ക്ഷണവും മറ്റും നൽകി ഇൻസാഫിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടർമാർ വിലയിരുത്തിയിരുന്നു. എന്നാൽ പെട്ടെന്ന് വയറുവേദനയും ഛർദ്ദിയും ഉണ്ടായോതോടെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു.

ലഖ്നൗ: ലോക്ക്ഡൗണിനിടെ മുംബൈയിൽ നിന്ന് ഉത്തർപ്രദേശത്തിലേക്ക് കാൽനടയായി യാത്ര ചെയ്ത യുവാവ് മണിക്കൂറുകൾക്കുള്ളിൽ ക്വാറൻൈനിൽ മരിച്ചു. യുപി സ്വദേശി ഇൻസാഫ് അലിയാണ് (35) 15 ദിവസമെടുത്ത് 1400 കിലോമീറ്ററോളം നടന്ന് നാട്ടിലെത്തിയത്. മുംബൈയിലെ വാസെയിലായിരുന്നു ഇൻസാഫ് ജോലി ചെയ്തിരുന്നത്.

മുംബൈയിൽ താമസിക്കാൻ പോലും സൗകര്യം ഇല്ലാതായതോടെയാണ് ഇൻസാഫ് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഉത്തർപ്രദേശിലെ ശ്രാവഷ്ഠിയിലെ വീട്ടിലെത്തിയ ഇൻസാഫിനെ പിന്നീട് ക്വാറൻൈൻ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ക്വാറൻൈനിൽ പ്രവേശിപ്പിച്ച് മണിക്കൂറുകൾക്കുള്ളിൽ ഇയാൾ മരിക്കുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ക്ഷീണവും നിർജലീകരണവും കാരണമാണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. ഭക്ഷണവും മറ്റും നൽകി ഇൻസാഫിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടർമാർ വിലയിരുത്തിയിരുന്നു. എന്നാൽ പെട്ടെന്ന് വയറുവേദനയും ഛർദ്ദിയും ഉണ്ടായോതോടെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു.