''ഇതിനു മുൻപ് പല പ്രാവശ്യം ഇതിനേക്കുറിച്ച് ഞാൻ എഴുതിയിട്ടുമുണ്ട്. 2019 ൽ നങ്ങേലിയുടെ ഷൂട്ടിംഗ് തുടങ്ങാൻ കഴിയുമെന്നും ചിത്രം തീയറ്ററിൽ എത്തിക്കാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു.'' വിനയൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.
മുലക്കരത്തിനെതിരെ പോരാടി രക്തസാക്ഷിയായ ധീരവനിത നങ്ങേലിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. സംവിധായകൻ വിനയനാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ആലപ്പുഴ ജില്ലയിലെ ചേർത്തല നിവാസിയായിരുന്നു നങ്ങേലി. തിരുവിതാംകൂർ രാജഭരണകാലത്ത് താഴ്ന്ന ജാതിക്കാരായ സ്ത്രീകൾക്ക് മാറ് മറയ്ക്കണമെങ്കിൽ കരം അടയ്ക്കണമായിരുന്നു. തന്റെ മുലകൾ ഛേദിച്ച് നൽകിയാണ് നങ്ങേലി ഈ അന്യായ നികുതിക്കെതിരെ പ്രതിഷേധിച്ച് ജീവൻ വെടിഞ്ഞത്.
''കഴിഞ്ഞ കുറേ വർഷങ്ങളായി മനസ്സിലുള്ള ഒരു സ്വപ്നമാണ്, 19-ാം നൂറ്റാണ്ടിലെ മാറുമറയ്കൽ സമരനായിക നങ്ങേലിയുടെ കഥ സിനിമ ആക്കണമെന്നുള്ളത്. ഇതിനു മുൻപ് പല പ്രാവശ്യം ഇതിനേക്കുറിച്ച് ഞാൻ എഴുതിയിട്ടുമുണ്ട്. 2019 ൽ നങ്ങേലിയുടെ ഷൂട്ടിംഗ് തുടങ്ങാൻ കഴിയുമെന്നും ചിത്രം തീയറ്ററിൽ എത്തിക്കാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു.'' വിനയൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു. സേതു ശിവാനന്ദൻ ഡിസൈൻ ചെയ്ത പോസ്റ്ററും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. നങ്ങേലിയുടെ ആരാധ്യപുരുഷനായിരുന്ന ആറാട്ടുപുഴ വേലായുധപണിക്കരെ അവതരിപ്പിക്കുന്നത് പ്രമുഖ നടനായിരിക്കുമെന്നും വിനയൻ വെളിപ്പെടുത്തുന്നു.
