- Home
- News
- International News
- 'അമേരിക്കയ്ക്ക് മരണം', പ്രതികാരം ചെയ്യാന്‍ ഇറാന്‍; ഇറാന് മനോഹരമായൊരു ആയുധം തയ്യാറെന്ന് ട്രംപ്
'അമേരിക്കയ്ക്ക് മരണം', പ്രതികാരം ചെയ്യാന്‍ ഇറാന്‍; ഇറാന് മനോഹരമായൊരു ആയുധം തയ്യാറെന്ന് ട്രംപ്
ഇറാഖിന്‍റെ മണ്ണില്‍ വച്ച് ജനുവരി മൂന്നിന് പുലര്‍ച്ചെ അമേരിക്ക നടത്തിയ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ വിപ്ലവ ഗാര്‍ഡ് കമാന്‍ഡര്‍ കാസിം സൊലേമാനിയുടെ കബറടക്കം ഇന്ന് ജന്മദേശമായ കെര്‍മനില്‍ നടക്കും. ഇതുവരെയായി കാസിം സൊലേമാനിയുടെ മൃതദേഹത്തെ ദശലക്ഷങ്ങളാണ് പല സ്ഥലങ്ങളിലായി ഏതിരേറ്റത്. 1989 ല്‍ അന്തരിച്ച ഇറാന്‍റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖൊമേനിയുടെ വിലാപയാത്രയേ അനുസ്മരിപ്പിക്കുന്ന കാഴ്ചകളായിരുന്നു കഴിഞ്ഞ ദിവസങ്ങളിലായി ഇറാനില്‍ കാണാന്‍ കഴിഞ്ഞതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാസിം സൊലേമാനിയുടെ വിലാപയാത്രയുടെ ദൃശ്യങ്ങള്‍ കാണാം..right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}
141

ഇറാന്‍ സൈനിക കമാന്‍ഡര്‍ ജനറല്‍ കാസിം സൊലേമാനിയുടെ കബറടക്കത്തിനായി ജന്മദേശമായ കെര്‍മലയിലേക്ക് കൊണ്ട് പോകുന്ന മൃതദേഹത്തിന് അന്തിമോപചാരമര്‍പ്പിക്കാനെത്തിയ ഇറാൻ പരമോന്നത നേതാവ് സയ്യദ് അലി ഹോസൈനി ഖൊമേനി എന്ന അലി ഖൊമേനി വിലാപയാത്രയ്ക്കിടെ നടന്ന പ്രാർഥനയിൽ വിങ്ങിപ്പൊട്ടി. തന്‍റെ രണ്ടാമനെന്ന് ലോകം വിളിച്ച കാസിം സൊലേമാനിയുടെ മൃതദേഹം മുന്നിലെത്തിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ വിങ്ങിപ്പൊട്ടുകയായിരുന്നു ഇറാന്‍റെ പരമോന്നത നേതാവ്. മൃതദേഹത്തിന് മുന്നിൽ പ്രാർഥന നടത്തുമ്പോൾ പലപ്പോഴും രാഷ്ട്രനേതാവിന് നിയന്ത്രണംവിട്ടു. വിതുമ്പലടക്കാനാകാതെ അദ്ദേഹം തേങ്ങി.
ഇറാന്‍ സൈനിക കമാന്‍ഡര്‍ ജനറല്‍ കാസിം സൊലേമാനിയുടെ കബറടക്കത്തിനായി ജന്മദേശമായ കെര്‍മലയിലേക്ക് കൊണ്ട് പോകുന്ന മൃതദേഹത്തിന് അന്തിമോപചാരമര്‍പ്പിക്കാനെത്തിയ ഇറാൻ പരമോന്നത നേതാവ് സയ്യദ് അലി ഹോസൈനി ഖൊമേനി എന്ന അലി ഖൊമേനി വിലാപയാത്രയ്ക്കിടെ നടന്ന പ്രാർഥനയിൽ വിങ്ങിപ്പൊട്ടി. തന്‍റെ രണ്ടാമനെന്ന് ലോകം വിളിച്ച കാസിം സൊലേമാനിയുടെ മൃതദേഹം മുന്നിലെത്തിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ വിങ്ങിപ്പൊട്ടുകയായിരുന്നു ഇറാന്‍റെ പരമോന്നത നേതാവ്. മൃതദേഹത്തിന് മുന്നിൽ പ്രാർഥന നടത്തുമ്പോൾ പലപ്പോഴും രാഷ്ട്രനേതാവിന് നിയന്ത്രണംവിട്ടു. വിതുമ്പലടക്കാനാകാതെ അദ്ദേഹം തേങ്ങി.
241
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇറാന്‍റെ ഓരോ തെരുവുകളും അക്ഷരാര്‍ത്ഥത്തില്‍ കരയുകയായിരുന്നു. മേജര്‍ ജനറല്‍ കാസിം സൊലേമാനിയെ ഓര്‍ത്ത് കണ്ണീര്‍ നിറഞ്ഞവര്‍ സ്വന്തം മക്കള്‍ മാത്രമല്ല, ആബാലവൃദ്ധവും ഉള്‍പ്പെടും. പരമോന്നത നേതാവും, പ്രധാനമന്ത്രിയും മുതല്‍ സൈനിക മേധാവികള്‍ വരെ സൊലേമാനിയുടെ സംസ്കാര ചടങ്ങില്‍ വിതുമ്പി. സംസ്‌കാര ചടങ്ങിനിടെ മകള്‍ സൈനബ് സൊലേമാനി പറഞ്ഞ വാക്കുകള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇറാന്‍റെ ഓരോ തെരുവുകളും അക്ഷരാര്‍ത്ഥത്തില്‍ കരയുകയായിരുന്നു. മേജര്‍ ജനറല്‍ കാസിം സൊലേമാനിയെ ഓര്‍ത്ത് കണ്ണീര്‍ നിറഞ്ഞവര്‍ സ്വന്തം മക്കള്‍ മാത്രമല്ല, ആബാലവൃദ്ധവും ഉള്‍പ്പെടും. പരമോന്നത നേതാവും, പ്രധാനമന്ത്രിയും മുതല്‍ സൈനിക മേധാവികള്‍ വരെ സൊലേമാനിയുടെ സംസ്കാര ചടങ്ങില്‍ വിതുമ്പി. സംസ്‌കാര ചടങ്ങിനിടെ മകള്‍ സൈനബ് സൊലേമാനി പറഞ്ഞ വാക്കുകള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.
341
ഒരു രാജ്യം തന്നെ തങ്ങളുടെ കമാന്‍ററുടെ കൊലപാതകത്തെ തുടര്‍ന്ന് നിശ്ചലമായിരിക്കുകയാണ്. ഒരു സൈനീക കമാന്‍ററുടെ മരണത്തില്‍ ഒരു രാജ്യം തന്നെ നിശ്ചലമായി വിലാപയാത്രയില്‍ പങ്കെടുക്കുന്നത് സമീപ ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമാണെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒരു രാജ്യം തന്നെ തങ്ങളുടെ കമാന്‍ററുടെ കൊലപാതകത്തെ തുടര്‍ന്ന് നിശ്ചലമായിരിക്കുകയാണ്. ഒരു സൈനീക കമാന്‍ററുടെ മരണത്തില്‍ ഒരു രാജ്യം തന്നെ നിശ്ചലമായി വിലാപയാത്രയില്‍ പങ്കെടുക്കുന്നത് സമീപ ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമാണെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
441
‘അമേരിക്ക തുലയട്ടെ’,'അമേരിക്കയ്ക്ക മരണം ', എന്നീ മുദ്രാവാക്യമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഇറാനില്‍ നിന്ന് കേള്‍ക്കുന്ന ഏക ശബ്ദം. അമേരിക്കന്‍ സൈനികരുടെ മരണവാര്‍ത്ത കേള്‍ക്കാന്‍ തയാറായിക്കോളൂവെന്ന് ജനക്കൂട്ടം വിളിച്ചുപറഞ്ഞു.
‘അമേരിക്ക തുലയട്ടെ’,'അമേരിക്കയ്ക്ക മരണം ', എന്നീ മുദ്രാവാക്യമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഇറാനില്‍ നിന്ന് കേള്‍ക്കുന്ന ഏക ശബ്ദം. അമേരിക്കന്‍ സൈനികരുടെ മരണവാര്‍ത്ത കേള്‍ക്കാന്‍ തയാറായിക്കോളൂവെന്ന് ജനക്കൂട്ടം വിളിച്ചുപറഞ്ഞു.
541
മേഖലയിലെ യുഎസ് സൈനികരുടെ മരണവാർത്തകളാണ് ഇനിയവരുടെ കുടുംബങ്ങൾ കേൾക്കാനിരിക്കുന്നതെന്ന് കാസിം സൊലേമാനിയുടെ മകൾ സൈനബ് ജനക്കൂട്ടത്തോട് പറഞ്ഞു. പിതാവിന്‍റെ രക്തസാക്ഷിത്വം അമേരിക്കയ്ക്ക് കറുത്തദിനങ്ങളാകും കൊണ്ടുവരികയെന്ന് സൈനബ് മുന്നറിയിപ്പ് നല്‍കി. സൊലേമാനിയുടെ വധത്തോടെ എല്ലാം അവസാനിക്കുമെന്നാണ് അമേരിക്ക കരുതിയത്. എന്നാല്‍ അത് തെറ്റാണെന്ന് തെളിയുമെന്നും സെയ്നബ് പറഞ്ഞു.
മേഖലയിലെ യുഎസ് സൈനികരുടെ മരണവാർത്തകളാണ് ഇനിയവരുടെ കുടുംബങ്ങൾ കേൾക്കാനിരിക്കുന്നതെന്ന് കാസിം സൊലേമാനിയുടെ മകൾ സൈനബ് ജനക്കൂട്ടത്തോട് പറഞ്ഞു. പിതാവിന്‍റെ രക്തസാക്ഷിത്വം അമേരിക്കയ്ക്ക് കറുത്തദിനങ്ങളാകും കൊണ്ടുവരികയെന്ന് സൈനബ് മുന്നറിയിപ്പ് നല്‍കി. സൊലേമാനിയുടെ വധത്തോടെ എല്ലാം അവസാനിക്കുമെന്നാണ് അമേരിക്ക കരുതിയത്. എന്നാല്‍ അത് തെറ്റാണെന്ന് തെളിയുമെന്നും സെയ്നബ് പറഞ്ഞു.
641
"ഭ്രാന്തന്‍ ട്രംപ്, എന്‍റെ പിതാവിന്‍റെ രക്തസാക്ഷിത്വത്തിലൂടെ എല്ലാം അവസാനിച്ചുവെന്ന് കരുതരുത്",ഇറാന്‍ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തു സൈനബ് പറഞ്ഞു. തന്‍റെ പിതാവ് കൊല്ലപ്പെട്ട ദിവസം അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇനി എന്നും കറുത്ത ദിനമായിരിക്കുമെന്നും സൈനബ് മുന്നറിയിപ്പ് നല്‍കി.
"ഭ്രാന്തന്‍ ട്രംപ്, എന്‍റെ പിതാവിന്‍റെ രക്തസാക്ഷിത്വത്തിലൂടെ എല്ലാം അവസാനിച്ചുവെന്ന് കരുതരുത്",ഇറാന്‍ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തു സൈനബ് പറഞ്ഞു. തന്‍റെ പിതാവ് കൊല്ലപ്പെട്ട ദിവസം അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇനി എന്നും കറുത്ത ദിനമായിരിക്കുമെന്നും സൈനബ് മുന്നറിയിപ്പ് നല്‍കി.
