കര്‍ഷക സമരം; അര്‍ദ്ധരാത്രിയില്‍ സമരവീഥി ഒഴിപ്പിക്കാന്‍ ദില്ലി പൊലീസ്
റിപ്പബ്ലിക് ദിനത്തില്‍ പൊലീസുമായുണ്ടാക്കിയ ധാരണ ലംഘിച്ച് ചെങ്കോട്ടയിലെത്തിയ കര്‍ഷകര്‍ സിഖ് മതത്തിന്‍റെ പതാകയായ 'നിഷാൻ സാഹിബ്' ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട് പൊലീസ് കര്‍ഷക സമരത്തിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 63 ദിവസമായി കൊടുംതണുപ്പിലും മഴയത്തും സമരം ചെയ്ത കര്‍ഷകരെ സംഘര്‍ഷത്തിന്‍റെ പേരില്‍ സമരവീഥിയില്‍ നിന്ന് ഒഴിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള ദില്ലി പൊലീസ് ശ്രമിക്കുന്നതെന്ന് കര്‍ഷക നേതാക്കള്‍ ആരോപിച്ചു. സംഘര്‍ഷം കര്‍ഷകരെ ഒഴിപ്പിക്കാനുള്ള ആയുധമാക്കുകയാണെന്നും കര്‍ഷക നേതാക്കള്‍ ആരോപിച്ചു. അതിനിടെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പുതിയ 25 കേസുകള്‍ കൂടി ദില്ലി പൊലീസ് രജിസ്റ്റര്‍ ചെയ്തു. 35 കര്‍ഷക നേതാക്കള്‍ക്കെതിരെ കലാപത്തിന് പ്രേയരിപ്പിച്ച കുറ്റം ചുമത്തി. യോഗേന്ദ്രയാദവ്, മേധാപട്കര്‍ എന്നിവര്‍ക്കെതിരെയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കര്‍ഷകരുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ അനന്തുപ്രഭ.
- FB
- TW
- Linkdin
Follow Us
)
<p>ഗാസിപ്പൂര്‍ അതിര്‍ത്തിയില്‍ ഇന്നലെ അര്‍ദ്ധരാത്രിയെത്തിയ പൊലീസ് സമരസ്ഥലത്തെ ലൈറ്റുകളെല്ലാം ഓഫ് ചെയ്തു. ജില്ലാ മജിസ്ട്രേറ്റ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ അര്‍ദ്ധരാത്രിയില്‍ സമരസ്ഥലത്ത് ക്യാമ്പ് ചെയ്തു. കനത്ത പൊലീസ് സേനയും സംഭവസ്ഥലത്തുണ്ടായിരുന്നു. ഇത് പൊലീസ് കടുത്ത നടപടികളിലേക്ക് കടക്കുന്നുവെന്ന സംശയം ശക്തമാക്കി</p>
ഗാസിപ്പൂര്‍ അതിര്‍ത്തിയില്‍ ഇന്നലെ അര്‍ദ്ധരാത്രിയെത്തിയ പൊലീസ് സമരസ്ഥലത്തെ ലൈറ്റുകളെല്ലാം ഓഫ് ചെയ്തു. ജില്ലാ മജിസ്ട്രേറ്റ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ അര്‍ദ്ധരാത്രിയില്‍ സമരസ്ഥലത്ത് ക്യാമ്പ് ചെയ്തു. കനത്ത പൊലീസ് സേനയും സംഭവസ്ഥലത്തുണ്ടായിരുന്നു. ഇത് പൊലീസ് കടുത്ത നടപടികളിലേക്ക് കടക്കുന്നുവെന്ന സംശയം ശക്തമാക്കി
