ഗാന്ധിനഗറിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി വിദ്യാർത്ഥികളോടൊപ്പം ഒരു ക്ലാസ് മുറിയിൽ ഇരിക്കുന്ന ചിത്രങ്ങൾ ആണ് പ്രചരിക്കുന്നത്.

ദില്ലി : ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ, സർക്കാർ സ്‌കൂൾ സന്ദർശനം സോഷ്യൽ മീഡിയയിൽ വലിയ പ്രചാരം നേടുന്നതിനിടെ പ്രതികരണവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. 'ഇതാണ് ഞങ്ങളുടെ ഏറ്റവും വലിയ നേട്ടം' എന്നാണ് കെജ്രിവാൾ ട്വീറ്റ് ചെയ്തത്. "സ്വാതന്ത്ര്യം ലഭിച്ച് 75 വർഷമായി, പക്ഷേ സർക്കാർ സ്‌കൂളുകളും പാവപ്പെട്ടവർക്കുള്ള വിദ്യാഭ്യാസവും മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ഭാഗമാകാത്തതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഇതാണ് ഞങ്ങളുടെ ഏറ്റവും വലിയ നേട്ടം," കെജ്‌രിവാൾ പറഞ്ഞു. ഗുജറാത്തിലെ പബ്ലിക് സ്‌കൂൾ സംവിധാനത്തെ നവീകരിക്കുന്നതിനുള്ള ഒരു പദ്ധതിയുടെ സമാരംഭത്തിന്റെ ഭാഗമായിരുന്നു പ്രധാനമന്ത്രി പങ്കെടുത്ത പരിപാടി. 

ഗാന്ധിനഗറിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി വിദ്യാർത്ഥികളോടൊപ്പം ഒരു ക്ലാസ് മുറിയിൽ ഇരിക്കുന്ന ചിത്രങ്ങൾ ആണ് പ്രചരിക്കുന്നത്. "പുതിയ വിദ്യാഭ്യാസ നയം ഇംഗ്ലീഷ് ഭാഷയെ ചുറ്റിപ്പറ്റിയുള്ള അടിമ മാനസികാവസ്ഥയിൽ നിന്ന് രാജ്യത്തെ കരകയറ്റും" എന്നാണ് പിന്നീട് ഗുജറാത്തിലുടനീളമുള്ള സർക്കാർ സ്‌കൂളിലെ അധ്യാപകരുടെ സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിൽ മോദി പറഞ്ഞത്. അതേസമയം രാജ്യത്തുടനീളമുള്ള സർക്കാർ സ്‌കൂളുകൾ നവീകരിക്കുന്നതിന് എഎപിയുടെ വൈദഗ്ധ്യം പ്രധാനമന്ത്രി ഉപയോഗിക്കണമെന്ന് കെജ്‌രിവാൾ നിർദ്ദേശിച്ചു.

"പിഎം സർ, ഞങ്ങൾ ദില്ലിയിൽ വിദ്യാഭ്യാസരംഗത്ത് അത്ഭുതകരമായ പ്രവർത്തനമാണ് നടത്തിയത്. അഞ്ച് വർഷം കൊണ്ട് ദില്ലിയിലെ എല്ലാ സർക്കാർ സ്‌കൂളുകളും തിളങ്ങി. രാജ്യത്തുടനീളമുള്ള സ്‌കൂളുകൾ അഞ്ച് വർഷം കൊണ്ട് വീണ്ടെടുക്കാം. ഞങ്ങൾക്ക് അനുഭവ പരിചയമുണ്ട്. ഇതിനായി ഞങ്ങളെ പൂർണ്ണമായും ഉപയോഗിക്കുക. ഒരുമിച്ച് ചെയ്യരുത്, രാജ്യത്തിന് വേണ്ടി ചെയ്യുക" കെജ്രിവാൾ ഹിന്ദിയിൽ ട്വീറ്റ് ചെയ്തു. 

Scroll to load tweet…

ദില്ലി വിദ്യാഭ്യാസ മന്ത്രി കൂടിയായ മനീഷ് സിസോദിയയെ ക്ലാസ് മുറിയിൽ ഇരിക്കുന്ന മറ്റൊരു ട്വീറ്റും പുറത്തുവന്നു. ദില്ലി സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട് സിസോദിയക്കെതിരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അന്വേഷണം നടക്കുകയാണ്. ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആശങ്ക പെട്ടാണ് ബിജെപിയിൽ നിന്ന് ഇത്തരം നടപടിയെന്നാണ് എഎപി അവകാശപ്പെടുന്നത്.

ദില്ലിയിലും അടുത്തിടെ പഞ്ചാബിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ആം ആദ്മി പാർട്ടിക്ക് പിന്നിൽ രണ്ടാമതായിരുന്നു ബിജെപി. ദില്ലിയിലെ ഭരണ മാതൃക, പ്രത്യേകിച്ച് ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ മാറ്റം ആം ആദ്മി പാർട്ടി തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. ഈ വർഷം ആദ്യം പാർട്ടി വൻ വിജയം നേടിയ പഞ്ചാബിൽ അത് ഗുണം ചെയ്തിരുന്നു.