ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേവ് കുമാറിനെയും പ്രധാനമന്ത്രി പ്രശംസിച്ചു. വിമാനത്താവളത്തിലെ ടെര്‍മിനലിന് പുറമെ വിദ്യാ ജ്യോതി പദ്ധതിയും മുഖ്യമന്ത്രി ഗ്രാമ സമൃദ്ധി യോജനയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
അഗര്‍ത്തല: അഗര്‍ത്തല മഹാരാജ ബീര്‍ ബിക്രം വിമാനത്താവളത്തിലെ ( Agartala air port) പുതിയ ടെര്‍മിനല്‍ (Terminal) കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി(PM Narendra Modi) ഉദ്ഘാടനം ചെയ്തു. ത്രുപുരക്ക് ഡബിള്‍ വികസനം പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. ''ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ എല്ലാവരുടെയും വികസനമാണ് ലക്ഷ്യം വെക്കുന്നത്. നേരത്തെ, ചില സംസ്ഥാനങ്ങള്‍ പിന്നിലായിരുന്നു. അത് ശരിയായ നടപടിയല്ല. ത്രിപുരയിലെ ജനങ്ങള്‍ അവികസിതവും അഴിമതി നിറഞ്ഞതുമായ സര്‍ക്കാരിനെ മാത്രമേ കണ്ടിട്ടുള്ളൂ. നേരത്തെ, അഴിമതിയുടെ കാറാണ് ഇവിടെ ഓടിയിരുന്നത്. അത് വികസനത്തിന് തുരങ്കം വെച്ചു. എന്നാല്‍ ത്രിപുര വടക്ക്-കിഴക്കിന്റെ കവാടമാകണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ത്രിപുരയില്‍ ബിജെപി സര്‍ക്കാര്‍ ഡബിള്‍ വികസനം ഉറപ്പ് വരുത്തും''-പ്രധാനമന്ത്രി പറഞ്ഞു.
ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേവ് കുമാറിനെയും പ്രധാനമന്ത്രി പ്രശംസിച്ചു. വിമാനത്താവളത്തിലെ ടെര്‍മിനലിന് പുറമെ വിദ്യാ ജ്യോതി പദ്ധതിയും മുഖ്യമന്ത്രി ഗ്രാമ സമൃദ്ധി യോജനയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
'ഇന്ത്യൻ സർക്കാരിനെ മുഴുവൻ ഞാൻ മണിപ്പൂരിന്റെ പടിവാതിൽക്കലെത്തിച്ചു'; പ്രധാനമന്ത്രി
ഇംഫാൽ: മണിപ്പൂരിൽ (Manipur) 13 പ്രൊജക്ടുകളുടെ ഉദ്ഘാടനം നിർവ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi). 1850 കോടി രൂപയുടെ പദ്ധതികൾക്കാണ് മോദി ഇന്ന് തുടക്കമിട്ടത്. ആകെ 2950 കോടി രൂപ മുതൽ മുടക്കുന്ന ഒമ്പത് പദ്ധതികളുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവ്വഹിച്ചു. രാജ്യത്തിന്റെ വളർച്ചയുടെ പ്രധാന സ്രോതസ്സായ മണിപ്പൂരിനൊപ്പം വടക്കുകിഴക്കൻ സംസ്ഥാനങ്ങളും വരും വർഷങ്ങളിൽ ഇന്ത്യയുടെ വളർച്ചയുടെ പ്രധാന ചാലകങ്ങളായി മാറുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത ശേഷം റാലിയെ അഭിസംബോധന ചെയ്യത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ ജനുവരി 21 ന് മണിപ്പൂരിന് സംസ്ഥാന പദവി ലഭിച്ച് 50 വർഷം തികയുമ്പോൾ, സംസ്ഥാനം ഇന്ത്യയുടെ വളർച്ചയുടെ പ്രധാന സ്രോതസ്സായി മാറുമെന്നും മെച്ചപ്പെട്ട റോഡ് കണക്റ്റിവിറ്റി, ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾ വഴി ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്ക് അതിന്റെ സാധ്യതകൾ വ്യാപിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ വടക്കുകിഴക്ക് വികസനത്തിന്റെ പുതിയ കവാടമായി മാറാൻ ഒരുങ്ങുകയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. "ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കവാടമെന്ന് വിളിച്ച് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സൈന്യം ആദ്യമായി പതാക ഉയർത്തിയ ഇവിടം പുതിയ ഇന്ത്യയുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാനുള്ള കവാടമാണ് ഇപ്പോൾ. - മോദി പറഞ്ഞു.
മണിപ്പൂരിൽ റോഡ്, അടിസ്ഥാന സൗകര്യങ്ങൾ, കുടിവെള്ള വിതരണം, ആരോഗ്യം, നഗരവികസനം, ഐടി തുടങ്ങിയ മേഖലകളിൽ വ്യാപിച്ചുകിടക്കുന്ന പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും മണിപ്പൂരിനെയും അവഗണിച്ചതിന് മുൻ കേന്ദ്ര സർക്കാരുകളെ മോദി രൂക്ഷമായി വിമർശിച്ചു.
"ഡൽഹിയിൽ ഭരിച്ച മുൻ സർക്കാരുകൾ മണിപ്പൂരിനെ അവഗണിച്ചു, ഇത് ജനങ്ങളെ അകറ്റാൻ കാരണമായി. മണിപ്പൂരിനെ ഒറ്റയ്ക്ക് വിട്ട ഒരു കാലമുണ്ടായിരുന്നു. ഞാൻ പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് ഒന്നിലധികം തവണ ഞാൻ മണിപ്പൂരിൽ എത്തി. നിങ്ങളുടെ ഹൃദയത്തിലെ വേദന എനിക്കറിയാമായിരുന്നു. അതിനാൽ, 2014 ന് ശേഷം ഞാൻ മുഴുവൻ ഇന്ത്യൻ സർക്കാരിനെയും നിങ്ങളുടെ വീട്ടുവാതിൽക്കൽ കൊണ്ടുവന്നു'' - മോദി പറഞ്ഞു. 1,700 കോടിയിലധികം രൂപ ചെലവിൽ 110 കിലോമീറ്ററിലധികം നീളത്തിൽ നിർമിക്കുന്ന അഞ്ച് ദേശീയപാതാ പദ്ധതികളുടെ നിർമാണത്തിന്റെ തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു.
