രഞ്ജൻ ഗൊഗോയിക്കെതിരെയുള്ള ലൈംഗിക അതിക്രമ പരാതി: അന്വേഷണ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തില്ലെന്ന് സുപ്രീംകോടതി
വിവരാവകാശ നിയമപ്രകാരം ലഭിച്ച ചോദ്യത്തിനായിരുന്നു സുപ്രീംകോടതി രജിസ്ട്രിയുടെ മറുപടി. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകൾ എന്തൊക്കെ എന്നതായിരുന്നു ചോദ്യം.
ദില്ലി: മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെയുള്ള ലൈംഗിക അതിക്രമ പരാതിയെ കുറിച്ച് അന്വേഷണം നടത്തിയ റിട്ട. ജസ്റ്റിസ് എകെ പട്നായിക് സമിതിയുടെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താനാകില്ലെന്ന് സുപ്രീംകോടതി.
വിവരാവകാശ നിയമപ്രകാരം ലഭിച്ച ചോദ്യത്തിനായിരുന്നു സുപ്രീംകോടതി രജിസ്ട്രിയുടെ മറുപടി. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകൾ എന്തൊക്കെ എന്നതായിരുന്നു ചോദ്യം. റിപ്പോര്‍ട്ട് പരസ്യപ്പെടുത്തേണ്ടതില്ലെന്നും സീൽ വെച്ച കവറിൽ സൂക്ഷിക്കാനും നേരത്തെ സുപ്രീംകോടതി തീരുമാനിച്ചിരുന്നു.
രഞ്ജൻ ഗൊഗോയിക്കെതിരെയുള്ള പരാതിക്ക് പിന്നിൽ ഗൂഡാലോചന നടന്നിട്ടുണ്ടാകാമെന്നായിരുന്നു ജസ്റ്റിസ് എ.കെ.പട്നായികിന്‍റെ കണ്ടെത്തലെങ്കിലും തുടര്‍ നടപടികളിലേക്ക് പോകാതെ കേസ് അവസാനിപ്പിക്കുകയാണ് സുപ്രീംകോടതി ചെയ്തത്. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട യാതൊരു വിവരവും പുറത്തുവിടാനാകില്ലെന്ന് ആവര്‍ത്തിക്കുകയാണ് നിലവിൽ വീണ്ടും സുപ്രീംകോടതി.