സഞ്ജുവിന്റെ അണിയറ പ്രവർത്തകർക്ക് അബു സലീം ജയിലിൽ നിന്ന് നോട്ടീസ് അയച്ചു
അബു സലീമിൽ നിന്ന് ആയുധം വാങ്ങിയെന്ന പരാമർശം സിനിമയിലുണ്ട്
അതൊഴിവാക്കിയില്ലെങ്കിൽ അപകീർത്തി കേസ് ഫയൽ ചെയ്യും
മുംബൈ: സഞ്ജു സിനിമയ്ക്കെതിരെ അബു സലീമിന്റെ വക്കീൽ നോട്ടീസ്. ജയിലിൽ നിന്നാണ് അബു സലീം ഈ സഞ്ജയ് ദത്തിന്റെ ബയോപിക് ആയി അണിയിച്ചൊരുക്കിയിരിക്കുന്ന ചിത്രത്തിന്റ അണിയറ പ്രവർത്തകർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. തന്നെക്കുറിച്ച് ചിത്രത്തിൽ മോശമായി പരാമർശിച്ചിരിക്കുന്നു എന്നതാണ് നോട്ടീസിലെ ആരോപണം. ജൂൺ 29 ന് റിലീസ് ചെയ്ത ചിത്രത്തിൽ നിന്നും ഈ രംഗങ്ങൾ മാറ്റണമെന്നാണ് അബു സലീമിന്റെ ആവശ്യം.
ചിത്രത്തിന്റെ സംവിധായകന് രാംകുമാർ ഹിരാനി, നിർമ്മാതാവ് വിധു വിനോദ് ചോപ്ര, നിർമ്മാണക്കമ്പനികൾ എന്നിവർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ആവശ്യപ്പെട്ട രംഗങ്ങൾ മാറ്റിയില്ലെങ്കിൽ അപകീർത്തിക്കേസ് ഫയൽ ചെയ്യുമെന്നും അബു സലീം പറയുന്നു. ആയുധങ്ങൾ സൂക്ഷിച്ചതായി സിനിമയിലെ സഞ്ജയ് ദത്ത് പറയുന്നുണ്ട്. ഇത് അബു സലീമിൽ നിന്ന് വാങ്ങിയതാണെന്നും കൂട്ടിച്ചേർക്കുന്നു. അതാണ് അബു സലീം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ഭാഗങ്ങൾ. അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് അബു സലിം പറയുന്നു. മുംബൈ സ്ഫോടനക്കേസുകളുമായി ബന്ധപ്പെട്ട് ജീവപര്യന്തം തടവിലാണ് അബു സലീം.