<p>രാത്രിയോടെ കൂടുതല്‍ സായുധ പൊലീസ് സന്നാഹം സ്ഥലത്ത് എത്തിചേര്‍ന്നു. നിരവധി ജലപീരങ്കികളും സമരസ്ഥലത്തേക്ക് രാത്രിതന്നെ പൊലീസ് എത്തിച്ചത് കര്‍ഷകരില്‍ പൊലീസ് നടപടിയുടെ സംശയം ജനിപ്പിച്ചു. തുടര്‍ന്ന് രണ്ട് മണിക്കൂര്‍ നേരത്തേക്ക് സ്ഥലത്തെ തെരുവ് വിളക്കുകളെല്ലാം പൊലീസ് അണച്ചു. (കൂടുതല്‍ വാര്‍ത്തയ്ക്കും ചിത്രങ്ങള്‍ക്കുമായി Read More- ല്‍ ക്ലിക്ക് ചെയ്യുക.)</p>
രാത്രിയോടെ കൂടുതല്‍ സായുധ പൊലീസ് സന്നാഹം സ്ഥലത്ത് എത്തിചേര്‍ന്നു. നിരവധി ജലപീരങ്കികളും സമരസ്ഥലത്തേക്ക് രാത്രിതന്നെ പൊലീസ് എത്തിച്ചത് കര്‍ഷകരില്‍ പൊലീസ് നടപടിയുടെ സംശയം ജനിപ്പിച്ചു. തുടര്‍ന്ന് രണ്ട് മണിക്കൂര്‍ നേരത്തേക്ക് സ്ഥലത്തെ തെരുവ് വിളക്കുകളെല്ലാം പൊലീസ് അണച്ചു. (കൂടുതല്‍ വാര്‍ത്തയ്ക്കും ചിത്രങ്ങള്‍ക്കുമായി Read More- ല്‍ ക്ലിക്ക് ചെയ്യുക.)
<p>അതിന് ശേഷം ജില്ലാ മജിസ്ട്രേറ്റ് അടക്കമുള്ള ഉന്നത പൊലീസ് സംഘം ഗാസിപ്പൂരിലെ കര്‍ഷക നേതാക്കളെ കാണുകയും രണ്ട് ദിവസത്തിനുള്ള സ്ഥലം ഒഴിയണമെന്ന് വാക്കാല്‍ ആവശ്യപ്പെട്ടതായും കര്‍ഷക നേതാക്കള്‍ പറഞ്ഞു. ഇന്നലെ രാത്രി മുഴുവനും ഗാസിപ്പൂരിലുണ്ടായിരുന്ന പൊലീസ് സാന്നിധ്യം കര്‍ഷകരില്‍ അര്‍ദ്ധരാത്രിതന്നെ പൊലീസ് നടപടിയുണ്ടാകുമെന്ന ഭയം ജനിപ്പിച്ചു. </p>
അതിന് ശേഷം ജില്ലാ മജിസ്ട്രേറ്റ് അടക്കമുള്ള ഉന്നത പൊലീസ് സംഘം ഗാസിപ്പൂരിലെ കര്‍ഷക നേതാക്കളെ കാണുകയും രണ്ട് ദിവസത്തിനുള്ള സ്ഥലം ഒഴിയണമെന്ന് വാക്കാല്‍ ആവശ്യപ്പെട്ടതായും കര്‍ഷക നേതാക്കള്‍ പറഞ്ഞു. ഇന്നലെ രാത്രി മുഴുവനും ഗാസിപ്പൂരിലുണ്ടായിരുന്ന പൊലീസ് സാന്നിധ്യം കര്‍ഷകരില്‍ അര്‍ദ്ധരാത്രിതന്നെ പൊലീസ് നടപടിയുണ്ടാകുമെന്ന ഭയം ജനിപ്പിച്ചു.
<p>സംഭവം അറിഞ്ഞ് ഇടത് എംപിമാര്‍ സംഭവസ്ഥലത്തേക്ക് തിരിക്കാന്‍ ആലോചിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നു. ഇതിനിടെ ഒരു മണിയോടെ പൊലീസ് പിരിഞ്ഞ് പോവുകയായിരുന്നു. ഗാസിപ്പൂരിലെ സമരപന്തല്‍ രണ്ട് ദിവസത്തിനുള്ളില്‍ ഒഴിയണമെന്ന് ദില്ലി പൊലീസ് വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ പറയുന്നു. എന്നാല്‍, പൊലീസും ജില്ലാ മജിസ്ട്രേറ്റും ഇത് സ്ഥിരീകരിച്ചിട്ടില്ല.</p>
സംഭവം അറിഞ്ഞ് ഇടത് എംപിമാര്‍ സംഭവസ്ഥലത്തേക്ക് തിരിക്കാന്‍ ആലോചിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നു. ഇതിനിടെ ഒരു മണിയോടെ പൊലീസ് പിരിഞ്ഞ് പോവുകയായിരുന്നു. ഗാസിപ്പൂരിലെ സമരപന്തല്‍ രണ്ട് ദിവസത്തിനുള്ളില്‍ ഒഴിയണമെന്ന് ദില്ലി പൊലീസ് വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ പറയുന്നു. എന്നാല്‍, പൊലീസും ജില്ലാ മജിസ്ട്രേറ്റും ഇത് സ്ഥിരീകരിച്ചിട്ടില്ല.
<p>സര്‍ക്കാര്‍ ഈ നിര്‍ദ്ദേശത്തെ കുറിച്ച് ഒന്നും പറയുന്നില്ലെങ്കിലും ശക്തമായ പൊലീസ് സാന്നിധ്യം ഇന്നലെ രാത്രി മുഴുവനും ഗാസിപ്പൂര്‍ അതിര്‍ത്തിയില്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. സമരസ്ഥലങ്ങളിലെല്ലാം തന്നെ സായുധ പൊലീസ് സംഘത്തെയും അര്‍ദ്ധ സൈനീക വിഭാഗങ്ങളെയും കൂടുതലായി നിയോഗിക്കുന്നുണ്ട്. ആഭ്യന്തരമന്ത്രാലയത്തിന്‍റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് കാര്യങ്ങള്‍. </p>
സര്‍ക്കാര്‍ ഈ നിര്‍ദ്ദേശത്തെ കുറിച്ച് ഒന്നും പറയുന്നില്ലെങ്കിലും ശക്തമായ പൊലീസ് സാന്നിധ്യം ഇന്നലെ രാത്രി മുഴുവനും ഗാസിപ്പൂര്‍ അതിര്‍ത്തിയില്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. സമരസ്ഥലങ്ങളിലെല്ലാം തന്നെ സായുധ പൊലീസ് സംഘത്തെയും അര്‍ദ്ധ സൈനീക വിഭാഗങ്ങളെയും കൂടുതലായി നിയോഗിക്കുന്നുണ്ട്. ആഭ്യന്തരമന്ത്രാലയത്തിന്‍റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് കാര്യങ്ങള്‍.
<p>സിംഗു അതിര്‍ത്തിയിലും സമാനമായിരുന്നു. ഇന്നലെ അര്‍ദ്ധരാത്രിയിലെത്തിയ വന്‍ പൊലീസ് സന്നാഹം സിംഗുവില്‍ രാവിലെ പരിശീലനത്തിലേര്‍പ്പെടുന്നതിന്‍റെ വീഡിയോകള്‍ കര്‍ഷകര്‍ പങ്കുവച്ചു. ഗാസിപ്പൂരിലും സിംഗുവിലുമുള്ള ഈ വലിയ പൊലീസ് സാന്നിധ്യം എന്തിനാണെന്ന് കര്‍ഷക നേതാക്കള്‍ ചോദിക്കുന്നു. </p>
സിംഗു അതിര്‍ത്തിയിലും സമാനമായിരുന്നു. ഇന്നലെ അര്‍ദ്ധരാത്രിയിലെത്തിയ വന്‍ പൊലീസ് സന്നാഹം സിംഗുവില്‍ രാവിലെ പരിശീലനത്തിലേര്‍പ്പെടുന്നതിന്‍റെ വീഡിയോകള്‍ കര്‍ഷകര്‍ പങ്കുവച്ചു. ഗാസിപ്പൂരിലും സിംഗുവിലുമുള്ള ഈ വലിയ പൊലീസ് സാന്നിധ്യം എന്തിനാണെന്ന് കര്‍ഷക നേതാക്കള്‍ ചോദിക്കുന്നു.
