കൊവിഡ് 19; വെനീസ് കനാല്‍ നല്‍കുന്ന സൂചനയെന്ത് ? ചിത്രങ്ങള്‍ കാണാം
കൊറോണാ വൈറസ് വ്യാപനം ശക്തമാകുകയും ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച രാജ്യമായി മാറുകയും ചെയ്തതോടെ ഇറ്റലി ഏതാണ്ട് പൂര്‍ണ്ണമായും അടഞ്ഞ് കിടക്കുകയാണ്. റോഡുകളില്‍ വാഹനങ്ങളില്ല. വെനീസ് കനാലില്‍ വള്ളങ്ങളും. നഗരവും ഗ്രാമവും ഒരു പോലെ ശാന്തം. മനുഷ്യ ഗന്ധം അകന്നതോടെ വെനീസ് കനാലില്‍ അരയന്നങ്ങളും ഡോള്‍ഫിനുകളും തിരിച്ചെത്തി. അവിശ്വസനീയം എന്നായിരുന്നു ആദ്യ കാഴ്ചയില്‍ പലരും പറഞ്ഞത്. കാണാം മനുഷ്യരില്ലാത്തെ വെനീസ് കനാലിന്‍റെ കാഴ്ചകള്‍.
കൊവിഡ് 19 വ്യാപകമാകുന്നതിന് മുമ്പ് വെനീസ് കനാലില്‍ ചെറുമീനുകളെ പോലും കാണാനില്ലായിരുന്നു. വെള്ളത്തിന്‍റെ നിറമായിരുന്നിരിക്കാം അതിന് കാരണം.
എന്നാല്‍, വൈറസിന്‍റെ വ്യാപനം ശക്തമായതോടെ നഗരം അടച്ചു. റോഡുകള്‍ വിജനമായി. സഞ്ചാരികള്‍ കുറഞ്ഞു. ഇതോടെ വെനീസ് കനാലിലെ വള്ളങ്ങളും കര പിടിച്ചു.
നൂറ്റാണ്ട് പഴക്കമുള്ള കനാലില്‍ വള്ളങ്ങള്‍ ഇറക്കാതായതോടെ വെള്ളത്തിലെ മാലിന്യത്തില്‍ കാര്യമായ വ്യത്യാസമുണ്ടായി. പതുക്കെയാണെങ്കിലും വെനീസ് കനാലിന്‍റെ അടിത്തട്ട് കാണാമെന്ന നിലയിലായി.
പുറകേ മീനുകളും അരയന്നങ്ങളും കനാലില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങി. ഇതോടെ ആളുകള്‍ കൊറോണാ വൈറസിന്‍റെ ഭീകരതയില്‍ അല്‍പം ആശ്വാസം കണ്ടെത്തി. നിരവധി പേര്‍ കനാലിലെ പുതിയ അതിഥികളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.
എന്നാല്‍, സുതാര്യമായ ജലം മെച്ചപ്പെട്ട ശുദ്ധജലത്തിന്‍റെ ലക്ഷണമല്ല, കാരണം ഇത് ബോട്ട് ട്രാഫിക്കിന്‍റെ അഭാവത്തിന്‍റെ ഫലമാണ്, ഇത് സാധാരണയായി ഉപരിതലത്തിലേക്ക് അവശിഷ്ടങ്ങൾ സൃഷ്ടിക്കുന്നു, കൺസോർഷ്യം ഫോർ മാനേജിംഗ് സയന്‍റിഫിക് റിസർച്ച് മാനേജിംഗ് ഡയറക്ടർ പിയർപോളോ കാംപോസ്ട്രിനി വെനിസ് ലഗൂൺ സിസ്റ്റം എബിസി ന്യൂസിനോട് പറഞ്ഞു: "ജലത്തിന്‍റെ കുറഞ്ഞ പ്രക്ഷുബ്ധത ശുദ്ധജലത്തെ അർത്ഥമാക്കുന്നില്ല," കാമ്പോസ്ട്രിനി പറഞ്ഞു. "സുതാര്യതയ്ക്ക് കാരണം അവശിഷ്ടങ്ങള്‍ ഉണ്ടാകാത്തത് കൊണ്ടാണ്". അദ്ദേഹം അഭിപ്രായപ്പെട്ടു.
ജലത്തിന്‍റെ തണുത്ത താപനിലയും ഇതില്‍ കാര്യമായ പങ്കുവഹിക്കുന്നെന്നും കാമ്പോസ്ട്രിനി പറഞ്ഞു. ഏകദേശം 57 ഡിഗ്രി ഫാരൻഹീറ്റിൽ, കാർബൺ ഡൈ ഓക്സൈഡിൽ നിന്നുള്ള ജൈവ സംയുക്തങ്ങളുടെ സമന്വയം കുറവാണ്, ഇത് 62 ഡിഗ്രി ഫാരൻഹീറ്റ് വരെ ആരംഭിക്കുന്നില്ല അദ്ദേഹം അഭിപ്രായപ്പെട്ടു.
"എല്ലാത്തരം മലിനീകരണങ്ങളും വളരെയധികം കുറഞ്ഞു" എന്നതിനാൽ വായുവിന്‍റെ ഗുണനിലവാരം മെച്ചപ്പെട്ടിരിക്കാം, പക്ഷേ ഒരു രാസവസ്തു അങ്ങനെയെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ പറയണമെങ്കില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും കാമ്പോസ്ട്രിനി കൂട്ടിച്ചേർത്തു.
ഇറ്റലിയിലുടനീളം 47,000 കൊറോണ വൈറസ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ സെന്‍റര്‍ ഫോർ സിസ്റ്റംസ് സയൻസ് ആൻഡ് എഞ്ചിനീയറിംഗ് ശേഖരിച്ച കണക്കുകൾ പ്രകാരം ചൈനയ്ക്ക് പിന്നിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ ദേശീയ ടോട്ടലാണിത്.
വൈറസ് കണ്ടെത്തിയ ചൈനയില്‍ 3255 പേരാണ് മരിച്ചത്. എന്നാല്‍ ഇറ്റലിയില്‍ ഇപ്പോള്‍ തന്നെ 4,032 പേര്‍ മരിച്ചുകഴിഞ്ഞു. ഇതോടെ, കൊവിഡ് ബാധിതരുടെ മരണനിരക്കില്‍ ചൈനയ്ക്കും മുകളിലാണ് ഇറ്റലിയുടെ സ്ഥാനം.
ലോകത്ത് ഇതുവരെയായി 2,76,293 പേര്‍ക്കാണ് കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചത്. 11,421 പേര്‍ മരിച്ചു.
ലോകത്ത് ആഴ്ചകളോളം വിമാനങ്ങളും കപ്പലും മറ്റ് വാഹനങ്ങളും ഓടാതിരിക്കുന്നതും നിരവധി ഫാക്ടറികള്‍ അടച്ചിട്ടതും പുറന്തള്ളപ്പെടുന്ന കാര്ബണ്വാതകങ്ങളില് വലിയതോതില്‍ ഇടിവ് രേഖപ്പെടുത്തി. ഇത് പാരിസ്ഥിതിക പ്രത്യാഘാതത്തെ ഒരു പരിധിവരെ ലഘൂകരിക്കുമെന്ന വാദവും ശക്തമാണ്.