'സില്ലിന് ഒരു കാതല്‍' എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ചെത്തിയത്(Suriya and Jyothika) 

രുകാലത്ത് തമിഴ് സിനിമയിലെ താരജോഡികളായിരുന്നു സൂര്യയും ജ്യോതികയും(Suriya and Jyothika). ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങൾ എല്ലാം തന്നെ ഇന്നും പ്രേക്ഷകർക്ക് പ്രിയങ്കരമാണ്. സ്ക്രീനിലെ ജോഡികൾ ജീവിതത്തിലും ഒന്നിച്ചതോടെ സിനിമയിൽ നിന്നും വിട്ടു നിന്ന ജ്യോതിക വീണ്ടും സിനിമകളിൽ സജീവമാകുകയാണ്. ഇപ്പോഴിതാ നീണ്ട നാളത്തെ ഇടവേളക്ക് ശേഷം ജ്യോതികയും സൂര്യയും വീണ്ടും ഒരുമിച്ചു അഭിനയിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 

സൂര്യയെ നായകനാക്കി ബാല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജ്യോതിക നായികാ കഥാപാത്രത്തെ അവതരിപ്പക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ചിത്രത്തില്‍ ബധിരനും മൂകനുമായ കഥാപാത്രത്തെയാണ് സൂര്യ അവതരിപ്പിക്കുന്നത്. ഇന്ദ്രജ രവിചന്ദ്രനും പ്രധാന വേഷങ്ങളില്‍ എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

ഇതുവരെ പേര് ഇട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിം​ഗ് ഈ മാസം അവസാനത്തോടെ ആരംഭിക്കുമെന്നും റിപ്പോർട്ടുണ്ട്. സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്‌സാണ് സിനിമയുടെ നിര്‍മ്മാണം. റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ, 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സൂര്യയും ജ്യോതികയും ഒരുമിച്ചഭിനയിക്കാന്‍ ഒരുങ്ങുന്നത്.

'സില്ലിന് ഒരു കാതല്‍' എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ചെത്തിയത്. അതേസമയം,'എതര്‍ക്കും തുനിന്തവനാ'ണ് സൂര്യയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രം. മാര്‍ച്ച് 10നാണ് റിലീസ് ചെയ്യും. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രം തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും എത്തും. പ്രിയങ്ക മോഹനാണ് ചിത്രത്തിലെ നായിക.

സൂര്യയുടെ കരിയറിലെ 40-ാം ചിത്രമാണിത്. വിനയ് റായ്, സത്യരാജ്, ശരണ്യ പൊന്‍വണ്ണന്‍, സൂരി, സിബി ഭുവനചന്ദ്രന്‍, ദേവദര്‍ശിനി, എം എസ് ഭാസ്‍കര്‍, ജയപ്രകാശ് തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സൂര്യ നായകനാകുന്ന ചിത്രത്തിനായി ശിവകാര്‍ത്തികേയൻ ഒരു ഗാനം എഴുതിയിരുന്നു. സൂര്യയുടെ പുതിയ ചിത്രം ആരാധകര്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ കൂടി കണക്കിലെടുത്തായിരിക്കും എന്നാണ് ട്രെയിലര്‍ വ്യക്തമാക്കുന്നത്.

സൂര്യ ഏറ്റവും ഒടുവില്‍ നായകനായവയില്‍ രണ്ടെണ്ണം ഒടിടി റിലീസായിരുന്നു. 'സൂരറൈ പോട്ര്', 'ജയ് ഭീമും' എന്നീ ചിത്രങ്ങള്‍. വൻ സ്വീകാര്യതയായിരുന്നു ചിത്രങ്ങള്‍ക്ക് ലഭിച്ചത്. ഒട്ടേറെ അവാര്‍ഡുകളാണ് സൂര്യക്കും 'സൂരറൈ പോട്രിനും' ലഭിച്ചത്. 

ആഭ്യന്തര വിമാന സര്‍വ്വീസ് ആയ എയര്‍ ഡെക്കാണിന്‍റെ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥിന്‍റെ ജീവിതത്തെ ആസ്‍പദമാക്കിയുള്ളതാണ് 'സൂരറൈ പൊട്ര്'. 'സൂരറൈ പോട്ര്' ചിത്രം ഹിന്ദി റീമേക്കിന് ഒരുങ്ങുന്നുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. സൂര്യയുടെ 2ഡി എന്റർടെയ്ൻമെന്റ്‍സും വിക്രം മൽഹോത്രയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സുധ കൊങ്കര തന്നെയായിരിക്കും ചിത്രം ഹിന്ദിയിലും സംവിധാനം ചെയ്യുക. ചിത്രത്തിലെ അഭിനേതാക്കളെയോ മറ്റു അണിയറപ്രവർത്തകരെയോ പ്രഖ്യാപിച്ചിട്ടില്ല.

YouTube video player

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ആമസോൺ പ്രൈമിലായിരുന്നു 'സൂരറൈ പോട്ര്' റിലീസ് ചെയ്‍ത‍ത്. തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിലാണ് സുരറൈ പോട്ര് എത്തിയത്. സൂര്യയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ 'ജയ് ഭീമിന്' വൻ അഭിപ്രായമായിരുന്നു ലഭിച്ചത്.