ജെഡിയു എംഎല്‍എയായ ഗോപാല്‍ മണ്ഡല്‍ മദ്യപിച്ച് അടിവസ്ത്രം മാത്രം ധരിച്ച് ട്രെയിനില്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നെന്നും ചോദ്യം ചെയ്തപ്പോള്‍ സ്വര്‍ണമോതിരം തട്ടിപ്പറിച്ച് അപമര്യാദയായി പെരുമാറിയെന്നും പരാതിയില്‍ പറയുന്നു. 

ദില്ലി: ട്രെയിനില്‍ അടിവസ്്ത്രം മാത്രം ധരിച്ച് യാത്ര ചെയ്‌തെ എംഎല്‍എ ഗോപാല്‍ മണ്ഡലിനെതിരെ കൂടുതല്‍ ആരോപണം. എംഎല്‍എക്കൊപ്പം കോച്ചിലുണ്ടായിരുന്നതും എംഎല്‍എയുടെ നടപടി ചോദ്യം ചെയ്തതുമായ യാത്രക്കാരനാണ് ആരോപണവുമായി രംഗത്തെത്തിയത്. എംഎല്‍എ മദ്യപിച്ചിരുന്നെനന്നും തന്റെ കൈയിലെ സ്വര്‍ണമോതിരം പിടിച്ചുപറിച്ചെന്നും ഇയാള്‍ ആരോപിച്ചു. ദില്ലി പൊലീസില്‍ എംഎല്‍എക്കെതിരെ യാത്രക്കാരനായ പ്രഹ്ലാദ് പാസ്വാന്‍ പരാതിയും നല്‍കി. 

ജെഡിയു എംഎല്‍എയായ ഗോപാല്‍ മണ്ഡല്‍ മദ്യപിച്ച് അടിവസ്ത്രം മാത്രം ധരിച്ച് ട്രെയിനില്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നെന്നും ചോദ്യം ചെയ്തപ്പോള്‍ സ്വര്‍ണമോതിരം തട്ടിപ്പറിച്ച് അപമര്യാദയായി പെരുമാറിയെന്നും പരാതിയില്‍ പറയുന്നു. ദില്ലി റെയില്‍ സ്റ്റേഷന്‍ പൊലീസിലാണ് പരാതി നല്‍കിയത്. പട്‌ന-ദില്ലി തേജസ് രാജധാനി എക്‌സ്പ്രസിലെ എസി കമ്പാര്‍ട്ട്‌മെന്റിലായിരുന്നു സംഭവം. 

സ്ത്രീകളടക്കം യാത്ര ചെയ്തിരുന്ന കമ്പാര്‍ട്ട്‌മെന്റിലായിരുന്നു എംഎല്‍എയും ഉണ്ടായിരുന്നത്. നടപടി ചോദ്യം ചെയ്തവര്‍ക്ക് നേരെ അസഭ്യ വര്‍ഷം നടത്തിയെന്നും പരാതിയുണ്ട്. അടിവസ്ത്രം ധരിച്ച് ട്രെയിനുള്ളില്‍ നില്‍ക്കുന്ന എംഎല്‍എയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. 

അതേസമയം യാത്ര ചെയ്യുന്ന സമയത്ത് വയറിന് അസ്വസ്ഥത തോന്നിയത് കൊണ്ടാണ് അത്തരത്തില്‍ വസ്ത്രം ധരിച്ചതെന്ന് വിശദീകരിച്ച് ?ഗോപാല്‍ മണ്ഡല്‍ രംഗത്തെത്തി. ''അടിവസ്ത്രവും ബനിയനും ധരിച്ചിരുന്നു. വയറിന് അസ്വസ്ഥത അനുഭവപ്പെട്ടത് കൊണ്ടാണ് അത്തരത്തില്‍ വസ്ത്രം ധരിക്കേണ്ടി വന്നത്. ഞാന്‍ കള്ളം പറയില്ല.''-ഗോപാല്‍ മണ്ഡല്‍ വിശദീകരിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona