ജെഎന്‍യു വിഷയത്തില്‍ സിദ്ധാര്‍ഥ് കഴിഞ്ഞ ദിവസങ്ങളിലും അഭിപ്രായപ്രകടനം നടത്തിയിരുന്നു. അക്രമികളുടേതെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പല ചിത്രങ്ങളും പ്രചരിച്ചിട്ടും അറസ്റ്റുകള്‍ സംഭവിക്കാത്തത് എന്തുകൊണ്ടാണെന്നും ദില്ലിയില്‍ യഥാര്‍ഥത്തില്‍ ഒരു പൊലീസ് സേന ഉണ്ടോയെന്നും സിദ്ധാര്‍ഥ് ചോദിച്ചിരുന്നു. 

ദില്ലി ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമെതിരേ ഞായറാഴ്ച നടന്ന അക്രമത്തില്‍ ബിജെപിക്ക് വിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ഥ്. 'ചൗക്കിദാര്‍ ഗുണ്ടയാണ്' എന്നാണ് ഈ വിഷയത്തില്‍ സിദ്ധാര്‍ഥിന്റെ പുതിയ ട്വീറ്റ്. 'ജെഎന്‍യു ഭീകരാക്രമണം' (jnuterrorattack) എന്നൊരു ഹാഷ് ടാഗും ഒപ്പം ചേര്‍ത്തിട്ടുണ്ട്. 

Scroll to load tweet…

ജെഎന്‍യു വിഷയത്തില്‍ സിദ്ധാര്‍ഥ് കഴിഞ്ഞ ദിവസങ്ങളിലും അഭിപ്രായപ്രകടനം നടത്തിയിരുന്നു. അക്രമികളുടേതെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പല ചിത്രങ്ങളും പ്രചരിച്ചിട്ടും അറസ്റ്റുകള്‍ സംഭവിക്കാത്തത് എന്തുകൊണ്ടാണെന്നും ദില്ലിയില്‍ യഥാര്‍ഥത്തില്‍ ഒരു പൊലീസ് സേന ഉണ്ടോയെന്നും സിദ്ധാര്‍ഥ് ചോദിച്ചിരുന്നു. 'സര്‍വ്വകലാശാലകളുടെ അംഗീകാരം റദ്ദാക്കാന്‍ ഫാസിസ്റ്റുകള്‍ ശ്രമിക്കും. അവര്‍ അക്രമം നടത്തുകയും ക്രമസമാധാനം തകര്‍ക്കുകയും ചെയ്യും. തങ്ങള്‍ അവിടെ അധീശത്വം നേടുംവരേയ്ക്കും സര്‍വ്വകലാശാലകള്‍ അടച്ചിടാന്‍ അവര്‍ ആഹ്വാനം ചെയ്യും. അവര്‍ അഭിപ്രായങ്ങളെയും ധിഷണയെയും ഭയക്കുന്നു. ഇതുപോലെ തന്നെയാണ് നാസികളും പ്രവര്‍ത്തിച്ചത്. ഉണരൂ', മറ്റൊരു ട്വീറ്റില്‍ സിദ്ധാര്‍ഥ് നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.

Scroll to load tweet…
Scroll to load tweet…

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രചരണങ്ങളില്‍ കോണ്‍ഗ്രസ് ഉപയോഗിച്ച മുദ്രാവാക്യങ്ങളില്‍ ഒന്നായിരുന്നു 'ചൗക്കിദാര്‍ ചോര്‍ ഹെ' (കാവല്‍ക്കാരന്‍ കള്ളനാണ്) എന്നത്. രാഹുല്‍ ഗാന്ധിയാണ് ഈ പ്രയോഗം ആദ്യമായി നടത്തിയത്. പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിന് മറുപടിയെന്നോണം 'മേ ഭീ ചൗക്കീദാര്‍' (ഞാനും കാവല്‍ക്കാരന്‍) എന്ന മുദ്രാവാക്യവുമായെത്തി. പിന്നീട് പ്രമുഖ ബിജെപി നേതാക്കളും മന്ത്രിമാരും തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പേരിനൊപ്പം ചൗക്കിദാര്‍ എന്ന് ചേര്‍ത്തിരുന്നു.