<p>എന്നാല്‍, കഴിഞ്ഞ ദിവസങ്ങളിലെ ദില്ലിയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ദില്ലി അതിര്‍ത്തികളില്‍ പൊലീസ്, അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍ എന്നിവരുടെ സാന്നിധ്യം ശക്തമാക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. </p>
എന്നാല്‍, കഴിഞ്ഞ ദിവസങ്ങളിലെ ദില്ലിയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ദില്ലി അതിര്‍ത്തികളില്‍ പൊലീസ്, അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍ എന്നിവരുടെ സാന്നിധ്യം ശക്തമാക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
<p>ഇന്നലെ മാത്രം 25 കര്‍ഷക നേതാക്കളെ അറസ്റ്റ് ചെയ്തു. കൂടുതല്‍ പേര്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇന്നലെ മാത്രം പുതുതായി 25 എഫ് ഐ ആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. പ്രമുഖ കര്‍ഷക സംഘടനകളിലെ 35 നേതാക്കള്‍ക്കെതിരെയാണ് പ്രധാനമായും എല്ലാ കേസുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 394 പൊലീസുകാർക്കാണ് കർഷകരുടെ ആക്രമണത്തിൽ പരിക്കേറ്റത്. ക്രൈം ബ്രാഞ്ചും, ജില്ലാ പൊലീസ് മേധാവികളും ചേർന്ന് കലാപത്തിലെ കേസുകളിൽ അന്വേഷണം നടത്തും.</p>
ഇന്നലെ മാത്രം 25 കര്‍ഷക നേതാക്കളെ അറസ്റ്റ് ചെയ്തു. കൂടുതല്‍ പേര്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇന്നലെ മാത്രം പുതുതായി 25 എഫ് ഐ ആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. പ്രമുഖ കര്‍ഷക സംഘടനകളിലെ 35 നേതാക്കള്‍ക്കെതിരെയാണ് പ്രധാനമായും എല്ലാ കേസുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 394 പൊലീസുകാർക്കാണ് കർഷകരുടെ ആക്രമണത്തിൽ പരിക്കേറ്റത്. ക്രൈം ബ്രാഞ്ചും, ജില്ലാ പൊലീസ് മേധാവികളും ചേർന്ന് കലാപത്തിലെ കേസുകളിൽ അന്വേഷണം നടത്തും.
<p>റിപ്പബ്ലിക് ദിനത്തിൽ ദില്ലിയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് കർഷക നേതാവിന് ചോദ്യം ചെയ്യലിന് പൊലീസ് നോട്ടീസ് നൽകി. സംയുക്ത കിസാൻ മോർച്ച നേതാവ് ദർശൻ പാലിനോടാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ദില്ലി പൊലീസ് ആവശ്യപ്പെട്ടത്. പഞ്ചാബിൽ നിന്നുള്ള ക്രാന്തികാരി കിസാൻ മോർച്ച എന്ന കർഷക സംഘടനയുടെ അധ്യക്ഷനാണ് ദർശൻ പാൽ. മൂന്ന് ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നാണ് ആവശ്യം. </p>
റിപ്പബ്ലിക് ദിനത്തിൽ ദില്ലിയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് കർഷക നേതാവിന് ചോദ്യം ചെയ്യലിന് പൊലീസ് നോട്ടീസ് നൽകി. സംയുക്ത കിസാൻ മോർച്ച നേതാവ് ദർശൻ പാലിനോടാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ദില്ലി പൊലീസ് ആവശ്യപ്പെട്ടത്. പഞ്ചാബിൽ നിന്നുള്ള ക്രാന്തികാരി കിസാൻ മോർച്ച എന്ന കർഷക സംഘടനയുടെ അധ്യക്ഷനാണ് ദർശൻ പാൽ. മൂന്ന് ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നാണ് ആവശ്യം.
