മുൻ മന്ത്രി എ.പി.അനിൽകുമാറിനെതിരായ പീഡന പരാതിയിലാണ് നടപടി. 

കൊച്ചി: സോളാർ പീഡന പരാതിയിൽ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ തീരുമാനം. ഈ മാസം 26ന് എറണാകുളം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെത്തി രഹസ്യ മൊഴി നൽകാൻ പരാതിക്കാരിക്ക് സമൺസ് അയച്ചു. മുൻ മന്ത്രി എ.പി.അനിൽകുമാറിനെതിരായ പീഡന പരാതിയിലാണ് നടപടി. കേസിൽ മൂന്നാഴ്ച മുന്പ് പരാതിക്കാരിയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രഹസ്യ മൊഴി രേഖപ്പെടുത്തുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred