മുത്തുവന്മാരുടെ ജീവിതം അടിസ്ഥാനമാക്കി ഒരു ചിത്രം. 

കേരളത്തിലെ ഒരു ഗോത്ര സമുദായമായ മുത്തുവന്മാരുടെ ജീവിതം അടിസ്ഥാനമാക്കി ഒരു ചിത്രം. മുത്തുവന്‍ കല്ല്യാണം ഇങ്ങനെയൊരു പ്രമേയവുമായി എത്തിയിരിക്കുന്നത്. ഷാന്‍ സെബാസ്റ്റ്യന്‍ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. കാലത്തിനനുസരിച്ച് മാഞ്ഞുപോകുന്ന ആചാരങ്ങളാണ് ചിത്രത്തിലുള്ളത്. മുത്തുവൻ കല്യാണം തന്നെയാണ് സിനിമയുടെ ആകര്‍ഷണം. മനോഹരമായ ദൃശ്യഭംഗിയും ഇതിന്റെ പ്രത്യേകതയാണ്.

 ഭരത്ബാല വെര്‍ച്വല്‍ ഭാരതിന്റെ ഭാഗമായാണ് മുത്തുവൻ കല്യാണം എത്തിച്ചിരിക്കുന്നത്. മുത്തുവന്‍ കല്യാണം എന്ന ചിത്രത്തില്‍ മുത്തച്ഛന്‍ യുവതലമുറയ്ക്ക് കഥ വിവരിക്കുന്നു. കാലത്തിനനുസരിച്ച് മങ്ങുന്ന ഒരു പാരമ്പര്യമാണിത്. ' അന്ന്, ഒരു മാന്യമായ വാക്ക് മതിയായിരുന്നു ഇപ്പോള്‍ വനം പോയി, ഞങ്ങളുടെ ആചാരങ്ങളും അങ്ങനെ തന്നെയെന്ന് മുത്തച്ഛൻ പറയുന്നു. മുത്തുവന്‍ സമുദായത്തിലെ തന്നെ യുവതി യുവാക്കളെ തന്നെ ഉള്‍പ്പെടുത്തിയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. അപ്പു ഭട്ടതിരിയാണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്.

വധുവിന്റെ സുഹൃത്തുക്കള്‍ അവളെ വനത്തില്‍ ഒളിപ്പിക്കും വരന് വിശ്വസ്‍തരായ ഒരു കൂട്ടം സുഹൃത്തുക്കളോടൊപ്പം, തന്റെ വധുവിനായി ഇടതൂര്‍ന്ന മരങ്ങളുള്ള കുന്നുകളില്‍ തപ്പി തന്റെ വധുവിനെ കണ്ടെത്തണം. അല്ലെങ്കില്‍ പരിഹാസമായിരിക്കും. അവളെ സ്വന്തമാക്കാന്‍ കാടിന്റെ അപകടങ്ങളെ അയാള്‍ നേരിടണം. ചിലപ്പോള്‍, തിരയല്‍ നിരവധി ദിവസങ്ങളില്‍ തുടരും. അത് ഉപേക്ഷിക്കാന്‍ കഴിയില്ല, കാരണം പുരുഷന് വധുവിനെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ മാത്രമേ വിവാഹം നിശ്ചയിക്കൂവെന്നാണ് മുത്തുവ ആചാരത്തില്‍ പറയുന്നത്.

വര്‍ഷ മഞ്‍ജുനാഥ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.