<p>യോഗേന്ദ്ര യാദവ്, മേധാപട്കര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയാണ് കേസുകളെടുത്തിരിക്കുന്നത്. സംയുക്ത കിസാൻ മോർച്ച നേതാവ് ദർശൻ പാലിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ദില്ലി പൊലീസ് ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നാണ് ആവശ്യം. </p>
യോഗേന്ദ്ര യാദവ്, മേധാപട്കര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയാണ് കേസുകളെടുത്തിരിക്കുന്നത്. സംയുക്ത കിസാൻ മോർച്ച നേതാവ് ദർശൻ പാലിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ദില്ലി പൊലീസ് ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നാണ് ആവശ്യം.
<p>ദർശൻ പാൽ, രാജേന്ദ്രർ സിങ്ങ്, ബൽബിർ സിങ്ങ് രാജ്വൽ, ഭൂട്ടാ സിങ്, ജോഗീന്ദ്രർ സിങ്ങ് എന്നീ നേതാക്കളെയെല്ലാം വിവിധ കേസുകളിൽ പൊലീസ് പ്രതി ചേർത്തിട്ടുണ്ട്. കർഷക സംഘടനകളുടെ നേതാക്കളായ സനാതൻ സിംഗ് പന്നു, ദർശൻ പാൽ എന്നിവർ റാലിക്ക് മുന്നോടിയായി പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാണ് പൊലീസിന്‍റെ ആരോപണം. </p>
ദർശൻ പാൽ, രാജേന്ദ്രർ സിങ്ങ്, ബൽബിർ സിങ്ങ് രാജ്വൽ, ഭൂട്ടാ സിങ്, ജോഗീന്ദ്രർ സിങ്ങ് എന്നീ നേതാക്കളെയെല്ലാം വിവിധ കേസുകളിൽ പൊലീസ് പ്രതി ചേർത്തിട്ടുണ്ട്. കർഷക സംഘടനകളുടെ നേതാക്കളായ സനാതൻ സിംഗ് പന്നു, ദർശൻ പാൽ എന്നിവർ റാലിക്ക് മുന്നോടിയായി പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാണ് പൊലീസിന്‍റെ ആരോപണം.
<p>മറ്റൊരു കർഷക നേതാവായ രാകേഷ് ടിക്കായത്തിന്‍റെ നേതൃത്വത്തിൽ ഗാസിപ്പൂരിൽ പൊലീസ് ബാരിക്കേഡുകൾ തകർത്തെന്നും പൊലീസ് ആരോപിച്ചു. ട്രാക്ടർ റാലിയിലെ സംഘർഷത്തിൽ കടുത്ത നടപടികളാണ് ഇതിനോടകം ദില്ലി പൊലീസ് സ്വീകരിച്ചത്. </p>
മറ്റൊരു കർഷക നേതാവായ രാകേഷ് ടിക്കായത്തിന്‍റെ നേതൃത്വത്തിൽ ഗാസിപ്പൂരിൽ പൊലീസ് ബാരിക്കേഡുകൾ തകർത്തെന്നും പൊലീസ് ആരോപിച്ചു. ട്രാക്ടർ റാലിയിലെ സംഘർഷത്തിൽ കടുത്ത നടപടികളാണ് ഇതിനോടകം ദില്ലി പൊലീസ് സ്വീകരിച്ചത്.
<p>സംഘർഷവുമായി ബന്ധപ്പെട്ട് ഇരുന്നൂറോളം പേരെ കസ്റ്റഡിയിലെടുത്തതായും 23 കേസുകൾ രജിസ്റ്റർ ചെയ്തതായും ദില്ലി പൊലീസ് അറിയിച്ചു. ഐടിഒയിലെ സംഘർഷത്തിൽ മരിച്ച കർഷകൻ ഉൾപ്പെടെയുള്ളവരെ പ്രതിചേർത്താണ് കേസെടുത്തിരിക്കുന്നത്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ദില്ലി നഗരത്തിനുള്ളിലും അതിർത്തിയിലും സുരക്ഷ കൂട്ടിയിട്ടുണ്ട്.</p>
സംഘർഷവുമായി ബന്ധപ്പെട്ട് ഇരുന്നൂറോളം പേരെ കസ്റ്റഡിയിലെടുത്തതായും 23 കേസുകൾ രജിസ്റ്റർ ചെയ്തതായും ദില്ലി പൊലീസ് അറിയിച്ചു. ഐടിഒയിലെ സംഘർഷത്തിൽ മരിച്ച കർഷകൻ ഉൾപ്പെടെയുള്ളവരെ പ്രതിചേർത്താണ് കേസെടുത്തിരിക്കുന്നത്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ദില്ലി നഗരത്തിനുള്ളിലും അതിർത്തിയിലും സുരക്ഷ കൂട്ടിയിട്ടുണ്ട്.
<p>പഞ്ചാബിൽ നിന്നുള്ള ക്രാന്തികാരി കിസാൻ മോർച്ച എന്ന കർഷക സംഘടനയുടെ അധ്യക്ഷനാണ് ദർശൻ പാൽ. കലാപത്തിന് പ്രയരിപ്പിച്ചു എന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത് അതോടൊപ്പം രാജ്യദ്രോഹകുറ്റവും ചുമത്താന്‍ കഴിയുമോയെന്ന് അന്വേഷിക്കുന്നതായി പൊലീസ് വൃത്തങ്ങള്‍ പറയുന്നു. </p>
പഞ്ചാബിൽ നിന്നുള്ള ക്രാന്തികാരി കിസാൻ മോർച്ച എന്ന കർഷക സംഘടനയുടെ അധ്യക്ഷനാണ് ദർശൻ പാൽ. കലാപത്തിന് പ്രയരിപ്പിച്ചു എന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത് അതോടൊപ്പം രാജ്യദ്രോഹകുറ്റവും ചുമത്താന്‍ കഴിയുമോയെന്ന് അന്വേഷിക്കുന്നതായി പൊലീസ് വൃത്തങ്ങള്‍ പറയുന്നു.
<p>റിപ്പബ്ലിക് ദിനത്തിൽ കർഷക സംഘടനകൾ ദില്ലിയിൽ നടത്തിയ മാർച്ചിനിടെ വലിയ ആക്രമണമാണ് ഉണ്ടായതെന്ന് ദില്ലി പൊലീസ് കമ്മീഷണർ എസ്.എൻ.ശ്രീവാസ്തവ പറഞ്ഞു. റാലിയുടെ മുൻനിരയിലേക്ക് ഭീകരവാദ ശക്തികൾ നുഴഞ്ഞു കയറാനും അക്രമം അഴിച്ചുവിടാനും കർഷക സംഘടനകളും നേതാക്കളും അവസരമൊരുക്കിയെന്നും അദ്ദേഹം പറഞ്ഞു.</p>
റിപ്പബ്ലിക് ദിനത്തിൽ കർഷക സംഘടനകൾ ദില്ലിയിൽ നടത്തിയ മാർച്ചിനിടെ വലിയ ആക്രമണമാണ് ഉണ്ടായതെന്ന് ദില്ലി പൊലീസ് കമ്മീഷണർ എസ്.എൻ.ശ്രീവാസ്തവ പറഞ്ഞു. റാലിയുടെ മുൻനിരയിലേക്ക് ഭീകരവാദ ശക്തികൾ നുഴഞ്ഞു കയറാനും അക്രമം അഴിച്ചുവിടാനും കർഷക സംഘടനകളും നേതാക്കളും അവസരമൊരുക്കിയെന്നും അദ്ദേഹം പറഞ്ഞു.
