ഡെൻമാർക്കാണ് ഏറ്റവും സുസ്ഥിര രാജ്യമായി പട്ടികയിൽ ഒന്നാമത്. രാജ്യത്തിന്റെ കാലാവസ്ഥാ നയം, ആവാസവ്യവസ്ഥയുടെ ഉണർവ്, പരിസ്ഥിതിയുടെ ആരോ​ഗ്യ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് സൂചിക കണക്കാക്കുന്നത്

180 രാജ്യങ്ങൾ ഉൾപ്പെട്ട ലോക പരിസ്ഥിതി പ്രവൃത്തി സൂചികയിൽ ഏറ്റവും ഒടുവിലായി ഇന്ത്യ. സൂചികയിൽ 180ാം സ്ഥാനമാണ് ഇന്ത്യക്ക്. 18.9 പോയിന്റോടെയാണ് എല്ലാ രാജ്യങ്ങൾക്കും പിന്നിലായി ഇന്ത്യ നിൽക്കുന്നത്. 2012 ൽ 179ാം സ്ഥാനത്തായിരുന്ന ഇന്ത്യ 2020 ൽ 168ാം സ്ഥാനത്തെത്തിയിരുന്നു. എന്നാൽ 2021 ൽ 177ാം സ്ഥാനത്തായി. ഇപ്പോൾ .6 പോയിന്റ് കുറഞ്ഞാണ് ഏറ്റവും പിന്നിലായത്. 

ഡെൻമാർക്കാണ് ഏറ്റവും സുസ്ഥിര രാജ്യമായി പട്ടികയിൽ ഒന്നാമത്. രാജ്യത്തിന്റെ കാലാവസ്ഥാ നയം, ആവാസവ്യവസ്ഥയുടെ ഉണർവ്, പരിസ്ഥിതിയുടെ ആരോ​ഗ്യ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് സൂചിക കണക്കാക്കുന്നത്. വായു മലിനീകരണം, ജല മലിനീകരണം തുടങ്ങിയവയും സൂചിക തയ്യാറാക്കുന്നതിൽ പരി​ഗണിക്കും. ആവാസ വ്യവസ്ഥയുടെ ഉണർവിന് സൂചികയിൽ ഇന്ത്യക്ക് 19.3 പോയിന്റാണ്. കഴിഞ്ഞ രണ്ട് ദശകമായി ഇക്കാര്യത്തിൽ ഇന്ത്യയുടെ വളർച്ച 2 പോയിന്റാണ്.

ഡെന്‍മാര്‍ക്ക്, യുകെ, ഫിന്‍ലന്‍ഡ്, മാള്‍ട്ട, സ്വീഡന്‍, എന്നീ രാജ്യങ്ങളാണ് ആദ്യ അഞ്ച് സ്ഥാനങ്ങൾ സ്വന്തമാക്കിയത്. ഒന്നാം സ്ഥാനത്തുള്ള ഡെൻമാർക്ക് 77.9പോയിന്റിന്റെ നിലവാരത്തിലാണെങ്കിൽ 180ാം സ്ഥാനത്തുള്ള ഇന്ത്യക്ക് 18.9 പോയിന്റ് നേടാനേ കഴിഞ്ഞുള്ളൂ. പാകിസ്ഥാന് 24.6 പോയിന്റും ബംഗ്ലാദേശിന് 23.1 പോയിന്റും നേടാനായി.

പരിസ്ഥിതിയുടെ ആരോ​ഗ്യത്തിൽ മോശം വായു നിലവാരം, കുടിവെള്ളം, ശുചിത്വം എന്നിവ കണക്കാക്കുമ്പോൾ 12.5 ആണ് ഇന്ത്യയുടെ സ്കോർ. സമുദ്രത്തിലെ പ്ലാസ്റ്റിക്, ഖരമാലിന്യം, പുനചംക്രമണം എന്നിവയും പരിതാപകരമാണെന്നും സൂചിക വ്യക്തമാക്കുന്നു.