'പ്രിൻസി'ന്റെ റിലീസ് ദിവസത്തെ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട്.

തമിഴകത്ത് തുടര്‍ച്ചയായി രണ്ട് 100 കോടി ക്ലബ് ചിത്രങ്ങള്‍ ക്രഡിറ്റിലായതിനാല്‍ വളരെ പ്രതീക്ഷയോടെയായിരുന്നു ശിവകാര്‍ത്തികേയന്റെ 'പ്രിൻസ്' എത്തിയത്. 'ഡോക്ടര്‍', 'ഡോണ്‍' എന്നീ വമ്പൻ ഹിറ്റുകള്‍ക്ക് ശേഷം എത്തിയ ശിവകാര്‍ത്തികേയൻ ചിത്രമായിരുന്നു 'പ്രിൻസ്'. അനുദീപ് കെ വി സംവിധാനം ചെയ്‍ത ചിത്രം കോമഡിക്ക് പ്രാധാന്യം നല്‍കിയതാണ്. വൻ പ്രതികരണം നേടാനായില്ലെങ്കിലും ചിത്രത്തിന്റെ തുടക്കം മോശമായില്ല എന്നാണ് ബോക്സ് ഓഫീസ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

'പ്രിൻസി'ന് റിലീസ് ദിവസം തമിഴ്‍നാട്ടില്‍ നിന്ന് 7.03 കോടിയാണ് നേടാനായത് എന്നാണ് ട്രേഡ് അനലസിറ്റ് മനോബാല ട്വീറ്റ് ചെയ്തിരിക്കുന്നത്. ക്ലീൻ യു സര്‍ട്ടിഫിക്കറ്റോടെ എത്തിയ ചിത്രത്തിന്റെ ദൈര്‍ഘ്യം രണ്ട് മണിക്കൂറും 23 മിനിറ്റുമാണ്. ജി കെ വിഷ്‍ണു ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.'പ്രിൻസി'ന്റെ സംഗീത സംവിധാനം തമൻ എസ് ആണ്.

Scroll to load tweet…

ശ്രീ വെങ്കടേശ്വരൻ സിനിമാസ് എല്‍എല്‍പിയാണ് 'പ്രിൻസ്' നിര്‍മിച്ചത്. വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ അഭിനയിക്കുന്നത്. 'പ്രിൻസ്' എന്ന ചിത്രത്തില്‍ സത്യരാജും ഒരു പ്രധാന കഥാപാത്രമായി എത്തി.'പ്രിൻസി'ല്‍ യുക്രൈൻ താരം മറിയ റ്യബോഷ്‍പ്‍കയാണ് നായിക. പ്രേംഗി അമരെൻ, പ്രാങ്ക്സ്റ്റെര്‍ രാഹുല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. കരൈക്കുടിയാണ് ലൊക്കേഷൻ. 'പ്രിൻസി'ന്റെ തിയറ്റര്‍ വിതരണാവകാശം തമിഴ്‍നാട്ടില്‍ പ്രമുഖ ബാനറായ ഗോപുരം സിനിമാസാണ് സ്വന്തമാക്കിയത്.

ശിവകാര്‍ത്തികേയൻ നായകനായി ഇതിനു മുമ്പ് എത്തിയ ചിത്രം സിബി ചക്രവര്‍ത്തി സംവിധാനം ചെയ്‍ത 'ഡോണ്‍' ആണ്. ശിവകാർത്തികേനും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. എസ് ജെ സൂര്യ, പ്രിയങ്ക, സമുദ്രകനി, സൂരി തുടങ്ങിയവർ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സംവിധായകൻ ഗൗതം മേനോനും ചിത്രത്തിൽ ഒരു ശ്രദ്ധയമായ വേഷത്തിൽ എത്തി. അനിരുദ്ധാണ് ചിത്രത്തിനായി സംഗീതം നിർവഹിച്ചത്. കെ എം ഭാസ്‍കരനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. നഗൂരൻ രാമചന്ദ്രൻ ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചു.

Read More: നാഗാര്‍ജുനയുടെ 'ദ ഗോസ്റ്റി' ന്റെ ഒടിടി സ്‍ട്രീമിംഗ് ഉടൻ