'എന്തുകൊണ്ട് ഫൈറ്റ് ക്ലബ് ഏറ്റെടുത്തു?', സംവിധായകൻ ലോകേഷ് കനകരാജിന്റെ വാക്കുകള്‍
വിജയ് കുമാറിന്റെ ഫൈറ്റ് ക്ലബിനെ കുറിച്ച് ലോകേഷ് കനകരാജ്.
![Director Lokesh Kanagaraj says about Vijay Kumar starrer Fight Club hrk Director Lokesh Kanagaraj says about Vijay Kumar starrer Fight Club hrk](https://static-ai.asianetnews.com/images/01hn83hcyj4sp66ary7czsy34n/director-lokesh-kanagaraj-says-about-vijay-kumar-starrer-fight-club_363x203xt.jpg)
ലോകേഷ് കനകരാജ് അവതരിപ്പിക്കുന്ന ഒരു ചിത്രം എന്ന വിശേഷണത്തോടെ എത്തിയതാണ് ഫൈറ്റ് ക്ലബ്. ലോകേഷ് കനകരാജിനറെ പേരിന്റെ പെരുമയുള്ള സിനിമ പ്രേക്ഷകരില്‍ പ്രതീക്ഷകള്‍ നിറച്ചിരുന്നു. വിജയ് കുമാര്‍ നായകനായി എത്തിയ ചിത്രം മികച്ച വിജയം നേടിയിരുന്നു. ഡിസ്‍നി പ്ലസ് ഹോട്സ്റ്റാറിലും പ്രദര്‍ശനത്തിനെത്തിയ ചിത്രം മികച്ച പ്രതികരണം നേടുമ്പോള്‍ ലോകേഷ് കനകരാജ് പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്.
ഫൈറ്റ് ക്ലബ് ചിത്രീകരണം പൂര്‍ത്തിയായതിന് ശേഷമാണ് ഏറ്റെടുക്കാൻ തീരുമാനിച്ചത് എന്ന് ലോകേഷ് കനകരാജ് വ്യക്തമാക്കുന്നു. വിജയ്‍ക്ക് വേണ്ടിയാണ് ഫൈറ്റ് ക്ലബ് താൻ ഏറ്റെടുത്തത്. ചിത്രത്തിന്റെ ക്രാഫ്റ്റും എനിക്ക് ഇഷ്‍ടമായിരുന്നു. ഫൈറ്റ് ക്ലബിന്റെ ചിത്രീകരണം കഴിഞ്ഞതായിട്ടും താൻ ഏറ്റെടുക്കുകയായിരുന്നു എന്നും റിലീസിന് സഹായിക്കുക മാത്രമാണ് ചെയ്‍തത് എന്നും ലോകേഷ് കനകരാജ് വ്യക്തമാക്കുന്നു.
ചിത്രം അബ്ബാസ് എ റഹ്‍മത്താണ് സംവിധാനം ചെയ്‍തത്. ചിത്രത്തിലേതായി ഗോവിന്ദ് വസന്തയുടെ സംഗീത സംവിധാനത്തില്‍ കപില്‍ കപിലനും കീര്‍ത്തന വൈദ്യനാഥനും ചേര്‍ന്ന് കാര്‍ത്തിക് നേഥയുടെ വരികളില്‍ ആലപിച്ച യാരും കാണാത എന്ന ഗാനം റിലീസിന് മുന്നേ ഹിറ്റ് ആയിരുന്നു. ഛായാഗ്രഹണം ലിയോൺ ബ്രിട്ടോ. കലാസംവിധാനം ഏഴുമലൈ ആദികേശവൻ, സ്റ്റണ്ട് വിക്കി, അമ്രിൻ അബൂബക്കർ, സൗണ്ട് ഡിസൈനിംഗ് രംഗനാഥ് രവി, സൗണ്ട് മിക്സിംഗ് കണ്ണൻ ഗണപത്, കൊറിയോഗ്രാഫി സാൻഡി, എക്സികൂട്ടീവ് പ്രൊഡ്യൂസർ ആർ ബാലകുമാർ എന്നിവരുമാണ്.
സംവിധായകൻ ലോകേഷ് കനകരാജിന്റേതായി എത്തിയ ചിത്രം ലിയോ അടുത്തിടെ വൻ ഹിറ്റായി മാറിയിരുന്നു. ദളപതി വിജയ്‍യുടെ ലിയോ 600 കോടി രൂപയില്‍ അധികം നേടി ഇന്ത്യൻ ബോക്സ് ഓഫീസില്‍ പല റെക്കോര്‍ഡുകളും നേടിയിരുന്നു. കേരള ബോക്സ് ഓഫീസില്‍ റിലീസ് കളക്ഷനില്‍ ലിയോ ഒന്നാമതാണ്. തൃഷ നായികയായി എത്തിയ ലിയോ സിനിമയില്‍ ഗൗതം വാസുദേവ് മേനോൻ, മഡോണ സെബാസ്റ്റ്യൻ, ബാബു ആന്റണി, രാമകൃഷ്‍ണൻ, അര്‍ജുൻ, മാത്യു തോമസ്, മായാ കൃഷ്‍ണ, ദിനേഷ് ലാമ്പ, അനുരാഗ് കശ്യപ് തുടങ്ങിയവര്‍ കഥാപാത്രങ്ങളായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക