Asianet News MalayalamAsianet News Malayalam

വിനായകന്‍ ഫോണിലൂടെ ലൈംഗികചുവയോടെ സംസാരിച്ചു; ആരോപണവുമായി ദളിത് ആക്ടിവിസ്റ്റ്

''പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല. കാൾ റെക്കോർഡർ സൂക്ഷിച്ചിട്ടുണ്ട്''

facebook post against vinayakan
Author
Kochi, First Published Jun 3, 2019, 1:16 PM IST

കൊച്ചി: നടന്‍ വിനായകനെതിരെ ലൈംഗിക ആരോപണവുമായി ദളിത് ആക്ടിവിസ്റ്റ്. വിനായകന്‍ ഫോണിലൂടെ ലൈംഗിക ചുവയോടെ സംസാരിച്ചെന്ന ആരോപണവുമായി ദളിത് ആക്ടിവിസ്റ്റാണ് രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെയാണ് പരാതിക്കാരി വിനായകനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. നടിയ്‌ക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു.എന്നാൽ യഥാർത്ഥ ജീവിതത്തിൽ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല- പരാതിക്കാരി  പറയുന്നു.

പരാതിക്കാരിയുടെ ഫേസ്ബുക്ക് പോസ്റ്റ്
"നടിയ്‌ക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു.എന്നാൽ യഥാർത്ഥ ജീവിതത്തിൽ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല. കാൾ റെക്കോർഡർ സൂക്ഷിച്ചിട്ടുണ്ട് തൊട്ടപ്പൻ കാണും. കാമ്പയിനിൽ സജീവമായുണ്ടാവും.

അദ്ദേഹത്തെ ജാതീയമായി അധിക്ഷേപിച്ചതിനെ അപലപിക്കുന്നു. അത്തരം ജാതി അധിക്ഷേപങ്ങൾക്കെതിരെ എപ്പോഴും നില കൊള്ളൂന്നതിനാൽ വിനായകൻ ജാതീയമായോ, വംശീയമായോ അധിക്ഷേപിക്കപ്പെടുന്നത് ശക്തമായി എതിർക്കുന്നു. സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രം. ഈ വിഷയത്തിൽ കൂടുതൽ ഒന്നും പറയാനില്ലാത്തതിനാൽ മെസ്സഞ്ചർ, ഫോൺ എന്നിവയിൽ കൂടി കൂടുതൽ അന്വേഷണങ്ങൾ ഉണ്ടാകാതിരിക്കുമല്ലോ"

വിനായകന്‍ മോശമായി സംസാരിച്ചെന്നാരോപിച്ച് ദളിത് ആകിടിവിസ്റ്റും വിദ്യാര്‍ത്ഥിയുമായ ദിനു വെയിലും രംഗത്ത് വന്നിരുന്നു. പരാതിക്കാരിയുടെ ഫേസ്ബുക്ക് പോസ്റ്റിന് കമന്‍റായാണ് ദിനുവിന്‍റെ വെളിപ്പെടുത്തല്‍ ദളിത് കോളനിയിലെ കുട്ടികൾക്കായുള്ള ക്യാമ്പിൽ മുഖ്യഅതിഥിയായ് വരാമോ സാറേയെന്ന് ചോദിച്ച തന്നോടും ലൈംഗിക ചുവയോട് വിനായകന്‍ സംസാരിച്ചെന്നും തെറിവിളിച്ചെന്നും ദിനു  ആരോപിക്കുന്നു.

Follow Us:
Download App:
  • android
  • ios