രഹസ്യങ്ങള്‍ വെളിപ്പെടുത്തി ധ്യാൻ, 'വര്‍ഷങ്ങള്‍ക്ക് ശേഷം' പ്രത്യേകതകള്‍ ചര്‍ച്ചയാകുന്നു
വിനീത് ശ്രീനിവാസന്റെ പ്രണവ് മോഹൻലാല്‍ ചിത്രത്തിന്റെ പ്രത്യേകതകള്‍ പുറത്ത്.
പ്രണവ് മോഹൻലാല്‍ നായകനാകുന്ന വര്‍ഷങ്ങള്‍ക്ക് ശേഷം പ്രദര്‍ശനത്തിനെത്താൻ കാത്തിരിക്കുകയാണ് ആരാധകര്‍. ഏപ്രിലിലായിരിക്കും റിലീസെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നടൻ ധ്യാൻ ശ്രീനിവാസൻ ചിത്രത്തെ കുറിച്ച് നല്‍കിയ അപ്‍ഡേറ്റാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. വിവിധ കാലഘട്ടങ്ങളില്‍ നടക്കുന്ന കഥയായിരിക്കും ചിത്രത്തില്‍ എന്നാണ് ഒരു പ്രധാന വേഷത്തില്‍ എത്തുന്ന ധ്യാൻ ശ്രീനിവാസൻ വെളിപ്പെടുത്തിയിരിക്കുന്നത്.
ചിത്രത്തില്‍ മുന്നോ നാലോ ലുക്കുകളില്‍ താനും പ്രണവ് മോഹൻലാലും ഉണ്ടാകും എന്ന് ധ്യാൻ ശ്രീനിവാസൻ വ്യക്തമാക്കി. കൗമാരക്കാരുടെ ലുക്കില്‍ മീശയും താടിയുമില്ലാതെ ചിത്രത്തില്‍ ഞങ്ങള്‍ ഉണ്ടാകും. സിനിമയെ ചുറ്റിപ്പറ്റിയുള്ള ഒരു കഥയാകും പറയുക എന്നും നടൻ ധ്യാൻ ശ്രീനിവാസൻ സൂചിപ്പിക്കുന്നു. ഇംഗ്ലീഷില്‍ എഴുതിയാണ് വിനീത് ശ്രീനിവാസൻ ചിത്രത്തിലെ സംഭാഷണം പ്രണവ് മോഹൻലാല്‍ പഠിച്ചതെന്നും ധ്യാൻ ശ്രീനിവാസൻ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത് ആരാധകര്‍ ചര്‍ച്ചയാക്കി മാറ്റിയിരിക്കുകയാണ്.
ചിത്രത്തിന്റ നിര്‍മാണം വൈശാഖ് സുബ്രഹ്‍മണ്യമാണ്. വൈശാഖ് സുബ്രഹ്‍മണ്യം മേരിലാന്റ് സിനിമാസിന്റെ ബാനറിലാണ് നിര്‍മാണം നിര്‍വഹിക്കുക. ചിത്രത്തിന്റെ വിതരണവും മേരിലാന്റ് സിനിമസായിരിക്കും. തിരക്കഥയും വിനീത് ശ്രീനിവാസനാണ് എഴുതുന്നത്.
പ്രണവ് മോഹൻലാലിനും നിവിനും ധ്യാനിനുമൊപ്പം ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശൻ, ബേസില്‍ ജോസഫ്, നീരജ് മാധവ്, നിത പിള്ള, അര്‍ജുൻ ലാല്‍, നിഖില്‍ നായര്‍, അജു വര്‍ഗീസ് എന്നിങ്ങനെ ഒട്ടേറെ താരങ്ങള്‍ എത്തുമ്പോള്‍ വിനീത് ശ്രീനിവാസനും വര്‍ഷങ്ങളുടെ ശേഷത്തിലുണ്ടാകും. സംഗീതം നിര്‍വഹിക്കുക അമൃത് രാംനാഥാണ്. വിനീത് ശ്രീനിവാസന്റെ ഒരു ചിത്രത്തില്‍ ആദ്യമായി പ്രണവ് മോഹൻലാല്‍ നായകനായത് ഹൃദയത്തിലായിരുന്നു. ഹൃദയം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ സ്വാഭാവികമായി വലിയ പ്രതീക്ഷകളിലാണ്. മലയാളക്കരയില്‍ വലിയ ചര്‍ച്ചയായിരുന്നു ഹൃദയം. പ്രണവ് മോഹൻലാലിന്റെ വേറിട്ട ഭാവങ്ങളായിരുന്നു ചിത്രത്തില്‍ കണ്ടത് എന്നായിരുന്നു മിക്കവരുടെയും അഭിപ്രായങ്ങള്‍. അതുകൊണ്ട് പ്രണവിന്റെയും വിനീത് ശ്രീനിവാസന്റെയും ചിത്രം പ്രഖ്യാപിച്ചപ്പോഴേ വലിയ ചര്‍ച്ചയായിരുന്നു.
Read More: മോഹൻലാലിനെ വീഴ്‍ത്തിയ വിജയ്, കേരള കളക്ഷനില്‍ ഒന്നാമൻ സര്‍പ്രൈസ്, മമ്മൂട്ടി പിന്നില്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക