Asianet News MalayalamAsianet News Malayalam

'സാരിയുടുത്ത് വരണമെന്ന് പറഞ്ഞു; വീട്ടിലെത്തിയപ്പോള്‍ റൂമിലേക്ക് ക്ഷണിച്ചു, ചതി മനസിലായപ്പോള്‍ രക്ഷപ്പെട്ടു'

വിജയ് ദേവരകൊണ്ടയുടെ ചിത്രത്തിൽ അഭിനയിക്കാൻ എത്തിയപ്പോള്‍ സംവിധായകനിൽ നിന്ന് മോശം അനുഭവം ഉണ്ടായെന്ന വെളിപ്പെടുത്തലുമായി നടി ശാലു ശ്യാമു.

Shalu Shamu about top director who asked her to sleep with him
Author
Chennai, First Published Jun 12, 2019, 8:52 PM IST

ചെന്നൈ: വിജയ് ദേവരകൊണ്ടയുടെ ചിത്രത്തിൽ അഭിനയിക്കാൻ എത്തിയപ്പോള്‍ സംവിധായകനിൽ നിന്ന് മോശം അനുഭവം ഉണ്ടായെന്ന വെളിപ്പെടുത്തലുമായി നടി ശാലു ശ്യാമു. തെലുങ്ക് സിനിമയിലെ പ്രശസ്ത സംവിധായകന്‍ മോശമായി പെരുമാറിയെന്നാണ് ശാലു ശ്യാമു അഭിമുഖത്തില്‍ പറയുന്നത്. എന്നാല്‍ ആരോപണത്തില്‍ പേര് വെളിപ്പെടുത്താന്‍ നടി തയ്യാറായില്ല.

ഓഫീസല്ല, മറ്റൊരിടമാണെന്നും, ചിത്രത്തിന്‍റെ ഓഡിഷന് സാരിയുടുത്ത് വരാന്‍ എന്നോട് പറ‍ഞ്ഞിരുന്നു. അഡ്രസും പറഞ്ഞുതന്നു. സിനിമയില്‍ നല്ലൊരു കഥാപാത്രം കിട്ടണമെന്ന ആഗ്രഹത്തില്‍ അമ്മയെ വിളിച്ച് പറഞ്ഞ ശേഷമാണ് അങ്ങോട്ട് പോകാന്‍ ഇറങ്ങിയത്.   എന്നാല്‍ അവിടെ എത്തിയപ്പോള്‍ അത് അയാളുടെ വീടാണെന്ന് മനസിലായി. അവിടെ കുടുംബ ഫോട്ടോയെല്ലാം ഉണ്ടായിരുന്നു.  വീട്ടുകാരെ കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാവരും പുറത്തുപയെന്ന് പറഞ്ഞു.

 ജ്യൂസ് കൊണ്ടുവന്ന് തന്നു. സിനിമയുമായി ബന്ധമില്ലാത്ത കാര്യങ്ങളായിരുന്നു കൂടുതലും അയാള്‍ സംസാരിച്ചുകൊണ്ടിരുന്നത്. ഇത് കേട്ട് ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി. പിന്നീട് റൂമില്‍ എസിയുണ്ടെന്നും അങ്ങോട്ടിരിക്കാമെന്നും അയാള്‍ പറഞ്ഞു. ചതി മനസിലായപ്പോള്‍ ഞാന്‍ വീട്ടില്‍ നിന്ന് വിളിക്കുന്നതായി പറഞ്ഞ് അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.

ഇതിനിടെ ഡാന്‍സ് ചെയ്യുന്ന ഒരു വീഡിയോ പ്രചരിച്ചതിനെ കുറിച്ചും അവര്‍ അഭിമുഖത്തില്‍ പറഞ്ഞു. ഒരാൾക്കൊപ്പം നൃത്തം ചെയ്യുന്ന ദൃശ്യങ്ങളായിരുന്നു അത്. വീഡിയോക്കെതിരെ വളരെ മോശമായ ഭാഷയില്‍ സൈബര്‍ ആക്രമണവുമുണ്ടായി. എന്നാല്‍ ആ വീഡിയോ ലീക്കായെന്ന് എങ്ങനെ പറയാന്‍ പറ്റുമെന്നും അത് ഞാന്‍ തന്നെ ചെയ്ത വീഡിയോ ആണെന്നും അവര്‍ പറഞ്ഞു. അതൊരു പ്രത്യേക ഡാന്‍സ് ഫോമാണെന്നും അത് അവര്‍ വ്യക്തമാക്കി. വിഡിയോ പ്രചരിക്കുന്നത് ഭാവി ജീവിതത്തെ ബാധിക്കുമെന്ന ഭയമുണ്ടെന്നും ശാലു പറയുന്നു. 

തമിഴ് സിനിമയിൽ ചെറിയ വേഷങ്ങള്‍ ചെയ്യുന്ന നടിയാണ് ശാലു.  മിസ്റ്റർ ലോക്കൽ എന്ന ചിത്രത്തിൽ ചെറിയ വേഷത്തിൽ ശാലു അഭിനയിച്ചിട്ടുണ്ട്. ശിവകാർത്തികേയൻ, നയൻതാര എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

അഭിമുഖം

>

Follow Us:
Download App:
  • android
  • ios