<p>ദില്ലി പൊലീസ് കമ്മീഷണറുടെ വാക്കുകൾ: ട്രാക്ടർ പരേഡ് നടത്തണമെന്ന കർഷകരുടെ ആവശ്യവുമായി ബന്ധപ്പെട്ട് നിരവധി തവണ അവരുമായി ചർച്ച നടത്തിയിരുന്നു. സമാധനപരമായി റാലി നടത്തും എന്ന ഒറ്റ ഉറപ്പിലാണ് അതിർത്തിയിൽ തമ്പടിച്ച കർഷകരെ നഗരത്തിലേക്ക് പ്രവേശിക്കാൻ അനുവദിച്ചത്. സമാധാനപരമായി റാലി നടത്താമെന്നും പൊലീസ് മുന്നോട്ട് വച്ച എല്ലാ നിബന്ധനകളും പാലിക്കാമെന്നും കർഷകനേതാക്കൾ പൊലീസിന് ഉറപ്പ് നൽകിയിരുന്നെന്നും എസ്.എൻ.ശ്രീവാസ്തവ പറഞ്ഞു. </p>
ദില്ലി പൊലീസ് കമ്മീഷണറുടെ വാക്കുകൾ: ട്രാക്ടർ പരേഡ് നടത്തണമെന്ന കർഷകരുടെ ആവശ്യവുമായി ബന്ധപ്പെട്ട് നിരവധി തവണ അവരുമായി ചർച്ച നടത്തിയിരുന്നു. സമാധനപരമായി റാലി നടത്തും എന്ന ഒറ്റ ഉറപ്പിലാണ് അതിർത്തിയിൽ തമ്പടിച്ച കർഷകരെ നഗരത്തിലേക്ക് പ്രവേശിക്കാൻ അനുവദിച്ചത്. സമാധാനപരമായി റാലി നടത്താമെന്നും പൊലീസ് മുന്നോട്ട് വച്ച എല്ലാ നിബന്ധനകളും പാലിക്കാമെന്നും കർഷകനേതാക്കൾ പൊലീസിന് ഉറപ്പ് നൽകിയിരുന്നെന്നും എസ്.എൻ.ശ്രീവാസ്തവ പറഞ്ഞു.
<p>ചില കര്‍ഷക സംഘടനാ നേതാക്കളെ ഈ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ചെങ്കോട്ടയിലെ അക്രണത്തിന് ആസൂത്രണം ചെയ്ത് നടപ്പാക്കിയത് ദീപ് സിദ്ദുവാണെന്ന് കര്‍ഷക നേതാക്കള്‍ ആരോപിച്ചു. </p>
ചില കര്‍ഷക സംഘടനാ നേതാക്കളെ ഈ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ചെങ്കോട്ടയിലെ അക്രണത്തിന് ആസൂത്രണം ചെയ്ത് നടപ്പാക്കിയത് ദീപ് സിദ്ദുവാണെന്ന് കര്‍ഷക നേതാക്കള്‍ ആരോപിച്ചു.
