വിജയ് നായകനായ ജനനായകൻ റീമേക്കാണെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു,
വിജയ് നായകനായി ജനനായകൻ എന്ന ചിത്രം ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ബാലയ്യയുടെ ഭഗവന്ത് കേസരിയുടെ റീമേക്കാകും ചിത്രം എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഭഗവന്ത് കേസരിയുടെ ഒരു രംഗം മാത്രം ജനനായകനില്‍ ഉപയോഗിക്കാനാണ് ആലോചന എന്നാണ് റിപ്പോര്‍ട്ട്. ആ പ്രത്യേക രംഗത്തിനായി 4.5 കോടി രൂപയ്‍ക്ക് റീമേക്ക് റൈറ്റ്‍സ് ജനനനായകന്റെ നിര്‍മാതാക്കള്‍ വാങ്ങി എന്നും റിപ്പോര്‍ട്ടുണ്ട്.
വിജയ് ഭഗവന്ത് കേസരി കണ്ടിരുന്നു. ഗുഡ് ടച്ച് ബാഡ് ടച്ച് രംഗം വിജയ്‍ക്ക് ഇഷ്‍ടപ്പെടുകയും ജനനനായകനില്‍ ഉള്‍പ്പെടുത്താൻ തീരുമാനിക്കുകയുമായിരുന്നു. നന്ദമുരി ബാലകൃഷ്‍ണയും ശ്രീലീലയുമായിരുന്നു ആ രംഗത്ത് വേഷമിട്ടത്. ഭഗവന്ത് കേസരിയുമായി ജനനായകൻ എന്ന സിനിമയ്‍ക്ക് മറ്റ് ബന്ധങ്ങളൊന്നും ഉണ്ടാകില്ല എന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എച്ച് വിനോദാണ് സംവിധാനം നിര്‍വഹിക്കുന്നത്. ജൂണോടെ ജനനായകന്റെ ചിത്രീകരണം പൂര്‍ത്തിയാകുമെന്നാണ് സിനിമാ അനലിസ്റ്റുകള്‍ സൂചിപ്പിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ദളപതി വിജയ്‍യുടെ പ്രിയപ്പെട്ട മൂന്ന് സംവിധായകരായ ബോയ്‍സെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോകേഷ് കനകരാജ്, അറ്റ്‍ലി, നെല്‍സണ്‍ എന്നിവര്‍ ജനനനായകനിലെ ഒരു ഗാന രംഗത്ത് ഉണ്ടാകും എന്നാണ് മറ്റൊരു അപ്‍ഡേറ്റ് സൂചിപ്പിക്കുന്നത്. ജനുവരി ഒമ്പതി റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തില്‍ വിജയ്‍യുടെ പേര് ദളപതി വെട്രി എന്നായിരിക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകളായ ലെറ്റസ് സിനിമ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ദളപതി വിജയുടെ ജനനായകന്റെ അണിയറപ്രവർത്തകർ ഇവരാണ്- ഛായാഗ്രഹണം സത്യൻ സൂര്യൻ, ആക്ഷൻ അനിൽ അരശ്, ആർട്ട് : വി സെൽവ കുമാർ, കൊറിയോഗ്രാഫി ശേഖർ, സുധൻ, ലിറിക്സ് അറിവ്, കോസ്റ്റ്യൂം പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ വീര ശങ്കർ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ എന്നിവരാണ്.
വിജയ്‍ക്ക് 1000 കോടി തികച്ച് സിനിമയില്‍ നിന്ന് മാറാൻ ജനനായകനിലൂടെയാകാനാകുമോയെന്ന ചോദ്യത്തിന്റെ ഉത്തരത്തിനായും കാത്തിരിപ്പാണ് താരത്തിന്റെ ആരാധകര്‍. എല്ലാത്തരം ഇമോഷണലുകള്‍ക്കും സംവിധായകൻ എച്ച് വിനോദ് ചിത്രത്തില്‍ പ്രധാന്യം നല്‍കും എന്നാണ് കരുതുന്നതും. കാസ്റ്റിംഗും അത്തരത്തിലുള്ളതാണെന്നാണ് താരങ്ങളെ പ്രഖ്യാപിച്ചപ്പോള്‍ സിനിമാ ആസ്വാദകര്‍ക്ക് മനസ്സിലായത്. രാഷ്‍ട്രീയത്തില്‍ സജീവമാകുന്നതിനെ തുടര്‍ന്നാണ് വിജയ് സിനിമ മതിയാക്കുന്നത്.


