നേരിയ പനി, തലവേദന, വീർത്ത താടിയെല്ല്, പേശി വേദന, ശരീരവേദന, ക്ഷീണം, വിശപ്പില്ലായ്മ എന്നിവയാണ് ലക്ഷണങ്ങൾ. രണ്ടോ നാലോ ആഴ്ചയ്ക്കുള്ളിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും.

മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മുണ്ടിനീര് പടരുന്നതായി റിപ്പോർട്ടുകൾ. ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഈ വർഷം ഇതുവരെ 13,643 മുണ്ടിനീര് കേസുകൾ ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

എന്താണ് മുണ്ടിനീര്? ലക്ഷണങ്ങൾ എന്തൊക്കെ?

മുണ്ടിവീക്കം, തൊണ്ടിവീക്കം തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന മംപ്‌സ് രോഗാണുവിലൂടെയാണ് പകരുന്നത്.
മുണ്ടിനീര് പാരാമിക്‌സോവൈറസിൽ നിന്നാണ് ഉണ്ടാകുന്നത്. രോഗബാധിതനായ വ്യക്തിയുടെ മുകളിലെ ശ്വാസകോശ ലഘുലേഖയിൽ നിന്നുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ വായുവിലൂടെയോ പടരുന്നു. 

നേരിയ പനി, തലവേദന, വീർത്ത താടിയെല്ല്, പേശി വേദന, ശരീരവേദന, ക്ഷീണം, വിശപ്പില്ലായ്മ എന്നിവയാണ് ലക്ഷണങ്ങൾ. രണ്ടോ നാലോ ആഴ്ചയ്ക്കുള്ളിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. ഉമിനീർ ഗ്രന്ഥികളുടെ വർദ്ധനവാണ് രോഗത്തിൻ്റെ പ്രധാന ലക്ഷണം. ചെറിയ കുട്ടികളിലാണ് സാധാരണയായി കാണപ്പെടുന്നുണ്ടെങ്കിലും കൗമാരക്കാരും മുതിർന്നവരും അണുബാധയ്ക്ക് ഇരയാകുന്നു.

വായ തുറക്കുന്നതിനും ഭക്ഷണം ‌ചവച്ചിറക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസം അനുഭവപ്പെടുന്നതും മുണ്ടിനീരിന്റെ ലക്ഷണമാണ്. ലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ തന്നെ തൊട്ടടുത്ത ആരോഗ്യകേന്ദ്രത്തിലെത്തി ചികിത്സ നൽകുക.

എംഎംആർ അല്ലെങ്കിൽ എംഎംആർവി വാക്സിൻ എടുക്കുക എന്നതാണ് മുണ്ടിനീര് തടയാനുള്ള ഏറ്റവും നല്ല മാർഗം. ആദ്യത്തെ ഡോസ് സാധാരണയായി 12-15 മാസങ്ങൾക്കിടയിലും രണ്ടാമത്തെ ഡോസ് 4-6 വയസ്സിനിടയിലും നൽകുന്നു.
രണ്ട് ഡോസുകളും നൽകിക്കഴിഞ്ഞാൽ വാക്സിൻ മുണ്ടിനീർക്കെതിരെ ഏകദേശം 88% സംരക്ഷണം നൽകുന്നതായി നാഷണൽ ഹെൽത്ത് സർവീസ് വ്യക്തമാക്കുന്നു.

ഉമിനീർ ഗ്രന്ഥികൾ വീർക്കാൻ തുടങ്ങിയതിന് ശേഷം 5 ദിവസം വരെ മറ്റുള്ളവരുമായി അടുത്ത സമ്പർക്കം ഒഴിവാക്കുക. അസുഖ ബാധിതർ രോ​ഗം പൂർണമായും മാറുന്നത് വരെ വീട്ടിൽ വിശ്രമിക്കുക. രോഗികളുമായുള്ള സമ്പർക്കം ഒഴിവാക്കുക. രോഗികളായ കുട്ടികളെ സ്‌കൂളിൽ വിടുന്നത് പൂർണമായും ഒഴിവാക്കുക. രോ​ഗികൾ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ പതിവായി കഴുകുക. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ടിഷ്യൂ ഉപയോഗിച്ച് വായും മൂക്കും മൂടാനും ശ്രദ്ധിക്കുക. 

മുണ്ടിനീര് പടരുന്നു, ഇതുവരെ 13643 കേസുകൾ; ആരോഗ്യവകുപ്പ് മലപ്പുറം ജില്ലയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala News | | Latest News Updates