ്ബിഐ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേസിലെ പരിടല ബ്രാഞ്ചിലെ കാഷ്യറായ ശ്രീനിവാസ റാവുവിനെയാണ് പൊലീസ് വിജയവാഡയില്‍നിന്ന് പിടികൂടിയത്. 

ബാങ്ക് മാനേജറുടെ വിശ്വസ്തനായിരുന്നു ശ്രീനിവാസ്. ബാങ്ക് ലോക്കറില്‍ ചട്ടവിരുദ്ധമായി താക്കോല്‍ സൂക്ഷിക്കാന്‍ മാനേജര്‍ ഇയാള്‍ക്ക് അനുവാദം നല്‍കിയിരുന്നു. ഈ താക്കോല്‍ ഉപയോഗിച്ചാണ് ഇയാള്‍ മോഷണം നടത്തിയത്. ബാങ്ക് ലോക്കറിലെ സ്വര്‍ണം മോഷ്ടിച്ച് ഇയാള്‍ വ്യാജപേരില്‍ സ്വര്‍ണം പണയം വെച്ചിരുന്നതായും ഉപഭോക്താക്കള്‍ നിക്ഷേപിക്കാന്‍ നല്‍കുന്ന പണം മോഷ്ടിച്ചിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞെന്ന് പൊലീസ് അറിയിച്ചു. പണവും സ്വര്‍ണവും ഇയാളില്‍നിന്ന് കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.