സൂര്യ ചെയ്‍ത് തന്ന സഹായത്തെ കുറിച്ച് ഉണ്ണി മുകുന്ദൻ.
തമിഴ് നടൻ സൂരി സഹായിച്ചതിനെ കുറിച്ച് വെളിപ്പെടുത്തി മലയാളത്തിന്റെ ഉണ്ണി മുകുന്ദൻ. മാർക്കോയുടെ പ്രീമിയറിന് മുമ്പ് ആക്ഷൻ ത്രില്ലർ തിയേറ്ററുകളിൽ കാണണമെന്ന് ആളുകളോട് അഭ്യർത്ഥിച്ചുകൊണ്ട് സൂരി സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പോസ്റ്റ് ചെയ്‍തിരുന്നുവെന്ന് ഉണ്ണി മുകുന്ദൻ വെളിപ്പെടുത്തി. തന്റെയോ മറ്റാരുടെയെങ്കിലുമോ അഭ്യർത്ഥന കൂടാതെയാണ് സൂരി അത് ചെയ്‍തതെന്ന് ഉണ്ണി വ്യക്തമാക്കി. മറ്റാരും ഇങ്ങനെ തനിക്ക് സഹായവുമായെത്തിയിട്ടില്ലെന്നും പറഞ്ഞു ഉണ്ണി മുകുന്ദൻ.
നേരത്തെ ഗരുഡൻ എന്ന തമിഴ് സിനിമയില്‍ സൂരിക്കൊപ്പം വേഷമിട്ടിരുന്നു ഉണ്ണി മുകുന്ദൻ. മലയാളത്തിന്റെ ഉണ്ണി മുകുന്ദനും കഥാപാത്രമായ ചിത്രത്തിന് ആഗോളതലത്തില്‍ നേടാനായത് ആകെ 60 കോടിയോളമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നത്. ഗരുഡനിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രം അവതരിപ്പിച്ചിരുന്നത് ശശികുമാറാണ്. സൂര്യ നായകനായ ഗരുഡൻ സിനിമ ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തിയപ്പോഴും മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.
ഗരുഡൻ ഇന്ത്യയില്‍ നിന്ന് മൂന്ന് കോടിയിലധികം റിലീസിന് നേടിയെന്നാണ് സാക്‍നില്‍കിന്റെ റിപ്പോര്‍ട്ട്. സൂരി പ്രധാന വേഷത്തിലെത്തിയ വെട്രിമാരന്റെ തിരക്കഥയില്‍ ഉണ്ണി മുകുന്ദനും എത്തുമ്പോള്‍ മലയാളി സിനിമാ പ്രേക്ഷകരും വലിയ ആകാംക്ഷയിലായിരുന്നു. മലയാളത്തിന്റെ ശിവദയും ഉണ്ണിക്ക് ഒപ്പമുണ്ടായിരുന്നു. ദുരൈ സെന്തില്‍ കുമാറാണ് സംവിധാനം. ലാര്‍ക്ക് സ്റ്റുഡിയോസും ഗ്രാസ് റൂട്ട് സിനിമ കമ്പനിയും ചേര്‍ന്നാണ് നിര്‍മാണം. ആര്‍തര്‍ വില്‍സണാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരുന്നത്. യുവ ശങ്കര്‍ രാജയാണ് സംഗീതം.
മാര്‍ക്കോയെന്ന ഹിറ്റില്‍ അടക്കം നിരവധി ചിത്രങ്ങളില്‍ നായകനായി എത്തിയ മലയാളത്തിന്റെ പ്രിയ താരം ഉണ്ണി മുകുന്ദൻ അരങ്ങേറ്റം തമിഴില്‍ ആണ്. മലയാളത്തിന്റെ ഹിറ്റായ നന്ദനത്തിന്റ റീമേക്ക് ചിത്രത്തില്‍ മനോ രാമലിംഗമായി സീഡനിലാണ് ഉണ്ണി മുകുന്ദന്റെ നടനായുള്ള അരങ്ങേറ്റം. സുബ്രഹ്‍മണ്യം ശിവയായിരുന്നു സീഡന്റെ സംവിധാനം. ഉണ്ണി മുകുന്ദൻ ഗരുഡനിലൂടെ രണ്ടാം തവണയാണ് തമിഴില്‍ പ്രധാന വേഷത്തിലെത്തിയതെന്ന പ്രത്യേകയും ചിത്രത്തിന് ഉണ്ടായിരുന്നു.