741
സമീപകാലത്തൊന്നും ലോകാം കാണാത്തത്ര വലിയ ജനസഞ്ചയമാണ് ടെഹ്റാനിലേക്ക് ഒഴുകിയെത്തിയത്. കാസിം സൊലേമാനി ഉള്‍പ്പെടെ വധിക്കപ്പെട്ട ആറുപേരുടെ മൃതദേഹവും വഹിച്ചായിരുന്നു അന്ത്യയാത്ര. പ്രതികാരം ഉറപ്പെന്ന് സൊലേമാനിയുടെ പിൻഗാമിയായി ഖുദ്സ് ഫോഴ്സ് തലവനായ ഇസ്മായിൽ ഗാനി ഇറാൻ ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സമീപകാലത്തൊന്നും ലോകാം കാണാത്തത്ര വലിയ ജനസഞ്ചയമാണ് ടെഹ്റാനിലേക്ക് ഒഴുകിയെത്തിയത്. കാസിം സൊലേമാനി ഉള്‍പ്പെടെ വധിക്കപ്പെട്ട ആറുപേരുടെ മൃതദേഹവും വഹിച്ചായിരുന്നു അന്ത്യയാത്ര. പ്രതികാരം ഉറപ്പെന്ന് സൊലേമാനിയുടെ പിൻഗാമിയായി ഖുദ്സ് ഫോഴ്സ് തലവനായ ഇസ്മായിൽ ഗാനി ഇറാൻ ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
841
ഖുദ്സ് ഫോഴ്സിന്‍റെ പുതിയ തലവനായി നിയമിതനായ ഇസ്മയില്‍ ഖാനി ഇറാന്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അമേരിക്കയ്ക്കെതിരെ ആഞ്ഞടിച്ചു. ഇതിനിടെ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ തലയ്ക്ക് കോടികളാണ് ഇറാൻ വിലയിട്ടിരിക്കുന്നത്.
ഖുദ്സ് ഫോഴ്സിന്‍റെ പുതിയ തലവനായി നിയമിതനായ ഇസ്മയില്‍ ഖാനി ഇറാന്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അമേരിക്കയ്ക്കെതിരെ ആഞ്ഞടിച്ചു. ഇതിനിടെ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ തലയ്ക്ക് കോടികളാണ് ഇറാൻ വിലയിട്ടിരിക്കുന്നത്.
941
ട്രംപിനെ വധിക്കുന്നവർക്ക് 574 കോടി രൂപ (80 മില്യൺ യുഎസ് ഡോളർ) ആണ് ഇറാൻ ഇനാം പ്രഖ്യാപിച്ചത്. കാസിം സൊലേമാനിയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രയുടെ തത്സമയസംപ്രേഷണത്തിനിടെയാണ്, ഇറാൻ ഔദ്യോഗിക ടെലിവിഷനിൽ ഓരോ ഇറാൻ പൗരനും ഓരോ യുഎസ് ഡോളർ വീതം സംഭാവന ചെയ്യുമെന്നും അങ്ങനെ എൺപത് മില്യൺ യുഎസ് ഡോളർ ട്രംപിന്‍റെ തലയെടുക്കുന്നവർക്ക് നൽകുമെന്നും പ്രഖ്യാപിച്ചത്.
ട്രംപിനെ വധിക്കുന്നവർക്ക് 574 കോടി രൂപ (80 മില്യൺ യുഎസ് ഡോളർ) ആണ് ഇറാൻ ഇനാം പ്രഖ്യാപിച്ചത്. കാസിം സൊലേമാനിയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രയുടെ തത്സമയസംപ്രേഷണത്തിനിടെയാണ്, ഇറാൻ ഔദ്യോഗിക ടെലിവിഷനിൽ ഓരോ ഇറാൻ പൗരനും ഓരോ യുഎസ് ഡോളർ വീതം സംഭാവന ചെയ്യുമെന്നും അങ്ങനെ എൺപത് മില്യൺ യുഎസ് ഡോളർ ട്രംപിന്‍റെ തലയെടുക്കുന്നവർക്ക് നൽകുമെന്നും പ്രഖ്യാപിച്ചത്.