<p>ദീപ് സിദ്ദുവും അയാളുടെ കൂട്ടാളിയും മുന്‍ ഗുണ്ടാ നേതാവുമായിരുന്ന ലാഖ സിദ്ധാനയ്ക്കെതിരെയും പൊലീസ് കേസെടുത്തു. ഇരുവരെയും ചെങ്കോട്ടയില്‍ അക്രമണം നടത്തിയെന്ന കേസിലാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. എന്നാല്‍, ഇന്നലെ രാത്രി പുറത്ത് വിട്ട വീഡിയോയില്‍ താന്‍ മാത്രമല്ല കുറ്റക്കാരനെന്നും ചെങ്കോട്ടയിലേക്ക് മാര്‍ച്ച് ചെയ്യുകയെന്നത് തന്‍റെ മാത്രം തീരുമാനമായിരുന്നില്ലെന്നും ദീപ് സിദ്ദു അവകാശപ്പെട്ടു. </p>
ദീപ് സിദ്ദുവും അയാളുടെ കൂട്ടാളിയും മുന്‍ ഗുണ്ടാ നേതാവുമായിരുന്ന ലാഖ സിദ്ധാനയ്ക്കെതിരെയും പൊലീസ് കേസെടുത്തു. ഇരുവരെയും ചെങ്കോട്ടയില്‍ അക്രമണം നടത്തിയെന്ന കേസിലാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. എന്നാല്‍, ഇന്നലെ രാത്രി പുറത്ത് വിട്ട വീഡിയോയില്‍ താന്‍ മാത്രമല്ല കുറ്റക്കാരനെന്നും ചെങ്കോട്ടയിലേക്ക് മാര്‍ച്ച് ചെയ്യുകയെന്നത് തന്‍റെ മാത്രം തീരുമാനമായിരുന്നില്ലെന്നും ദീപ് സിദ്ദു അവകാശപ്പെട്ടു.
<p>താന്‍ കുറ്റക്കാരനാണെങ്കില്‍ സമരമുഖത്തെ മുഴുവന്‍ കര്‍ഷകരും കുറ്റക്കാരാണെന്നും ഇയാള്‍ അജ്ഞാത കേന്ദ്രത്തിലിരുന്ന് അവകാശപ്പെട്ടു. എന്നാല്‍ ചെക്കോട്ടയിലെ അക്രമം അറിഞ്ഞത് മുതല്‍ കര്‍ഷക നേതാക്കള്‍ ഇയാളെ തള്ളിപ്പറഞ്ഞിരുന്നു. </p>
താന്‍ കുറ്റക്കാരനാണെങ്കില്‍ സമരമുഖത്തെ മുഴുവന്‍ കര്‍ഷകരും കുറ്റക്കാരാണെന്നും ഇയാള്‍ അജ്ഞാത കേന്ദ്രത്തിലിരുന്ന് അവകാശപ്പെട്ടു. എന്നാല്‍ ചെക്കോട്ടയിലെ അക്രമം അറിഞ്ഞത് മുതല്‍ കര്‍ഷക നേതാക്കള്‍ ഇയാളെ തള്ളിപ്പറഞ്ഞിരുന്നു.
<p>ദീപ് സിദ്ദുവിന് ബന്ധം മോദിയും അമിത് ഷായുമായുമാണെന്നും ഇയാള്‍ ഖലിസ്ഥാന്‍ വാദമുയര്‍ത്തി നേരത്തെതന്നെ കര്‍ഷക സമരത്തിനിടെയില്‍ പ്രസംഗിച്ചിരുന്നെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു. ഇത്തരമൊരു ആശയവുമായി വന്ന സിദ്ദുവിനെ കര്‍ഷക സംഘടനാ യോഗങ്ങളിലേക്കോ നേതൃത്വത്തിലേക്കോ കര്‍ഷക സംഘടനാ നേതാക്കള്‍ അടുപ്പിച്ചിരുന്നില്ല. </p>
ദീപ് സിദ്ദുവിന് ബന്ധം മോദിയും അമിത് ഷായുമായുമാണെന്നും ഇയാള്‍ ഖലിസ്ഥാന്‍ വാദമുയര്‍ത്തി നേരത്തെതന്നെ കര്‍ഷക സമരത്തിനിടെയില്‍ പ്രസംഗിച്ചിരുന്നെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു. ഇത്തരമൊരു ആശയവുമായി വന്ന സിദ്ദുവിനെ കര്‍ഷക സംഘടനാ യോഗങ്ങളിലേക്കോ നേതൃത്വത്തിലേക്കോ കര്‍ഷക സംഘടനാ നേതാക്കള്‍ അടുപ്പിച്ചിരുന്നില്ല.