തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും കേവല ഭൂരിപക്ഷം ഇല്ലാത്തതിനാൽ വിജയ്‌യെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഗവർണർ അനുവദിക്കുന്നില്ല. ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ ആവശ്യപ്പെട്ടപ്പോൾ, വിജയ്ക്ക് പിന്തുണയുമായി ഡിഎംകെ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി, ഗവർണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് അവർ ആരോപിച്ചു.

ചെന്നൈ: തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി വിജയ് മാറിയതിന് തൊട്ടുപിന്നാലെ, സർക്കാർ രൂപീകരിക്കാൻ ആവശ്യമായ അംഗസംഖ്യ ഇല്ലെന്ന് ആരോപിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ വിസമ്മതിച്ചതിനെ തുടർന്ന് വിജയ്ക്ക് പിന്തുണയുമായി ഡിഎംകെയുൾപ്പെടെയുള്ള പാർട്ടികൾ. എംഎൻഎം, വിസികെ, സിപിഐ എന്നിവയുൾപ്പെടെ നിരവധി രാഷ്ട്രീയ പാർട്ടികൾ വിജയിക്ക് പിന്തുണയുമായി രംഗത്തെത്തി. ​ഗവർണറുടെ നടപടിയെ അം​ഗീകരിക്കാനാകില്ലെന്നും ജനവിധിയോടുള്ള വെല്ലുവിളിയാണെന്നും പ്രതികരിച്ചു.

നേരിട്ട ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ വിജയ്‌യുടെ ടിവികെ 108 സീറ്റുകൾ നേടി തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. എന്നാൽ കേവല ഭൂരിപക്ഷമായ 118 സീറ്റ് ലഭിച്ചില്ല. കോൺഗ്രസിന്റെ പിന്തുണയോടെ, പാർട്ടി ഇതുവരെ 113 എംഎൽഎമാരെ ലഭിച്ചു. ഭൂരിപക്ഷത്തിന് ഇനിയും 5 പേർ കുറവാണ്. തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് വിജയ് ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. എന്നിരുന്നാലും, മുഖ്യമന്ത്രിയായതിനുശേഷം സംസ്ഥാന നിയമസഭയിൽ അദ്ദേഹത്തിന്റെ ഭൂരിപക്ഷം തെളിയിക്കാമെന്ന് വിജയ്‌യും മറ്റ് പാർട്ടികളും വാദിച്ചു. വിജയ്‍യെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്തതിലൂടെ ഗവർണർ ജനാധിപത്യത്തെ അനാദരിക്കുകയാണെന്ന് കമൽഹാസൻ പറഞ്ഞു.