പുകഞ്ഞ് കത്തി ന്യൂസിലാന്‍റിലെ വൈറ്റ് ഐലൻഡ് ദ്വീപ് ; കാണാം ചിത്രങ്ങള്‍
ന്യൂസിലൻഡിലെ വൈറ്റ് ഐലൻഡ് ദ്വീപിലുണ്ടായ അഗ്നിപർവ്വത വിസ്ഫോടനത്തിൽ അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട്. പ്രാദേശിക സമയം 2:11 നാണ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. വിനോദ സഞ്ചാരികളുൾപ്പെടെ നിരവധി പേരെ കാണാനില്ലെന്നും റിപ്പോര്‍ട്ട് ഉണ്ട്. പ്രദേശത്ത് നിന്ന് 23 പേരെ രക്ഷിച്ചതായി ന്യൂസിലൻഡ് പൊലീസ് അറിയിച്ചു. ഏതാണ്ട് 50 -ഓളം പേര്‍ ഈ സമയം ദ്വീപിലുണ്ടായിരുന്നുതായി പൊലീസ് പറയുന്നു. എന്നാൽ സാഹചര്യങ്ങൾ അനുകൂലമല്ലാത്തതിനാൽ രക്ഷാപ്രവർത്തനം പൂർണ്ണതോതിൽ നടത്താനാകുന്നില്ലെന്നും പൊലീസ് പറയുന്നു. ന്യൂസിലൻഡ് പട്ടാളവും ഇപ്പോൾ സ്ഥലത്തെത്തിയിട്ടുണ്ട്.
വക്കാരി എന്ന് കൂടി അറിയിപ്പെടുന്ന വൈറ്റ് ഐലൻഡ് ന്യൂസിലാൻഡിലെ സജീവ അഗ്നിപർവ്വതങ്ങളിൽ ഒന്നാണ്.
സ്വകാര്യ ഉടമസ്ഥതയിലുള്ള ഈ ദ്വീപ് വിനോദസഞ്ചാര മേഖലയാണ്.
ന്യൂസിലാന്‍റുകാരും വിദേശികളുമായി നിരവധി വിനോദസഞ്ചാരികൾ ദ്വീപിലുണ്ടായിരുന്നതായി പ്രധാനമന്ത്രി ജസിൻഡ ആൻഡേഴ്സൺ പറഞ്ഞു.
അഗ്നിപർവ്വത വിസ്ഫോടനം നടക്കുമ്പോൾ എത്രപേർ ദ്വീപിലുണ്ടായിരുന്നു എന്നതിൽ വ്യക്തത വന്നിട്ടില്ല.
പൊലീസ് രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി ചാരം വീണുകൊണ്ടിരിക്കുന്നത് രക്ഷാപ്രവർത്തനെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും അറിയിച്ചു.
ന്യൂസിലാന്‍റിലെ വൈറ്റ് ഐലന്‍ഡില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് അഗ്നിനിപര്‍വ്വതം പൊട്ടിത്തെറിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റത്.
ന്യൂസിലാന്‍റിലെ ഏറ്റവും സജീവമായ അഗ്‌നിപര്‍വ്വതങ്ങളിലൊന്നാണ് വൈറ്റ് ഐലന്‍ഡ് അഗ്‌നിപര്‍വ്വതം
ന്യൂസിലാന്റിലെ നോര്‍ത്ത് ദ്വീപില്‍ സ്ഥിതി ചെയുന്ന അഗ്‌നിപര്‍വ്വതം തിങ്കളാഴ്ച ഉച്ചയ്ക്ക് 2:11 ഓടെയാണ് പെട്ടെന്ന് പൊട്ടിത്തെറിച്ചത്.
ആയിരക്കണക്കിന് അടി മുകളിലേക്ക് പുകയും പൊടിപടലവും ഉയര്‍ന്നു. പൊട്ടിത്തെറിക്ക് നിമിഷങ്ങള്‍ക്ക് മുമ്പ് ഗര്‍ത്തത്തിന്‍റെ അരികില്‍ നിരവധി പേരെ കണ്ടിരുന്നതായി റിപ്പോര്‍ട്ടുണ്ട്.
ഹെലികോപ്റ്ററുകളും മറ്റ് വിമാനങ്ങളും ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം നടത്തിയതിന് ശേഷം വൈറ്റ് ഐലന്‍ഡില്‍ കൂടുതല്‍ ജീവന്‍ നിലനില്കുന്നില്ലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
വൈറ്റ് ഐലന്‍ഡില്‍ എത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിയുന്നില്ല, സ്ഥിതി വളരെ അപകടകരമാണ്. ന്യൂസിലാന്‍റ് സയന്‍സ് ഏജന്‍സിയായ ജിയോനെറ്റിന്‍റെ ഉടമസ്ഥതയിലുള്ള ക്യാമറ, ഗര്‍ത്തത്തിനുള്ളിലെ വരമ്പിലേക്ക് അങ്ങോട്ടും ഇങ്ങോട്ടും ആളുകള്‍ നടക്കുന്നത്തിന്‍റെ വീഡിയോ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്.
അഗ്നിപര്‍വ്വത ഗര്‍ത്തത്തില്‍ നിന്ന് പൊട്ടിത്തെറിക്കുന്ന മണിക്കൂറികളില്‍ വെളുത്ത നീരാവി പുറത്തുവരുന്നുണ്ടായിരുന്നുവെന്നും എന്നാല്‍ ആളുകള്‍ ആ പ്രദേശത്തുകൂടി നടക്കുന്നുണ്ടായിരുന്നുവെന്നുമാണ് ദൃക്സാക്ഷി വിവരണം.
വൈറ്റ് ഐലന്‍ഡിലെ അഗ്‌നിപര്‍വ്വതം സന്ദര്‍ശിക്കാന്‍ ദൈനംദിന ടൂര്‍ ഗ്രൂപ്പുകളെ കൊണ്ടുവരുന്നത് വളരെ അപകടകരമാണെന്ന് തനിക്ക് എല്ലായ്‌പ്പോഴും തോന്നിയിട്ടുണ്ടെന്ന് മോനാഷ് സര്‍വകലാശാലയിലെ പ്രൊഫസര്‍ എമെറിറ്റസ് റേ കാസ് പറഞ്ഞു.
വൈറ്റ് ഐലന്‍റ് വര്‍ഷങ്ങളായി സംഭവിക്കാന്‍ കാത്തിരിക്കുന്ന ഒരു ദുരന്തമാണ്. രണ്ടുതവണ ഞാന്‍ അവിടം സന്ദര്‍ശിച്ചിട്ടുമുണ്ടെന്നും അത് ജനവാസയോഗ്യമായ ദ്വീപ് അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.