Asianet News MalayalamAsianet News Malayalam

കൊവിഡ് രോ​ഗികളെ സൗജന്യമായി ആശുപത്രിയില്‍ എത്തിച്ച് ഇ-റിക്ഷ ഡ്രൈവർ ; മഹാമാരിയ്ക്കിടെ മാതൃകയായി 'മുനിയ ദീദി'

സ്ത്രീകളെ ശാക്തീകരിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇ-റിക്ഷ ഓടിക്കാൻ തീരുമാനിച്ചതെന്ന് മുൻമുൻ പറയുന്നു.

women e rickshaw driver ferries covid 19 patients free of cost in bengal
Author
Kolkata, First Published Sep 2, 2020, 9:02 PM IST

കൊൽക്കത്ത: കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ സുമനസുകളായ നിരവധി പേരുടെ വാർത്തകളാണ് ഓരോ ദിവസവും പ്രത്യക്ഷപ്പെടുന്നത്. അത്തരത്തിൽ മറ്റുള്ളവർക്ക് മാതൃക ആകുകയാണ് മുൻമുൻ സർക്കാർ എന്ന ഇ-റിക്ഷ ഡ്രൈവർ. കൊവിഡ് രോ​ഗികളെ സൗജന്യമായി ആശുപത്രിയിൽ എത്തിച്ചാണ് ഈ വനിതാ റിക്ഷ ഡ്രൈവർ മാതൃക ആകുന്നത്. 

വടക്കൻ ബംഗാൾ സ്വദേശിനിയാണ് 48 കാരിയായ മുൻമുൻ. ഡാർജിലിംഗ് ജില്ലയിലെ സിലിഗുരിയിലെ ആദ്യത്തെ വനിതാ ഇ-റിക്ഷ ഡ്രൈവർ കൂടിയാണ് ഇവർ. എല്ലാവരും മുൻമുന്നിനെ സ്നേഹപൂർവ്വം ‘മുനിയ ദീദി’ എന്നാണ് വിളിക്കുന്നത്. ഏകദേശം ആറര വർഷം മുമ്പാണ് മുൻമുൻ ഇ-റിക്ഷ ഓടിക്കാൻ തുടങ്ങിയത്. സൗജന്യ യാത്രയ്ക്ക് പുറമേ ആവശ്യക്കാർക്ക് ഭക്ഷണവും മറ്റ് ദുരിതാശ്വാസ സാമഗ്രികളും എത്തിക്കുന്നുമുണ്ട് മുൻമുൻ. 

“തുടക്കത്തിൽ കൊവിഡ് രോ​ഗികളെ സൗജന്യമായി കൊണ്ടുപോയപ്പോൾ പ്രാദേശിക കൗൺസിലർ എന്നോട് ഇതിൽ നിന്നും മാറാൻ ആവശ്യപ്പെട്ടു. അയൽക്കാർ എന്നെ പ്രദേശത്ത് നിന്ന് പുറത്താക്കാൻ ശ്രമിച്ചു. എന്നാൽ ഞാൻ ദൃഢ നിശ്ചയം ചെയ്തു, എനിക്ക് പിന്തുണയുമായി കുടുംബാം​ഗങ്ങളും ഒപ്പമുണ്ടായിരുന്നു. ഇതിന്റെ പരിണതഫലങ്ങൾ നേരിടാൻ അവർ തയ്യാറായിരുന്നു“, മുൻമുൻ പറയുന്നു. 

സ്ത്രീകളെ ശാക്തീകരിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇ-റിക്ഷ ഓടിക്കാൻ തീരുമാനിച്ചതെന്ന് മുൻമുൻ പറയുന്നു. മഹാമാരി തുടങ്ങിയത് മുതൽ തന്നെ രോ​ഗികളെ മുൻമുൻ ആശുപത്രികളിലേക്ക് കൊണ്ടുപോകാൻ തുടങ്ങിയിരുന്നു. ആശുപത്രികളിൽ നിന്നും ഡിസ്ചാർജ് ആയവരെ തിരികെ വീടുകളിലേക്കും ഇവർ കൊണ്ടെത്തിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടാണ് മുൻമുൻ സവാരി നടത്തുന്നത്. 

Follow Us:
Download App:
  • android
  • ios