Asianet News MalayalamAsianet News Malayalam

കര്‍ഷക സമരം; കേന്ദ്രമന്ത്രിമാര്‍ നടത്തിയ ചര്‍ച്ച പരാജയം; ശനിയാഴ്‍ച വീണ്ടും ചര്‍ച്ച നടത്തും

കർഷകരുടെ ആശങ്ക അകറ്റാൻ താങ്ങുവിലയുടെ കാര്യത്തിലടക്കം ചില ഉത്തരവുകൾ ഇറക്കാം എന്നതായിരുന്നു സർക്കാരിന്‍റെ വാഗ്ദാനം. എന്നാല്‍ അത് കർഷക സംഘടന നേതാക്കൾ അംഗീകരിച്ചില്ല. 

discussion with ministers and farmers failed next discussion on Saturday
Author
Delhi, First Published Dec 3, 2020, 7:50 PM IST

ദില്ലി: വിവാദ കാർഷിക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി അതിർത്തികളിൽ കർഷകർ നടത്തുന്ന സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ വിളിച്ച ചർച്ച പരാജയം. അടുത്ത ചർച്ച ഡിസംബർ അഞ്ചിന് നടക്കും. വിവാദ നിയമങ്ങൾ പിൻവലിക്കണമെന്നും അതിനായി പ്രത്യേക പാർലമെന്‍റ് സമ്മേളനം വിളിക്കണമെന്നുമുള്ള കർഷകരുടെ ആവശ്യം സർക്കാർ അംഗീകരിച്ചില്ല. തുറന്ന മനസ്സോടെ ചർച്ച തുടരുമെന്ന് കേന്ദ്ര കൃഷി മന്ത്രി പറഞ്ഞു.

കർഷകരുടെ ആശങ്ക അകറ്റാൻ താങ്ങുവിലയുടെ കാര്യത്തിലടക്കം ചില ഉത്തരവുകൾ ഇറക്കാം എന്നതായിരുന്നു സർക്കാരിന്‍റെ വാഗ്ദാനം. എന്നാല്‍ അത് കർഷക സംഘടന നേതാക്കൾ അംഗീകരിച്ചില്ല. ദില്ലി അതിർത്തികളിൽ തുടരുന്ന സമരം ഇന്ന് എട്ടാം ദിവസം പിന്നിടുകയാണ്. ദില്ലി-യുപി അതിർത്തികളിൽ കർഷകർ ദില്ലി അതിർത്തികൾ കടന്ന് ഇന്ത്യാഗേറ്റിലേക്കുള്ള പാതകളിൽ നിൽക്കുകയാണ്. 

രാവിലെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗും  ആഭ്യന്തര മന്ത്രി അമിത്ഷായും കൂടിക്കാഴ്ച നടത്തിയിരുന്നു. കർഷകരുടെ സമരം അവസാനിപ്പിക്കാൻ അടിയന്തിര തീരുമാനം ഉണ്ടാകണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുൻ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദൽ പത്മവിഭൂഷൻ പുരസ്കാരം തിരിച്ചുനൽകുമെന്ന് പ്രഖ്യപിച്ചു.

Follow Us:
Download App:
  • android
  • ios