വെള്ളം വിട്ടു നൽകാത്ത കേരളത്തിന്റെ തീരുമാനം ചോദ്യം ചെയ്ത് തമിഴ്‍നാട് നൽകിയ ഹർജിയിലാണ് തെളിവെടുപ്പിന് പുതിയ ഉദ്യോഗസ്ഥനെ നിയോഗിച്ചത്.
ദില്ലി: നെയ്യാര്‍ നദീജല തര്‍ക്കം സംബന്ധിച്ച തെളിവെടുപ്പ് നടപടികള്‍ക്ക് സുപ്രീംകോടതി പുതിയ രജിസ്ട്രാറിനെ ചുമതലപ്പെടുത്തി. വെള്ളം വിട്ടു നൽകാത്ത കേരളത്തിന്റെ തീരുമാനം ചോദ്യം ചെയ്ത് തമിഴ്‍നാട് നൽകിയ ഹർജിയിലാണ് തെളിവെടുപ്പിന് പുതിയ ഉദ്യോഗസ്ഥനെ നിയോഗിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
രജിസ്ട്രാർ ജുഡിഷ്യൽ അവനിപാൽ സിംഗ് തെളിവെടുപ്പ് നടപടികള്‍ തുടരുമെന്നാണ് സുപ്രീംകോടതി അറിയിച്ചിരിക്കുന്നത്. നെയ്യാർ അന്തർസംസ്ഥാന നദിയാണോ എന്നടക്കം പരിശോധിക്കുന്നതിനാണ് തെളിവെടുപ്പ്.