1041
കാസിം സൊലേമാനിയുടെ വിലാപ ഘോഷയാത്ര ദേശീയ ചാനലിൽ തത്സമയം സംപ്രേക്ഷണം ചെയ്തു. ദുഃഖസൂചകമായി കറുത്ത റിബൺ സ്ക്രീനിന്‍റെ ഇടത് വശത്ത് പ്രദർശിപ്പിച്ച് കൊണ്ടായിരുന്നു സംപ്രേക്ഷണം. കാസിം സൊലേമാനിയുടെ മകനും നിലവിലെ ഖുദ്സ് കമാൻഡറുമായ ഇസ്മായിൽ ഗാനി, പ്രസിഡന്‍റ് ഹസ്സൻ റൂഹാനി, പാർലമെന്‍റ് സ്പീക്കർ അലി ലാരിജാനി, ടോപ് കമാൻഡർ മേജർ ജനറൽ ഹുസൈൻ സലാമി എന്നിവരും പ്രാർഥനയിൽ പങ്കെടുത്തു.
കാസിം സൊലേമാനിയുടെ വിലാപ ഘോഷയാത്ര ദേശീയ ചാനലിൽ തത്സമയം സംപ്രേക്ഷണം ചെയ്തു. ദുഃഖസൂചകമായി കറുത്ത റിബൺ സ്ക്രീനിന്‍റെ ഇടത് വശത്ത് പ്രദർശിപ്പിച്ച് കൊണ്ടായിരുന്നു സംപ്രേക്ഷണം. കാസിം സൊലേമാനിയുടെ മകനും നിലവിലെ ഖുദ്സ് കമാൻഡറുമായ ഇസ്മായിൽ ഗാനി, പ്രസിഡന്‍റ് ഹസ്സൻ റൂഹാനി, പാർലമെന്‍റ് സ്പീക്കർ അലി ലാരിജാനി, ടോപ് കമാൻഡർ മേജർ ജനറൽ ഹുസൈൻ സലാമി എന്നിവരും പ്രാർഥനയിൽ പങ്കെടുത്തു.
1141
പരമോന്നത നേതാവ് അലി ഖൊമേനിക്കൊപ്പം ജനങ്ങളും പ്രാർഥനയിൽ പങ്കെടുത്തു. പരമോന്നത നേതാവിന് ശേഷം ഇസ്‌ലാമിക് റിപബ്ലിക്കിന്‍റെ ഏറ്റവും ശക്തനായ രണ്ടാമത്തെ വ്യക്തിയായി കണക്കാക്കപ്പെട്ടിരുന്ന സുലൈമാനിയുടെ മരണത്തിൽ അഫ്ഗാനിസ്ഥാൻ പ്രസിഡന്‍റ് അഷ്‌റഫ് ഗാനിയും അനുശോചനം അറിയിച്ചു.
പരമോന്നത നേതാവ് അലി ഖൊമേനിക്കൊപ്പം ജനങ്ങളും പ്രാർഥനയിൽ പങ്കെടുത്തു. പരമോന്നത നേതാവിന് ശേഷം ഇസ്‌ലാമിക് റിപബ്ലിക്കിന്‍റെ ഏറ്റവും ശക്തനായ രണ്ടാമത്തെ വ്യക്തിയായി കണക്കാക്കപ്പെട്ടിരുന്ന സുലൈമാനിയുടെ മരണത്തിൽ അഫ്ഗാനിസ്ഥാൻ പ്രസിഡന്‍റ് അഷ്‌റഫ് ഗാനിയും അനുശോചനം അറിയിച്ചു.
1241
ഇതിനിടെ ഇറാനെതിരെ വീണ്ടും പ്രകോപനവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. ഇറാന് ഒരുകാലത്തും ആണവായുധം ഉണ്ടാകില്ലെന്നായിരുന്നു ട്രംപിന്‍റെ വെല്ലുവിളി.
ഇതിനിടെ ഇറാനെതിരെ വീണ്ടും പ്രകോപനവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. ഇറാന് ഒരുകാലത്തും ആണവായുധം ഉണ്ടാകില്ലെന്നായിരുന്നു ട്രംപിന്‍റെ വെല്ലുവിളി.
1341
2015 -ല്‍ ഉണ്ടാക്കിയ ആണവ കരാറില്‍ നിന്ന് ഇതിനിടെ ഇറാന്‍ പിന്‍മാറി. ആവശ്യമനുസരിച്ച് യുറേനിയം സമ്പുഷ്ടീകരണം നടത്തുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാന്‍ ആണവായുധം ഉണ്ടാകില്ലെന്ന ട്രംപിന്‍റെ പ്രഖ്യാപനം.
2015 -ല്‍ ഉണ്ടാക്കിയ ആണവ കരാറില്‍ നിന്ന് ഇതിനിടെ ഇറാന്‍ പിന്‍മാറി. ആവശ്യമനുസരിച്ച് യുറേനിയം സമ്പുഷ്ടീകരണം നടത്തുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാന്‍ ആണവായുധം ഉണ്ടാകില്ലെന്ന ട്രംപിന്‍റെ പ്രഖ്യാപനം.
1441
അതിനിടെ സൈന്യത്തെ പിന്‍വലിക്കണമെന്ന ഇറാഖ് പാര്‍ലമെന്‍റിന്‍റെ ആവശ്യം ഡോണാള്‍ഡ് ട്രംപ് തള്ളി. ഇറാഖില്‍ വ്യോമതാവളം നിര്‍മിക്കാന്‍ വന്‍തുക ചെലവഴിച്ചിട്ടുണ്ടെന്നും നഷ്ടപരിഹാരം ലഭിക്കാതെ സൈന്യത്തെ പിന്‍വലിക്കില്ലെന്നുമായിരുന്നു ട്രംപിന്‍റെ മറുപടി. ഇറാഖിനെതിരെ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തുമെന്നും ട്രംപ് ഭീഷണിമുഴക്കി.
അതിനിടെ സൈന്യത്തെ പിന്‍വലിക്കണമെന്ന ഇറാഖ് പാര്‍ലമെന്‍റിന്‍റെ ആവശ്യം ഡോണാള്‍ഡ് ട്രംപ് തള്ളി. ഇറാഖില്‍ വ്യോമതാവളം നിര്‍മിക്കാന്‍ വന്‍തുക ചെലവഴിച്ചിട്ടുണ്ടെന്നും നഷ്ടപരിഹാരം ലഭിക്കാതെ സൈന്യത്തെ പിന്‍വലിക്കില്ലെന്നുമായിരുന്നു ട്രംപിന്‍റെ മറുപടി. ഇറാഖിനെതിരെ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തുമെന്നും ട്രംപ് ഭീഷണിമുഴക്കി.
1541
ജനറല്‍ കാസിം സൊലേമാനിയുടെ മൃതദേഹവും വഹിച്ചുളള വിലാപയാത്ര തിങ്കളാഴ്ച രാവിലെയാണ് ടെഹ്റാനിലെത്തിയത്. ടെഹ്റാന്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന ചടങ്ങില്‍ ഇറാന്‍ പരമോന്നത നേതാവ് അലി ഖൊമേനി പ്രാര്‍ഥന നടത്തി. ചടങ്ങിനെത്തിയ ആയിരങ്ങളെ സാക്ഷിയാക്കിയാണ് കാസിം സൊലേമാനിയുടെ മകള്‍ സെയ്നബ് സൊലേമാനി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെ വെല്ലുവളിച്ചത്.
ജനറല്‍ കാസിം സൊലേമാനിയുടെ മൃതദേഹവും വഹിച്ചുളള വിലാപയാത്ര തിങ്കളാഴ്ച രാവിലെയാണ് ടെഹ്റാനിലെത്തിയത്. ടെഹ്റാന്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന ചടങ്ങില്‍ ഇറാന്‍ പരമോന്നത നേതാവ് അലി ഖൊമേനി പ്രാര്‍ഥന നടത്തി. ചടങ്ങിനെത്തിയ ആയിരങ്ങളെ സാക്ഷിയാക്കിയാണ് കാസിം സൊലേമാനിയുടെ മകള്‍ സെയ്നബ് സൊലേമാനി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെ വെല്ലുവളിച്ചത്.
1641
തിങ്കളാഴ്ച ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽനടന്ന പ്രാർഥനാച്ചടങ്ങുകൾ ടെലിവിഷനുകൾ തത്സമയം സംപ്രേഷണംചെയ്തിരുന്നു. പൊതുദർശനത്തിനുവെച്ച സൊലേമാനിയുടെ മൃതദേഹത്തിൽ അന്ത്യാഭിവാദ്യമർപ്പിക്കാൻ ലക്ഷക്കണക്കിന് പേരാണെത്തിയത്. ‘അമേരിക്കയ്ക്ക് മരണം’ എന്നവർ ആർത്തുവിളിച്ചു.
തിങ്കളാഴ്ച ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽനടന്ന പ്രാർഥനാച്ചടങ്ങുകൾ ടെലിവിഷനുകൾ തത്സമയം സംപ്രേഷണംചെയ്തിരുന്നു. പൊതുദർശനത്തിനുവെച്ച സൊലേമാനിയുടെ മൃതദേഹത്തിൽ അന്ത്യാഭിവാദ്യമർപ്പിക്കാൻ ലക്ഷക്കണക്കിന് പേരാണെത്തിയത്. ‘അമേരിക്കയ്ക്ക് മരണം’ എന്നവർ ആർത്തുവിളിച്ചു.
1741
ഇറാനിൽ അലി ഖൊമേനി കഴിഞ്ഞാൽ രണ്ടാമത്തെ ശക്തനായ നേതാവെന്നാണ് കാസിം സൊലേമാനി അറിയപ്പെട്ടിരുന്നത്. ഇറാൻസൈന്യമായ റെവലൂഷണറി ഗാർഡിന്‍റെ വിദേശത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഖുദ്സ് സേന (വിപ്ലവ ഗാര്‍ഡ്)യുടെ മേധാവിയായിരുന്നു കാസിം സൊലേമാനിക്ക് അലി ഖൊമേനിയുമായി നേരിട്ട് ബന്ധപ്പെട്ട് കാര്യങ്ങള്‍ സംസാരിക്കാനുള്ള അവകാശമുണ്ടായിരുന്നു.
ഇറാനിൽ അലി ഖൊമേനി കഴിഞ്ഞാൽ രണ്ടാമത്തെ ശക്തനായ നേതാവെന്നാണ് കാസിം സൊലേമാനി അറിയപ്പെട്ടിരുന്നത്. ഇറാൻസൈന്യമായ റെവലൂഷണറി ഗാർഡിന്‍റെ വിദേശത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഖുദ്സ് സേന (വിപ്ലവ ഗാര്‍ഡ്)യുടെ മേധാവിയായിരുന്നു കാസിം സൊലേമാനിക്ക് അലി ഖൊമേനിയുമായി നേരിട്ട് ബന്ധപ്പെട്ട് കാര്യങ്ങള്‍ സംസാരിക്കാനുള്ള അവകാശമുണ്ടായിരുന്നു.
1841
ലക്ഷക്കണക്കിന് പേരാണ് മേജര്‍ ജനറലിന്‍റെ സംസ്‌കാര ശ്രുശ്രൂഷയില്‍ പങ്കെടുക്കാന്‍ ഇറാന്‍റെ തെരുവുകളിലേക്ക് ഇറങ്ങിയത്. അമേരിക്കയ്‌ക്കെതിരെ മുദ്രാവാക്യം മുഴക്കികൊണ്ടാണ് ജനങ്ങള്‍ തങ്ങളുടെ പ്രീയനേതാവിന്‍റെ വിലാപ യാത്രയില്‍ പങ്കെടുത്തത്.
ലക്ഷക്കണക്കിന് പേരാണ് മേജര്‍ ജനറലിന്‍റെ സംസ്‌കാര ശ്രുശ്രൂഷയില്‍ പങ്കെടുക്കാന്‍ ഇറാന്‍റെ തെരുവുകളിലേക്ക് ഇറങ്ങിയത്. അമേരിക്കയ്‌ക്കെതിരെ മുദ്രാവാക്യം മുഴക്കികൊണ്ടാണ് ജനങ്ങള്‍ തങ്ങളുടെ പ്രീയനേതാവിന്‍റെ വിലാപ യാത്രയില്‍ പങ്കെടുത്തത്.
1941
മേജര്‍ ജനറല്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് പിന്നാലെ ആണവായുധങ്ങള്‍ കൈവശം വെക്കുന്നതിലടക്കമുള്ള നിയന്ത്രണങ്ങള്‍ ഇനി പാലിക്കില്ലെന്ന് ഇറാന്‍ പ്രഖ്യാപിച്ചു. ആണവ സമ്പുഷ്ടീകരണ ശേഷി, സമ്പുഷ്ടീകരണ ശതമാനം, ഉപകരണങ്ങളുടെ അളവ് തുടങ്ങിയ പ്രവര്‍ത്തന മേഖലയിലെ ഒരു നിയന്ത്രണവും പാലിക്കില്ലെന്നായിരുന്നു ഇറാന്‍ മന്ത്രിസഭ പ്രഖ്യാപിച്ചത്.
മേജര്‍ ജനറല്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് പിന്നാലെ ആണവായുധങ്ങള്‍ കൈവശം വെക്കുന്നതിലടക്കമുള്ള നിയന്ത്രണങ്ങള്‍ ഇനി പാലിക്കില്ലെന്ന് ഇറാന്‍ പ്രഖ്യാപിച്ചു. ആണവ സമ്പുഷ്ടീകരണ ശേഷി, സമ്പുഷ്ടീകരണ ശതമാനം, ഉപകരണങ്ങളുടെ അളവ് തുടങ്ങിയ പ്രവര്‍ത്തന മേഖലയിലെ ഒരു നിയന്ത്രണവും പാലിക്കില്ലെന്നായിരുന്നു ഇറാന്‍ മന്ത്രിസഭ പ്രഖ്യാപിച്ചത്.
2041
യുഎസ് വ്യോമാക്രമണത്തില്‍ സൈനിക ജനറല്‍ കാസിം സൊലേമാനി കൊല്ലപ്പെട്ടതിന് പിന്നാലെ ടെഹ്‌റാനില്‍ ചേര്‍ന്ന ഇറാന്‍ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട ജെ.സി.പി.ഒ.എ കരാറില്‍ നിന്ന് ഇറാന്‍ പിന്‍വാങ്ങും.
യുഎസ് വ്യോമാക്രമണത്തില്‍ സൈനിക ജനറല്‍ കാസിം സൊലേമാനി കൊല്ലപ്പെട്ടതിന് പിന്നാലെ ടെഹ്‌റാനില്‍ ചേര്‍ന്ന ഇറാന്‍ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട ജെ.സി.പി.ഒ.എ കരാറില്‍ നിന്ന് ഇറാന്‍ പിന്‍വാങ്ങും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos