അന്തരിച്ച  ഗൗരിയമ്മയുടെ അപൂര്‍വ ഫോട്ടോയുമായി ബാലചന്ദ്ര മേനോൻ.

രാഷ്‍ട്രീയത്തിലേക്ക് തന്നെ ആദ്യമായി സ്വാഗതം ചെയ്‍തത് ഗൗരിയമ്മയാണ് എന്ന് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ. ചെയർമാനായുള്ള എന്റെ കോളേജ് (1973 -1974) കാലഘട്ടത്തിൽ ഗൗരിയമ്മയെ ഒരു ചടങ്ങിൽ പങ്കെടുപ്പിക്കാൻ കഴിഞ്ഞത് ഭാഗ്യമായി ഞാൻ കരുതുന്നുവെന്നും ബാലചന്ദ്രമേനോൻ പറയുന്നു. രാഷ്‍ട്രീയം എനിക്ക് ആകര്‍ഷകമായി തോന്നിയിരുന്നില്ല. കേരളത്തിലെ ആദ്യ വനിതാ മന്ത്രിക്കു എന്റെ ആദരാഞ്‍ജലികൾ എന്നും ബാലചന്ദ്ര മേനോൻ പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred

ബാലചന്ദ്ര മേനോന്റെ കുറിപ്പ്

എന്റെ ഫോട്ടോ ശേഖരത്തിലേക്ക് ഒരു അപൂർവ്വമായ ഇതൾ !

യൂണിവേഴ്‍സിറ്റി കോളേജ് ചെയർമാനായുള്ള എന്റെ കോളേജ് (1973 -1974) കാലഘട്ടത്തിൽ ഗൗരിയമ്മയെ ഒരു ചടങ്ങിൽ പങ്കെടുപ്പിക്കാൻ കഴിഞ്ഞത് ഭാഗ്യമായി ഞാൻ കരുതുന്നു . ചടങ്ങ് കഴിഞ്ഞു കാറിൽ കയറുമ്പോൾ എന്റെ ചെവിയിൽ മന്ത്രിച്ചത്‌ ഓർമ്മയിലുണ്ട്.

"നല്ല ജനകീയനാണല്ലോ ...രാഷ്ട്രീയത്തിൽ കൂടുന്നോ ? "

ഉള്ളതു പറഞ്ഞാൽ എന്നെ രാഷ്‍ട്രീയത്തിലേക്കു ആദ്യമായി സ്വാഗതം ചെയ്‍തത് ഗൗരിയമ്മയാണ്. അതിൽ പിന്നെ , പലപ്പോഴും പല രാഷ്രീയ കക്ഷികളും എന്നെ സജീവ രാഷ്‍ട്രീയത്തിലേക്കു ക്ഷണിച്ചുവെങ്കിലും എന്തു കൊണ്ടൊ എനിക്ക് ആ 'പച്ചപ്പ്‌ ' ആകർഷകമായി തോന്നിയില്ല എന്ന് 
മാത്രം.
കേരളത്തിലെ ആദ്യ വനിതാ മന്ത്രിക്കു എന്റെ ആദരഞ്‍ജലികള്‍.