പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രകടിപ്പിച്ച ആഗ്രഹം കണക്കിലെടുത്ത്, ഹൈക്കോടതി കാമ്പസിലെ തമിഴ്‌നാട് മീഡിയേഷൻ ആൻഡ് കൺസിലിയേഷൻ സെന്ററില്‍ കൗൺസിലിംഗിന് വിധേയമാക്കി.

ചെന്നൈ: മദ്രാസ് ഹൈക്കോടതി സർക്കാർ ഹോമിലേക്ക് മാറ്റണമെന്ന ഉത്തരവിൽ മനംനൊന്ത് 14 വയസ്സുകാരി കോടതിയുടെ ഒന്നാം നിലയിൽ നിന്ന് ചാടി പോലീസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. വിവാഹമോചിതയായ അച്ഛനോടൊപ്പമോ അമ്മയോടൊപ്പമോ താമസിക്കണോ എന്ന് ജഡ്ജിമാരോട് പറയാൻ വേണ്ടിയാണ് പെൺകുട്ടി കോടതിയിലെത്തിയത്. എന്നാല്‍ തല്‍ക്കാലം സര്‍ക്കാര്‍ കെയര്‍ഹോമിലേക്ക് മാറണമെന്നായിരുന്നു കോടതി. തുടര്‍ന്നാണ് 14കാരി കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടിയത്. ജസ്റ്റിസുമാരായ എം.എസ്. രമേശ്, വി. ലക്ഷ്മിനാരായണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ച് മിനിറ്റുകൾക്കുള്ളിൽ, പെൺകുട്ടി അഞ്ചാം നമ്പർ കോടതിയുടെ ഒന്നാം നിലയിലെ ഇടനാഴിയിൽ നിന്ന് ഒരു കമ്പിയിൽ പിടിച്ചു ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. വീഴ്ചയിൽ പരിക്കേറ്റ പെൺകുട്ടിയെ പൊലീസ് രക്ഷപ്പെടുത്തി രാജീവ് ഗാന്ധി ഗവൺമെന്റ് ജനറൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Add Asianetnews as a Preferred SourcegooglePreferred

മകളെ കാണാനില്ലെന്ന് ആരോപിച്ച് എം.കെ. നായർ നീലാങ്കരൈ പൊലീസിൽ നൽകിയ പരാതിയുമായി ബന്ധപ്പെട്ടതാണ് ഈ പ്രശ്‌നം. സമയം കഴിഞ്ഞിട്ടും പെൺകുട്ടിയെ രക്ഷിക്കാൻ കഴിയാത്തതിനാൽ, അദ്ദേഹം ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകി. ഹർജി തീർപ്പുകൽപ്പിക്കാത്ത സമയത്ത്, പെൺകുട്ടിയെ കണ്ടെത്തി കോടതിയിൽ ഹാജരാക്കി. പെൺകുട്ടി ആൻഡമാനിലെ മുത്തശ്ശിയുടെ വീട്ടിലേക്ക് പോയിട്ടുണ്ടെന്നും അച്ഛനോടൊപ്പമോ അമ്മയോടോപ്പം താമസിക്കാൻ ആഗ്രഹിക്കാത്തതിനാൽ അവരോടൊപ്പം താമസിക്കുന്നുണ്ടെന്നും കോടതിയെ അറിയിച്ചു. അച്ഛനും അമ്മയും വിവാഹമോചിതരായി വേർപിരിഞ്ഞ് താമസിക്കുകയാണ്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രകടിപ്പിച്ച ആഗ്രഹം കണക്കിലെടുത്ത്, ഹൈക്കോടതി കാമ്പസിലെ തമിഴ്‌നാട് മീഡിയേഷൻ ആൻഡ് കൺസിലിയേഷൻ സെന്ററില്‍ കൗൺസിലിംഗിന് വിധേയമാക്കി. മധ്യസ്ഥ ചർച്ചകൾ പരാജയപ്പെടുകയും, കോടതിയിൽ സമർപ്പിച്ച പ്രത്യേക കൗൺസിലറുടെ രഹസ്യ റിപ്പോർട്ടിൽ കുട്ടിക്ക് ഒരു മനോരോഗവിദഗ്ദ്ധന്റെ പ്രത്യേക കൗൺസിലിംഗ് ആവശ്യമായി വന്നേക്കാം എന്ന് രേഖപ്പെടുത്തിയുമിരുന്നു.

ജഡ്ജിമാർ പെൺകുട്ടിയുമായി സംസാരിച്ചപ്പോള്‍ ആൻഡമാനിൽ താമസിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അവൾ പറഞ്ഞു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ആൻഡമാനിൽ സുരക്ഷിതമായി താമസിക്കാൻ അനുകൂലമായ അന്തരീക്ഷം ഉണ്ടാകില്ലെന്ന് കോടതി പറയുകയും പെൺകുട്ടി തന്റെ പിതാവിനൊപ്പം താമസിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞതിനാൽ സുരക്ഷിത ഭവനത്തിൽ പാർപ്പിക്കാൻ നിർദ്ദേശിക്കുകയുമായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെയും ഹർജിക്കാരന്റെയും ചികിത്സാ ചെലവുകളും മറ്റ് ചെലവുകളും ഹർജിക്കാരൻ വഹിക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കി. പെൺകുട്ടി സർക്കാർ കെയര്‍ഹോമില്‍ താമസിക്കുന്ന സമയത്ത്, അനുവദനീയമായ സമയങ്ങളിൽ അവളുടെ അമ്മക്കും മുത്തശ്ശിക്കും സന്ദർശിക്കാൻ അനുവാദവും നല്‍കി.