Asianet News MalayalamAsianet News Malayalam

മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കാന്‍ കര്‍ണാടക; ബില്‍ ഉടന്‍ സഭയില്‍ അവതരിപ്പിക്കും

ക്രിസ്ത്യന്‍ പള്ളികളുടെയും സഭകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കണക്കെടുപ്പ് നടത്തുമെന്ന് ബസവരാജ് ബൊമ്മെ പറഞ്ഞു. ഇതുസംബന്ധിച്ച് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി.

Karnataka will implement anti conversion bill
Author
Bengaluru, First Published Oct 23, 2021, 3:24 PM IST

ബെംഗളൂരു: കര്‍ണാടകയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം (anti conversion bill )  കൊണ്ടുവരാനൊരുങ്ങി സര്‍ക്കാര്‍ (Karnataka government ) . ബില്‍ ഉടന്‍ സഭയില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ( basavaraj bommai ) അറിയിച്ചു. നിർബന്ധിത മതപരിവർത്തനത്തിന് എതിരെ വിഎച്ച്പി, ബജറംഗ് ദള്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് കർണാടക സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനാം തടയുന്ന നിയമം ഉടൻ പാസാക്കാനാണ് തീരുമാനം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഹിന്ദു വിഭാഗത്തിലുള്ളവരെ നിര്‍ബന്ധിച്ച് ക്രൈസ്തവരായി മതപരിവര്‍ത്തനം നടത്തുന്നുവെന്നാണ് ബജറംഗ് ദള്‍ അടക്കമുള്ള സംഘടനകളുടെ ആരോപണം. 

അതിനിടെ കര്‍ണാടകയിലെ മുഴുവന്‍ ക്രിസ്ത്യന്‍ പള്ളികളുടെയും കണക്കെടുപ്പ് തുടങ്ങി. സഭകളുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹാളുകളിലും പരിശോധന നടത്താന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്കാണ് ചുമതല.  ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുപ്പ് നടത്താനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. പള്ളികളുടെ മാത്രം കണക്ക് എടുക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് കാണിച്ച് കൗണ്‍സില്‍ സര്‍ക്കാരിന് കത്തയച്ചു.
 

Follow Us:
Download App:
  • android
  • ios