ശംഭോ മഹാദേവ, ലാലേട്ടൻ പറഞ്ഞ് ആരാധകര്‍ ആവര്‍ത്തിച്ച ഡയലോഗുകള്‍
വല്ലാത്ത മാസ‌്‌മരികതയാണ് മോഹന്‍ലാല്‍ കഥാപാത്രങ്ങളുടെ സംഭാഷണങ്ങള്‍ക്ക്. ചിത്രം കണ്ടിറങ്ങുമ്പോള്‍ പ്രേക്ഷകനും അറിയാതെ ഉരുവിട്ടുപോകും ആ സംഭാഷണങ്ങള്‍. പലതുണ്ട് മലയാളി ആവര്‍ത്തിച്ചുപറഞ്ഞ മോഹന്‍ലാല്‍ ഡയലോഗുകള്‍. ആരാധകര്‍ക്ക് ഓര്‍ക്കാന്‍ അവയില്‍ ചിലത്.
ശംഭോ മഹാദേവ - ആറാം തമ്പുരാന്‍ (1997)
സംഗീതം പഠിക്കണമെന്ന മോഹവുമായി ചെന്ന് കയറിയത് ഒരു സിംഹത്തിന്റെ മടയില്‍ ഉസ്താദ് ബാദുഷ ഖാന്‍.ആഗ്രഹം അറിയിച്ചപ്പോള്‍ ദക്ഷിണ വെക്കാന്‍ പറഞ്ഞു. ഊരുതെണ്ടിയുടെ ഓട്ടകീശയില്‍ എന്തുണ്ട് ??? സംഗീതത്തിന്റെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ച അമ്മയെ മനസ്സില്‍ ധ്യാനിച്ച് ദര്‍ബാര്‍ രാഗത്തില്‍ ഒരു കീര്‍ത്തനം പാടി. പാടി മുഴുമിപ്പിക്കും മുന്‍പേ വിറയാര്‍ന്ന കൈകള്‍ കൊണ്ട് അദ്ദേഹം വരിപുണര്‍ന്നു. പിന്നെ സിരകളില്‍ സംഗീതത്തിന്റെ ഭാംഗും കാലമൊരുപാട് ഒടുവിലൊരു നാള്‍ ഗുരുവിന്റെ കബരിങ്കല്‍ ഒരു പിടി പച്ച മണ്ണ് വാരിയിട്ടു യാത്ര തുടര്‍ന്ന്. ഒരിക്കലും തീരാത്ത യാത്ര. സബോറോം കി സിന്ദഗി ജോ കബി നഹി ജാത്തേ ഹേ... - ആറാം തമ്പുരാന്‍ (1997)
ബെസ്റ്റ് കണ്ണാ ബെസ്റ്റ് - ചന്ദ്രോത്സവം (2005)
സാഗര്‍ എന്ന മിത്രത്തെ മാത്രമേ നിനക്കറിയൂ; ജാക്കി എന്ന ശത്രുവിനെ അറിയില്ല - സാഗര്‍ ഏലിയാസ് ജാക്കി (1987)
നീ കുട്ടിയാണ്; നിനക്കൊന്നുമറിയില്ല- നാട്ടുരാജാവ് (2004)
ആരൊക്കെ എതിര്‍ത്താലും എന്തൊക്കെ സംഭവിച്ചാലും സണ്ണി എന്ന യുവാവ് താര എന്ന യുവതിയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയിരിക്കും- സുഖമോ ദേവി (1986)
സ്‍ട്രോങ്ങല്ലേ- താണ്ഡവം (2012)
ഇമ്മക്കൊരോ നാരങ്ങാ വെള്ളം കാച്ചിയാലോ? - തൂവാനത്തുമ്പികള്‍ (1987)
അവന്‍ കൊല്ലാന്‍ ശ്രമിക്കും; ഞാന്‍ ചാവാതിരിക്കാനും- താഴ്വാരം (1990)
മനസ്സില്‍ കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതൊക്കെ യാന്ത്രികമായിരിക്കും- രാജാവിന്റെ മകന്‍ (1986)
Mohanlal
സ്‍ട്രോങ്ങല്ലേ- താണ്ഡവം (2012)
നീ പോ മോനെ ദിനേശാ - നരസിഹം (2000)