'നീ ഇത്ര വളര്‍ന്നോ'; ബുമ്രയോട് പൊട്ടിത്തെറിച്ച പാണ്ഡ്യയുടെ വായടപ്പിച്ച് ആരാധകര്‍
അബുദാബി: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തില്‍ ജസ്‌പ്രീത് ബുമ്രയോട് തട്ടിക്കയറിയ ഹര്‍ദിക് പാണ്ഡ്യയുടെ പ്രതികരണം വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഇതു സംബന്ധിച്ച് ആരാധകര്‍ക്കും ചിലതൊക്കെ പറയാനുണ്ട്. അവ എങ്ങനെയാണ് എന്ന് നോക്കാം.

<p>കൊല്‍ക്കത്ത ഇന്നിംഗ്‌സില്‍ കീറോണ്‍ പൊള്ളാര്‍ഡ് എറിഞ്ഞ 12-ാം ഓവറിലായിരുന്നു സംഭവം. </p>
കൊല്‍ക്കത്ത ഇന്നിംഗ്‌സില്‍ കീറോണ്‍ പൊള്ളാര്‍ഡ് എറിഞ്ഞ 12-ാം ഓവറിലായിരുന്നു സംഭവം.
<p>പൊള്ളാര്‍ഡിന്‍റെ ആദ്യ പന്ത് ഓഫ്-കട്ടറായി വന്നപ്പോള്‍ ഓയിന്‍ മോര്‍ഗന്‍ ബാക്ക്‌വേഡ് പോയിന്‍റിലേക്ക് തട്ടിയിട്ടു. </p>
പൊള്ളാര്‍ഡിന്‍റെ ആദ്യ പന്ത് ഓഫ്-കട്ടറായി വന്നപ്പോള്‍ ഓയിന്‍ മോര്‍ഗന്‍ ബാക്ക്‌വേഡ് പോയിന്‍റിലേക്ക് തട്ടിയിട്ടു.
<p>ഓടിയരികില്‍ എത്തിയെങ്കിലും ഡൈവ് ചെയ്യാന്‍ മുതിരാതെ പന്തിനെ കടത്തിവിട്ടു ബുമ്ര. </p>
ഓടിയരികില്‍ എത്തിയെങ്കിലും ഡൈവ് ചെയ്യാന്‍ മുതിരാതെ പന്തിനെ കടത്തിവിട്ടു ബുമ്ര.
<p>സ്‌ക്വയര്‍ ലെഗില്‍ ഫീല്‍ഡ് ചെയ്‌തിരുന്ന ഹര്‍ദിക് പാണ്ഡ്യക്ക് ഇതോടെ ഇരട്ടി പണിയായി. </p>
സ്‌ക്വയര്‍ ലെഗില്‍ ഫീല്‍ഡ് ചെയ്‌തിരുന്ന ഹര്‍ദിക് പാണ്ഡ്യക്ക് ഇതോടെ ഇരട്ടി പണിയായി.
<p>തേഡ്-മാനിലേക്ക് ഓടിയെത്തി ഡൈവ് ചെയ്‌ത് പന്ത് തട്ടിയകറ്റാന്‍ പാണ്ഡ്യ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. </p>
തേഡ്-മാനിലേക്ക് ഓടിയെത്തി ഡൈവ് ചെയ്‌ത് പന്ത് തട്ടിയകറ്റാന്‍ പാണ്ഡ്യ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
<p>ഇതോടെയാണ് പാണ്ഡ്യ പ്രകോപിതനായത്. </p>
ഇതോടെയാണ് പാണ്ഡ്യ പ്രകോപിതനായത്.
<p>പന്തില്‍ കൈ വച്ചുകൂടെ എന്ന് ചോദിച്ച് ബുമ്രയോട് പാണ്ഡ്യ ചൂടായി, ശേഷം കലിപ്പില്‍ പന്ത് വലിച്ചെറിഞ്ഞു. </p>
പന്തില്‍ കൈ വച്ചുകൂടെ എന്ന് ചോദിച്ച് ബുമ്രയോട് പാണ്ഡ്യ ചൂടായി, ശേഷം കലിപ്പില്‍ പന്ത് വലിച്ചെറിഞ്ഞു.
<p>ഇതോടെയാണ് ആരാധകര്‍ ഹര്‍ദിക് പാണ്ഡ്യക്കുനേരെ തിരിഞ്ഞത്. </p>
ഇതോടെയാണ് ആരാധകര്‍ ഹര്‍ദിക് പാണ്ഡ്യക്കുനേരെ തിരിഞ്ഞത്.
<p>നീയിത്ര വളര്‍ന്നോ എന്നാണ് പാണ്ഡ്യയോട് ആരാധകരുടെ ചോദ്യം. </p>
നീയിത്ര വളര്‍ന്നോ എന്നാണ് പാണ്ഡ്യയോട് ആരാധകരുടെ ചോദ്യം.
<p>എന്തായാലും മത്സരത്തില്‍ ബുമ്രയുടെ ഓവറുകള്‍ മുംബൈയുടെ ജയത്തില്‍ നിര്‍ണായകമായി. </p>
എന്തായാലും മത്സരത്തില്‍ ബുമ്രയുടെ ഓവറുകള്‍ മുംബൈയുടെ ജയത്തില്‍ നിര്‍ണായകമായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!