ദില്ലി മെട്രോയിൽ വെച്ച് കൗമാരക്കാരൻ ലൈംഗികമായി അതിക്രമിച്ചെന്നും, ഇത് ചോദ്യം ചെയ്തപ്പോൾ കുട്ടിയുടെ അമ്മയും സഹോദരിയും അവനെ ന്യായീകരിച്ചെന്നും ഒരു വിദേശ യുവതി വെളിപ്പെടുത്തി. പ്രൊഫസർ ഗൗരവ് സബ്‌നിസ് പങ്കുവെച്ച ഈ അനുഭവം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു.

ന്ത്യൻ പൊതുബോധത്തെ കുറിച്ച് ഇത്രയേറെ അപഹാസ്യമായി സംസാരിച്ചൊരു കുറിപ്പ് ഇതിന് മുമ്പ് സമൂഹ മാധ്യമങ്ങളിൽ കണ്ടിട്ടില്ലെന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. ദില്ലി മെട്രോയിൽ വച്ച് തന്നെ കയറിപ്പിടിച്ച കൗമാരക്കാരനെ ന്യായീകരിച്ച് അവൻറെ അമ്മയും സഹോദരിയും തന്നോട് വളരെ മോശമായി പെരുമാറിയെന്ന യുവതിയുടെ അനുഭവം വിവരിച്ചപ്പോഴാണ് ഇത്തരമൊരു കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ കുറിക്കപ്പെട്ടത്. ന്യൂജേഴ്‌സിയിലെ സ്റ്റീവൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഇന്ത്യൻ വംശജനായ പ്രൊഫസറായ ഗൗരവ് സബ്‌നിസ് തന്‍റെ പൂർവ്വ വിദ്യാർത്ഥിനിക്ക് ഇന്ത്യയിൽ നിന്നും നേരിടേണ്ടിവന്ന ഒരു ദുരനുഭവത്തെ കുറിച്ച് എഴുതിയതായിരുന്നു അത്.

മഹത്തായ സംസ്കാരം

കഴിഞ്ഞ നവംബറിൽ തന്‍റെ പൂർവ്വ വിദ്യാർത്ഥിനി തന്നെ സന്ദർശിക്കുകയും ഇന്ത്യയിലെ അവളുടെ സുഹൃത്തിന്‍റെ വിവാഹത്തിൽ പങ്കെടുക്കാൻ പോവുകയാണെന്നും എന്തെങ്കിലും നിർദ്ദേശങ്ങളുണ്ടോയെന്ന് ചോദിച്ചെന്നും ഗൗരവ് സബ്‌നിസ് എഴുതി. ഇന്ത്യയിൽ പ്രത്യേകിച്ചും ദില്ലിയിൽ ലൈംഗികാതിക്രമം നേരിടാനുള്ള സാധ്യതയുണ്ടെന്ന് താൻ മുന്നറിയിപ്പ് നൽകിയതായും അത് യാഥാർത്ഥ്യമായെന്നും കുറിച്ച് അദ്ദേഹം മഹത്തായ സംസ്കാരം എന്ന കുറിപ്പോടെ യുവതിയുടെ അനുഭവം തന്‍റെ എക്സ് ഹാന്‍റിലിൽ പങ്കുവയ്കക്കുകയായിരുന്നു.

വളരെ നല്ല അതിഥേയത്വമാണ് ഇന്ത്യയിലെ 8 ദിവസങ്ങളിലും തനിക്ക് ലഭിച്ചതെന്നും എന്നാൽ ഒരിക്കലും മറക്കാത്ത ഒരു മോശം അനുഭവമുണ്ടായെന്നും യുവതി തന്‍റെ കുറിപ്പിന്‍റെ തുടക്കത്തിൽ തന്നെ എഴുതി. ആ ദുരനുഭവം ദിവസങ്ങളോളം തന്നെ ഡിപ്രഷനിലേക്ക് നയിച്ചെന്നും യുവതി എഴുതി. ദില്ലിയിൽ എത്തിയ പാടെ മുന്നറിയിപ്പ് കിട്ടിയത് പോലെ അജ്ഞാതരായ നിരവധി പേർ തന്‍റെ അടുത്ത് സെൽഫിയെടുക്കാനായി എത്തി. നിങ്ങൾ പറ‌ഞ്ഞത് പോലെ ആണുങ്ങളോട് ഞാൻ ഇല്ലെന്ന് പറഞ്ഞു. പക്ഷേ. സ്ത്രീകളുടെയും കുട്ടികളുടെയും ആവശ്യത്തെ താൻ അംഗീകരിച്ചെന്നും യുവതി എഴുതി.

Scroll to load tweet…

ദുരനുഭവം

പക്ഷേ, ഒരു 14, 15 വയസുള്ള കൗമാരക്കാരൻ ദില്ലി മെട്രോ സ്റ്റേഷനിൽ വച്ച് എല്ലാം പ്രശ്നത്തിലാക്കി. അമ്മയോടും സഹോദരിയോടുമൊപ്പമാണ് അവൻ സ്റ്റേഷനിലെത്തിയത്. അവൻ സെൽഫി ചോദിച്ചപ്പോൾ അമ്മയും സഹോദരിയും കൂടെയുണ്ടെല്ലോയെന്ന് കരുതി സമ്മതിച്ചു. പിന്നാലെ അവന്‍ എന്‍റെ ചുമലിൽ കൈവച്ചു. കൗമാരക്കാരനല്ലെയെന്ന് കരുതി അസ്വസ്ഥത തോന്നിയെങ്കിലും ഒന്നും പറഞ്ഞില്ല. തുടർന്ന് അവൻ തന്‍റെ മാറിടത്തിൽ പിടിക്കുകയും ചന്തിയിൽ അടിക്കുകയും ചെയ്ത് തമാശ കാണിച്ചത് പോലെ ചിരിച്ചെന്ന് വിദ്യാർത്ഥിനി തന്‍റെ അധ്യാപകന് എഴുതി.

പിന്നാലെ താൻ. അവന്‍റെ കോളറിൽ പിടിച്ചെങ്കിലും അമ്മയുടെയും സഹോദരിയുടെയും നിലപാട് അമ്പരപ്പിച്ചു. ഞാൻ ഓവർ ആക്ട് ചെയ്യുകയാണെന്നായിരുന്നു അമ്മ പറഞ്ഞത്. അവൻ സുന്ദരിയായ സ്ത്രീകളെ അടുത്ത് കണ്ടിട്ടില്ലെന്നും അതിനാലാണ് തട്ടിയതെന്നും അവർ കൂട്ടിച്ചേർത്തു. ഇതെന്ത് തരം രക്ഷാകർതൃത്വമാണെന്നും യുവതി ചോദിക്കുന്നു. പിന്നാലെ താൻ ഇന്ത്യയെ സ്നേഹിക്കുന്നുണ്ടെന്നും വീണ്ടും വരാൻ ആഗ്രഹമുണ്ടെങ്കിലും ഇതിനെ കുറിച്ച് ആലോചിക്കുമ്പോൾ തനിക്ക് അതിന് കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഒപ്പം ഇന്ത്യയിലെ സ്ത്രീകളെ കുറിച്ച് ഓർത്ത് തനിക്ക് ദുഃഖമുണ്ടെന്നും ഇത് അവരുടെ ദൈന്യദിന ജീവിതമാണോയെന്നും യുവതി ചോദിച്ചു.

വലിയ പ്രതിഷേധം

പ്രൊഫ. ഗൗരവ് സബ്‌നിസ് പങ്കുവച്ച പൂർവ്വവിദ്യാർത്ഥിയുടെ കുറിപ്പ് വളരെ പെട്ടെന്നാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. നിരവധി പേർ കുറിപ്പുകളെഴുതാനെത്തി. പലരും യുവതി പോലീസിൽ പരാതി നൽകാത്തതിനാൽ കുറ്റപ്പെടുത്തി. മറ്റ് ചിലർ സ്വന്തം രാജ്യത്ത് നിന്നും അത്തരമൊരു അനുഭവം ഏൽക്കേണ്ടിവന്നതിൽ ക്ഷമ ചോദിച്ചു. ആണ്‍ കുട്ടിളുടെ അമ്മമാർ സ്വന്തം കുട്ടികളുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നതിന് പകരം അവരുടെ കുറ്റങ്ങളെ സ്നേഹം കൊണ്ട് മറയ്ക്കാനാണ് ശ്രമിക്കുന്നതെന്നും ഇത് ചെറുപ്പത്തിലെ കുട്ടികളെ വഷളാക്കുന്നെന്നും ഒരു കാഴ്ചക്കാരൻ കുറിച്ചു. ഇത് കുറ്റക‍ൃത്യമാണെന്നും പക്ഷേ ഇവിടെ ശിക്ഷിക്കേണ്ട രക്ഷാകർത്താവ് കുറ്റത്തിന് കൂട്ട് നിൽക്കുകയാണെന്നും മറ്റൊരു കാഴ്ചക്കാരൻ കുറിച്ചു. അതേസമയം സ്വന്തം കുടുംബത്തിലെ ആണുങ്ങളിൽ നിന്നും ലൈംഗീക പീഢനം ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടവരാണ് ഇന്ത്യയിലെ സ്ത്രീകളിൽ ഭൂരിഭാഗം പേരെന്നും മറ്റൊരാൾ കുറിച്ചു.