ആദ്യം 0-2നും പിന്നീട് 1-3നും പിറകില്‍ നിന്ന ശേഷമാണ് ഗോകുലം ജയം നേടിയത്. ആദ്യ മത്സരത്തില്‍ ഗോകുലം, ചെന്നൈ എഫ്സിയോട് പരാജയപ്പെട്ടിരുന്നു.
കൊല്‍ക്കത്ത: ഐ ലീഗില്‍ രണ്ടാം മത്സരത്തിനിറങ്ങിയ ഗോകുലം കേരള എഫ്സിക്ക് തകര്‍പ്പന്‍ ജയം. മിനര്‍വ പഞ്ചാബിനെതിരായ മത്സരത്തില്‍ മൂന്നിനെതിരെ നാല് ഗോളിനായിരുന്നു ഗോകുലത്തിന്റെ ജയം. ആദ്യം 0-2നും പിന്നീട് 1-3നും പിറകില്‍ നിന്ന ശേഷമാണ് ഗോകുലം ജയം നേടിയത്. ആദ്യ മത്സരത്തില്‍ ഗോകുലം, ചെന്നൈ എഫ്സിയോട് പരാജയപ്പെട്ടിരുന്നു.
ഡെന്നി അന്റ്വിയുടെ ഇരട്ട ഗോളുകളാണ് ഗോകുലത്തിന് ജയമൊരുക്കിയത്. ഫിലിപ് അഡ്ജാ ഒരു ഗോള്‍ നേടി. മറ്റൊന്ന് മിനര്‍വ പ്രതിരോധതാരം അന്‍വര്‍ അലിയുടെ ദാനമായിരുന്നു. മിനര്‍വയ്ക്ക് വേണ്ടി ചെഞ്ചോ ഗ്യലത്ഷെന് ഇരട്ടഗോള്‍ നേടി. റൂബെര്‍ട്ട് നോണ്‍ഗ്രൂം മറ്റൊരു ഗോള്‍ നേടി. 18 മിനിറ്റില്‍ ചെഞ്ചോയിലൂടെ മിനിര്‍വ ലീഡ് നേടി. ബന്വാലയയുടെ അസിസ്റ്റിലായിരുന്നു ഗോള്‍.
ഏഴ് മിനിറ്റുകള്‍ക്ക് ശേഷം മിനര്‍വ ലീഡെടുത്തു. ഇത്തവണയും ചെഞ്ചോയാണ് ഗോള്‍ നേടിയത്. സഞ്ജു പ്രഥാനിന്റെ അസിസ്റ്റിലായിരുന്നു ഗോള്‍. എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ ഗോകുലം തിരിച്ചടിച്ചു. അന്റ്വിയുടെ അസിസ്റ്റില്‍ അഡ്ജാ ഗോള്‍ നേടി. എന്നാല്‍ ആദ്യ പകുതി അവസാനിക്കാന്‍ ഒരു മിനിറ്റ് മാത്രമുള്ളപ്പോള്‍ മിനര്‍വ വീണ്ടും ഒരു ഗോള്കൂടെ നേടി. ഇത്തവണ ചെഞ്ചോയുടെ അസിസ്റ്റില്‍ റൂബെര്‍ട്ട് ഗോള്‍ നേടുകയായിരുന്നു.
രണ്ടാം പകുതിയില്‍ രണ്ടും കല്‍പ്പിച്ചായിരുന്നു ഗോകുലം. 69ാം മിനിറ്റില്‍ രണ്ടാം ഗോള്‍ തിരിച്ചടിച്ചു. അന്റ്വിയുടെ ഗോളിന് ദീപക് ദേവ്രാണിയാണ് അസിസ്റ്റ് നല്‍കിയത്. നാല് മിനിറ്റുകള്‍ക്ക് ശേഷം സമനില ഗോള്‍. രണ്ടാം ഗോളിന്റെ ആവര്‍ത്തനമായിരുന്നു മൂന്നാം ഗോള്‍. 79ാം മിനിറ്റില്‍ അന്‍വറിന്റെ സെല്‍ഫ് ഗോള്‍ ഗോകുലത്തിന്റെ വിജയമുറപ്പിച്ചു.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Jan 14, 2021, 5:04 PM IST
Post your Comments