ദേശീയതയും 'ഭാരത് മാതാ കീ ജയ്' മുദ്രാവാക്യവും ദുരുപയോഗം ചെയ്തതായി മന്മോഹന് സിംഗ്
ഇന്ത്യ ഊർജ്ജസ്വലമായ ജനാധിപത്യ രാഷ്ട്രമായും ലോകത്തെ പ്രധാന ശക്തിയായും അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിൽ പ്രഥമ പ്രധാനമന്ത്രിയെ രാജ്യത്തിന്റെ മുഖ്യ വാസ്തുശില്പിയായി കാണണമെന്നും അദ്ദേഹം പറഞ്ഞു.
ദില്ലി: ദേശീയതയും 'ഭാരത് മാതാ കീ ജയ്' മുദ്രവാക്യവും ഇന്ത്യയെ കുറിച്ചുള്ള തീവ്രവാദപരവും തികച്ചും വൈകാരികപരവുമായ ആശയങ്ങൾ സൃഷ്ടിക്കുന്നതിനായി ദുരുപയോഗം ചെയ്തതായി മുൻ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗ്. ദശലക്ഷക്കണക്കിന് നിവാസികളെയും പൗരന്മാരെയും ഒഴിവാക്കുന്നതാണ് ഈ ആശയങ്ങളെന്നും അദ്ദേഹം വിമർശിച്ചു. ഡല്‍ഹിയില്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ പ്രസംഗങ്ങളും മറ്റും ആസ്പദമാക്കിയുള്ള "ഹൂ ഈസ് ഭാര്ത് മാതാ' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ ഊർജ്ജസ്വലമായ ജനാധിപത്യ രാഷ്ട്രമായും ലോകത്തെ പ്രധാന ശക്തിയായും അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിൽ പ്രഥമ പ്രധാനമന്ത്രിയെ രാജ്യത്തിന്റെ മുഖ്യ വാസ്തുശില്പിയായി കാണണമെന്നും അദ്ദേഹം പറഞ്ഞു. വ്യത്യസ്തമായ സാമൂഹികവും രാഷ്ട്രീയവുമായ കാഴ്ചപ്പാടുകൾ ഉൾക്കൊള്ളുന്ന ഒരു ജനാധിപത്യ ജീവിതരീതി അദ്ദേഹം സ്വീകരിച്ചു. സ്വാതന്ത്ര്യാനന്തരം നെഹ്റുവിന്റെ നേതൃപഠവം ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യ ഇന്നത്തെ നിലയിലാവില്ലായിരുന്നെന്നും മൻമോഹൻ സിംഗ് പറഞ്ഞു.
നിർഭാഗ്യവശാൽ, ഒരു വിഭാഗം ജനങ്ങള്‍ക്ക് ചരിത്രം വായിക്കാനുള്ള ക്ഷമയില്ല. സ്വന്തം മുൻവിധികളാൽ നയിക്കപ്പെടാൻ ആഗ്രഹിക്കുന്നവർ നെഹ്റുവിനെ മോശമായി ചിത്രീകരിക്കുകയാണ്. എന്നാല്‍ തെറ്റായ വസ്തുതകളെ ഇല്ലായ്മ ചെയ്യാന്‍ ചരിത്രത്തിന് സാധിക്കുമെന്നും മുൻ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ബിജെപി പരോക്ഷമായി വിമർശിച്ചു കൊണ്ടായിരുന്നു മൻമോഹൻ സിംഗിന്റെ വിമർശനം.