എയര്‍ ഇന്ത്യ വില്‍പ്പന: കോടതിയില്‍ പോകുമെന്ന് ബിജെപി എംപി സുബ്രഹ്മണ്യന് സ്വാമി
കേന്ദ്ര സർക്കാർ തീരുമാനത്തിനിതിരേ കോണ്‍ഗ്രസും രംഗത്തു വന്നു. സർക്കാരിന്റെ കൈയിൽ കാശൊന്നുമില്ല. പണത്തിന്റെ മൂല്യം ഇടിഞ്ഞുകൊണ്ടിരിക്കുന്നു.
ദില്ലി: എയർ ഇന്ത്യയുടെ നൂറു ശതമാനം ഓഹരികളും വിറ്റഴിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതിനെതിരേ ബിജെപി എംപി സുബ്രഹ്മണ്യന് സ്വാമിയുടെ രൂക്ഷ വിമർശനം. വേണ്ടിവന്നാൽ താൻ ഇതിനെതിരേ കോടതിയിൽ പോകുമെന്നും ട്വിറ്ററിൽ അദ്ദേഹം കുറിച്ചു. "ഈ തീരുമാനം ദേശവിരുദ്ധമാണ്. നമ്മുടെ കുടുംബസ്വത്തുക്കൾ വിൽക്കരുത്. ഇതിനെതിരേ കോടതയിൽ പോകാൻ ഞാൻ നിർബന്ധിതനാവുയാണ്'- അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാർ തീരുമാനത്തിനിതിരേ കോണ്‍ഗ്രസും രംഗത്തു വന്നു. സർക്കാരിന്റെ കൈയിൽ കാശൊന്നുമില്ല. പണത്തിന്റെ മൂല്യം ഇടിഞ്ഞുകൊണ്ടിരിക്കുന്നു. നമ്മുടെ വിലയേറിയ ആസ്തികളെല്ലാം കേന്ദ്ര സർക്കാർ വിറ്റുതുലയ്ക്കുകയാണെന്ന് പാർട്ടി വക്താവ് കപിൽ സിബൽ കുറ്റപ്പെടുത്തി.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ എയര്‍ ഇന്ത്യയെ കേന്ദ്രസര്‍ക്കാര്‍ വില്‍പ്പനയ്ക്ക് വച്ചത്. നൂറ് ശതമാനം ഓഹരികളും വിൽക്കാനാണ് ടെണ്ടര്‍ വിളിച്ചിട്ടുള്ളത്. താൽപര്യമുള്ളവര് സമ്മത പത്രം നൽകണം. മാര്‍ച്ച് 17 നാണ് അവസാന തീയതി.
തുടര്‍ച്ചയായി നഷ്ടം നേരിടുന്ന സാഹചര്യത്തിൽ സ്ഥാപനം അടച്ച് പൂട്ടൽ നടപടികളിലേക്ക് വരെ എത്തിയ സ്ഥിതിയിലാണ് മുഴുവൻ ഓഹരികളും വിറ്റഴിക്കുകയെന്ന തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. പ്രതിദിനം 26 കോടി രൂപ നഷ്ടത്തിലാണ് എയർ ഇന്ത്യ പ്രവർത്തിക്കുന്നത്.
സ്വകാര്യ വത്കരണ നീക്കങ്ങൾ ശക്തമാകുന്നതിനിടെ പ്രമുഖ സ്വകാര്യ വിമാനക്കമ്പനികളായ ഇന്‍ഡിഗോയും എത്തിഹാദും എയര്‍ ഇന്ത്യ ഏറ്റെടുക്കാനുള്ള താല്പര്യം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.