MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • News
  • International News
  • റഷ്യന്‍ അധിനിവേശം; സപ്പോരിജിയ ആണവനിലയം മറ്റൊരു ചെര്‍ണോബില്‍ ആകുമോ ?

റഷ്യന്‍ അധിനിവേശം; സപ്പോരിജിയ ആണവനിലയം മറ്റൊരു ചെര്‍ണോബില്‍ ആകുമോ ?

ആറാം മാസത്തിലേക്ക് കടന്ന റഷ്യയുടെ യുക്രൈന്‍ അധിനിവേശം വലിയൊരു ദുരന്തത്തില്‍ കലാശിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി യുഎന്‍ ആണവ ഏജന്‍സി മേധാവി രംഗത്ത്. അധനിവേശത്തിനിടെ റഷ്യ കൈവശപ്പെടുത്തിയ കിഴക്കന്‍ യുക്രൈനിലെ സപ്പോരിജിയ ആണവ നിലയം നിലവില്‍ പൂര്‍ണ്ണമായും നിയന്ത്രണാതീതമാണെന്ന് റാഫേൽ ഗ്രോസിയെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. യുക്രൈനെതിരെ കഴിഞ്ഞ ഫെബ്രുവരി 24 -നാണ് റഷ്യ ആക്രമണം ആരംഭിച്ചത്.  കിഴക്കന്‍ യുക്രൈനില്‍ പ്രവേശിച്ച റഷ്യന്‍ സേന മാര്‍ച്ച് മാസത്തോടെ കീഴടക്കിയ സപ്പോരിജിയ ആണവനിലയത്തെ ഒരു സൈനിക താവളമായി ഉപയോഗിച്ചെന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍റെ ആരോപണത്തിന് പിന്നാലെയാണ് യുഎന്‍ ആണവ ഏജന്‍സി മേധാവി റാഫേല്‍ ഗ്രോസി ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയത്. 

2 Min read
Web Desk
Published : Aug 05 2022, 09:19 AM IST| Updated : Aug 05 2022, 01:44 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
110

യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയം യുദ്ധത്തിന് അടുത്ത് നിൽക്കുകയാണെന്നും ഒരു ആണവ കേന്ദ്രത്തിലും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഇപ്പോള്‍ അവിടെ നടക്കുന്നതെന്നും യുഎന്‍ ആണവ ഏജന്‍സി മേധാവി റാഫേല്‍ ഗ്രോസി പറഞ്ഞു.തെക്ക് യുക്രൈനിലെ ഡിനിപ്രോ നദിയിലെ ആവണ പവർ സ്റ്റേഷന്‍റെ ഗ്രൗണ്ടിൽ റഷ്യക്കാർ സൈന്യം നിലയുറപ്പിക്കുകയും സൈനിക ഹാർഡ്‌വെയർ സൂക്ഷിക്കുകയും ചെയ്തതായി യുക്രൈന്‍ ഉദ്യോഗസ്ഥരും ആരോപിച്ചു. 

210

മാര്‍ച്ചില്‍ സപ്പോരിജിയ ആണവ നിലയത്തിന് നേരെ റഷ്യന്‍ സേന ബോംബുകള്‍ ഉപയോഗിച്ചിരുന്നു. ഇവ ആണവനിലയത്തിന്‍റെ പാര്‍ക്കിങ്ങി ഗ്രൌണ്ടില്‍ വീണ് സ്ഫോടനമുണ്ടായിരുന്നു.ഈ സ്ഫോടനത്തിന് പിന്നാലെ യുക്രൈന്‍ സൈന്യം ആണവനിലയത്തില് നിന്നും  പിന്‍വാങ്ങിയതായും ആണവനിലയം റഷ്യന്‍ സൈന്യം കൈയടക്കിയതായും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. 

310

എന്നാൽ പാശ്ചാത്യ രാജ്യങ്ങൾ നൽകുന്ന ആയുധങ്ങൾ ഉപയോഗിച്ച് യുക്രൈന്‍ സൈന്യം  പ്ലാന്‍റിനെ ആക്രമിക്കുകയാണെന്ന് മേഖലയിൽ പ്രവര്‍ത്തിക്കുന്ന റഷ്യന്‍ ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് പറഞ്ഞു. യുക്രൈന്‍ ആണവ കേന്ദ്രം ആക്രമിക്കുമ്പോൾ റഷ്യക്കാർ എങ്ങനെയാണ് ആണവ കേന്ദ്രത്തിന് കാവൽ നിൽക്കുന്നതെന്ന് ഗ്രോസിയുടെ ഏജൻസിയായ ഇന്‍റർനാഷണൽ ആറ്റോമിക് എനർജി ഏജൻസിയെ (ഐ‌എ‌ഇ‌എ) കാണിക്കാൻ റഷ്യന്‍ ഉദ്യോഗസ്ഥർ തയ്യാറാണെന്ന് യെവ്‌ജെനി ബാലിറ്റ്‌സ്‌കി പറഞ്ഞു.

410

പ്ലാന്‍റ് പിടിച്ചെടുക്കാനായി റഷ്യ അവിടെയുള്ള കെട്ടിടങ്ങൾക്ക് നേരെ ഷെല്ലാക്രമണം നടത്തിയത് അന്താരാഷ്ട്ര തലത്തില്‍ തന്നെ വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. എന്നാല്‍, പ്ലാന്‍റ് ഇപ്പോഴും യുക്രൈന്‍ ജീവനക്കാരുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിപ്പിക്കുകയാണെന്നും ഇവര്‍ റഷ്യന്‍ സൈന്യത്തിന്‍റെ നിയന്ത്രണത്തിലാണെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

510

"സാഹചര്യം വളരെ ദുർബലമാണ്. ആണവ സുരക്ഷയുടെ എല്ലാ തത്വങ്ങളും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ലംഘിക്കപ്പെട്ടിരിക്കുന്നു, അത് തുടരാൻ ഞങ്ങൾക്ക് അനുവദിക്കാനാവില്ല." ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ ഗ്രോസി മുന്നറിയിപ്പ് നല്‍കി. 

610

പ്ലാന്‍റ് സന്ദർശിക്കാൻ എത്രയും വേഗം ഒരു ദൗത്യം ഒരുക്കാനാണ് താൻ ശ്രമിക്കുന്നതെന്നും എന്നാൽ ഇതിന് യുക്രൈന്‍, റഷ്യൻ കക്ഷികളുടെ അംഗീകാരവും യുഎൻ അംഗീകാരവും ആവശ്യമാണെന്നും ഐഎഇഎയുടെ ഡയറക്ടർ ജനറൽ പറഞ്ഞു. ജൂണിൽ, യുക്രൈന്‍ സ്റ്റേറ്റ് ന്യൂക്ലിയർ കമ്പനി, യുക്രൈന്‍ ഐഎഇഎയെ ക്ഷണിച്ചിട്ടില്ലെന്ന് അവകാശപ്പെട്ടു.  ഏതുതരത്തിലുള്ള സന്ദർശനവും റഷ്യയുടെ സാന്നിധ്യം അവിടെ നിയമവിധേയമാക്കുമെന്നും യുക്രൈന്‍ ആരോപിക്കുന്നു.

710

തനിക്കും തന്‍റെ സംഘത്തിനും സപ്പോരിജിയ ആണവനിലയം സന്ദര്‍ശിക്കാന്‍ ഇരുരാജ്യങ്ങളുടെയും സഹകരണം ആവശ്യമാണെന്നും ഈ ദൗത്യം തുടരാൻ തങ്ങളെ അനുവദിക്കണമെന്ന് ഞാൻ ഇരുപക്ഷത്തോടും അഭ്യർത്ഥിക്കുന്നുവെന്നും റാഫേല്‍ ഗ്രോസി പറഞ്ഞു. യുദ്ധം രൂക്ഷമാകുമ്പോള്‍ നിഷ്ക്രിയത്വം മനസ്സാക്ഷിക്ക് നിരക്കാത്തതാണെന്നും ഗ്രോസി കൂട്ടിച്ചേര്‍ത്തു.

810

സപ്പോരിജിയ ആണവനിലയത്തിൽ ഒരു അപകടം സംഭവിച്ചാൽ, ആ ദുരന്തത്തെ പ്രകൃതി ദുരന്തമായി കുറ്റപ്പെടുത്താൻ ഞങ്ങൾക്കാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ആ പ്രശ്നത്തിന് ഉത്തരം നൽകാൻ ഞങ്ങൾ മാത്രമേ കാണുകയുള്ളൂവെന്നും അതിനായി ആണവനിലയത്തിന്‍റെ സുരക്ഷാ  പരിശോധനയ്ക്ക് ഞങ്ങൾക്ക് എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

910

എന്നാല്‍, സപ്പോരിജിയ ആണവനിലയത്തെ റഷ്യക്കാര്‍ ഒരു ന്യൂക്ലിയര്‍ ഷീല്‍ഡായി ഉപയോഗിക്കുകയാണെന്ന് ആന്‍റണി ബ്ലിക്കന്‍ ആരോപിച്ചു. ആണവനിലയം ഉണ്ടാക്കാന്‍ സാധ്യതയുള്ള ഭയാനകമായ അപകടം ഒഴിവാക്കാനായി യുക്രൈനികള്‍ക്ക് തിരിച്ചടിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1986 ല്‍ വടക്കന്‍ യുക്രൈനിലെ ചെര്‍ണോബില്‍ പ്ലാന്‍റിലെ റിയാക്ടര്‍ പൊട്ടിത്തെറിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ ദുരന്തം അനുഭവിച്ചതും യുക്രൈനികളായിരുന്നു.

1010

ഫെബ്രുവരിയില്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ റഷ്യന്‍ സൈന്യം ചെര്‍ണോബില്‍ കീഴടക്കിയിരിന്നു. എന്നാല്‍ അഞ്ച് ആഴ്ചകള്‍ക്ക് ശേഷം റഷ്യന്‍ സൈന്യം ചെര്‍ണോബില്ലില്‍ നിന്നും പിന്മാറി. ഇതിനിടെ റഷ്യന്‍ സൈന്യം പ്ലാന്‍റിലെ റേഡിയേഷന്‍ അളവ് രേഖപ്പെടുത്താന്‍ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറുകള്‍ നശിപ്പിക്കുകയോ മോഷ്ടിക്കുകയോ ചെയ്തെന്നും ആരോപണമുയര്‍ന്നു. എന്നാൽ ഡീകമ്മീഷൻ ചെയ്ത പ്ലാന്‍റിലെ യഥാർത്ഥ ആണവ ഉപകരണങ്ങളെ റഷ്യന്‍ സൈന്യം സ്പര്‍ശിച്ചിട്ടില്ലെന്നും റിപ്പോര്‍പ്പോര്‍ട്ടുകളുണ്ടായിരുന്നു.

About the Author

WD
Web Desk
റാഫേൽ ഗ്രോസി
റഷ്യ
ഉക്രൈൻ

Latest Videos
Recommended Stories
Recommended image1
ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്
Recommended image2
കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം
Recommended image3
'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved